കേരളത്തിൽ സാമൂഹ്യ പരിഷ്കർത്താക്കൾക്കൊപ്പം അധ:സ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ നവോത്ഥാന പോരാട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്; എക്കാലവും ദളിത് സമൂഹത്തിൻറെ ഉന്നമനത്തിനായി മുൻപന്തിയിലാണ് കോൺഗ്രസ് പ്രസ്ഥാനം നിന്നിട്ടുള്ളത്; തുറന്നടിച്ച് രമേശ് ചെന്നിത്തല

കേരളത്തിൽ സാമൂഹ്യ പരിഷ്കർത്താക്കൾക്കൊപ്പം അധ:സ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ നവോത്ഥാന പോരാട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. എക്കാലവും ദളിത് സമൂഹത്തിൻറെ ഉന്നമനത്തിനായി മുൻപന്തിയിലാണ് കോൺഗ്രസ് പ്രസ്ഥാനം നിന്നിട്ടുള്ളതെന്ന് തുറന്നടിച്ച് രമേശ് ചെന്നിത്തല.
ഭാരതീയ ദളിത് കോൺഗ്രസ്സ് സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബര വാർഷികവും, ഗുരുവായൂർ സത്യാഗ്രഹ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഭാരതീയ ദളിത് കോൺഗ്രസ്സ് സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബര വാർഷികവും, ഗുരുവായൂർ സത്യാഗ്രഹ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
കേരളത്തിൽ സാമൂഹ്യ പരിഷ്കർത്താക്കൾക്കൊപ്പം അധ:സ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ നവോത്ഥാന പോരാട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. എക്കാലവും ദളിത് സമൂഹത്തിൻറെ ഉന്നമനത്തിനായി മുൻപന്തിയിലാണ് കോൺഗ്രസ് പ്രസ്ഥാനം നിന്നിട്ടുള്ളത്.
വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹവും ഭാരതത്തിൻറെ ചരിത്രത്താളുകളിൽ സ്വർണ്ണ ലിപികളാൽ ചാർത്തപ്പെട്ടിട്ടുള്ളതും, തിണ്ണാപാട് അകലെനിന്നു ദളിത് വിഭാഗക്കാർക്ക് ക്ഷേത്രദർശനം സംജാതമാകുന്ന വിളംമ്പരത്തിലേക്കു നയിക്കാൻ കാരണമായത്, കോൺഗ്രസ് ഏറ്റെടുത്തതും , മഹാത്മാഗാന്ധി പിന്തുണച്ച സമരങ്ങളായിരുന്നു.
എന്നാൽ വർത്തമാന കാലഘട്ടത്തിൽ ആകട്ടെ സിപിഎം സർക്കാർ നേതൃത്വം കൊടുക്കുന്ന സർക്കാർ പട്ടികജാതി- വർഗ്ഗ വിഭാഗങ്ങളോട് കാട്ടുന്ന സമീപനം അത്യന്തം പ്രതിഷേധാർഹമാണ്. പട്ടികജാതി-വർഗ്ഗ പീഡനങ്ങളും, ചൂഷണങ്ങളും വർദ്ധിക്കുമ്പോൾ പിണറായി സർക്കാർ ഒത്തുതീർപ്പു രാഷ്ട്രീയമനു കളിക്കുന്നത്.
കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിൽ പോലും ഗുരുതരമായ അനാസ്ഥയാണ് സർക്കാർ കാട്ടുന്നത്. ജില്ലാ പ്രസിഡൻറ് പി ജി ദിലീപ്കുമാരിൻ്റെ അധ്യക്ഷതയിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ .പി ജെ കുര്യൻ, പത്തനംതിട്ട ഡി.സി.സി പ്രസിഡണ്ട് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സംസ്ഥാന പ്രസിഡണ്ട് കെ. കെ ഷാജു, വെട്ടൂർ ജ്യോതി പ്രസാദ് എന്നിവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























