റേഷന്‍ കടയില്‍ നിന്നും അരി വാങ്ങി.. പിന്നാലെ രൂക്ഷ ഗന്ധം! പരിശോധനയിൽ കണ്ടെത്തിയത് നടക്കുന്ന കാഴ്ച; വയനാട്ടില്‍ റേഷന്‍ അരിയില്‍ ചത്ത പാമ്പിന്റെ അവശിഷ്ടം കണ്ടെത്തി

പിണറായി സർക്കാർ ഇപ്പോൾ നൽകുന്ന റേഷൻഅരിയെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് ജനങ്ങളിൽ നിന്നും ഉയർന്ന് കേൾക്കുന്നത്. എന്നാൽ എപ്പോഴും അങ്ങനെയാകണമെന്നില്ല. ഇപ്പോഴിതാ പുറത്ത് വരുന്നത് വയനാട്ടില്‍ റേഷനരിയില്‍ നിന്നും ചത്ത പാമ്പിനെ കണ്ടെത്തിയ സംഭവമാണ്.
മാനന്തവാടി മുതിരേരി കരിമത്തില്‍ പണിയ കോളനി നിവാസിയായ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. കോളനിക്ക് അടുത്തുള്ള തിടങ്ങഴി റേഷന്‍ കടയില്‍ നിന്നുമാണ് ഇവര്‍ അരി വാങ്ങിയത്. രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയില്‍ ചാക്കില്‍ നിന്നും പാമ്പിന്റെ അവശിഷ്ടം കണ്ടെത്തുകയായിരുന്നു.
തിടങ്ങഴി റേഷന്‍ കടയില്‍ നിന്നും വാങ്ങിയ അമ്പത് കിലോ റേഷന്‍ അരിയില്‍ നിന്നുമാണ് പാമ്പിന്റെ അവശിഷ്ടം ലഭിച്ചത്. രണ്ട് ദിവസമായി ഈ ചാക്കിലെ അരിയില്‍ നിന്നും ഇവര്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ചിരുന്നു. വിഷയത്തില്‍ അധികൃതര്‍ ഉടന്‍ അന്വേഷണം ആരംഭിക്കും. കഴിഞ്ഞ മെയ്യില്‍ കോഴിക്കോടും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വടകര വള്ളിക്കാട് അയിവളപ്പ് കുനിയല്‍ രാജു വാങ്ങിയ അരിയിലായിരുന്നു ചത്ത പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സഞ്ചിയില്‍ നിന്നു അരി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പിന്റെ അവശിഷ്ടം കിട്ടിയത്. സംഭവത്തില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























