പ്ലാസ്റ്റിക് സർജറി ചെയ്തിരുന്ന സുകുമാരകുറുപ്പിനെ തിരിച്ചറിയാൻ അന്ന് ശാസ്ത്രീയ വഴികൾ ഒന്നുമില്ലായിരുന്നു... ആളെ തിരിച്ചറിയാൻ സാധിക്കാത്തതിനാലായിരുന്നു അന്ന് കുറുപ്പിനെ വിട്ടയച്ചത്! അന്ന് മൂന്ന് നാല് മണിക്കൂർ ഇയാൾ സ്റ്റേഷനിലുണ്ടായിരുന്നു... മുൻ ഡി ജി പി അലക്‌സാണ്ടർ ജേക്കബിന്റെ വെളിപ്പെടുത്തൽ പുറത്ത്

കോവിഡ് ലോക്ഡൗണിനുശേഷം വീണ്ടും തുറന്ന തിയേറ്ററുകൾക്ക് ആവേശമായി ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ നിറഞ്ഞോടുകയാണ്. വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമായി 505 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. ആദ്യദിനത്തിൽമാത്രം 2000-ത്തിലേറെ പ്രദർശനങ്ങളാണ് നടന്നത്.
ആദ്യദിനത്തിൽ ആറുകോടിയിലേറെ രൂപ സിനിമയ്ക്കു ലഭിച്ചതായാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ നൽകുന്ന കണക്ക്. ദുൽഖർ സൽമാൻ ഫാൻസ് അസോസിയേഷനുപുറമേ ‘ഫിയോകി’ന്റെ നേതൃത്വത്തിലും സ്വീകരണപരിപാടികളുണ്ടായിരുന്നു. മിക്ക തിയേറ്ററുകളിലും ആദ്യത്തെ മൂന്നുദിവസത്തേക്കുള്ള പ്രദർശനങ്ങളുടെ ടിക്കറ്റുകൾ പൂർണമായി വിറ്റുപോയി.
ഇന്റർപോളിന്റെയും ഇന്ത്യൻ പോലീസിന്റെയും 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിലുള്ള സുകുമാരക്കുറുപ്പ് എന്നും മലയാളികൾക്ക് 'ഹോട്ട് ടോപ്പിക്കാണ്'. ദുൽക്കർ സൽമാൻ നായകനായി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന സിനിമ പ്രഖ്യാപിച്ചതോടെയാണ് വീണ്ടും സുകുമാരക്കുറുപ്പും ചാക്കോ വധക്കേസും വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നത്.
ഈ പാശ്ചാതലത്തിൽ നിരവധിപേർ ചിന്തിച്ചുകാണും കുറുപ്പ് എവിടെ ആണെന്നും അവരുടെ കുടുംബത്തെ കുറിച്ചുമൊക്കെ. കുറുപ്പ് തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിൽ സുകുമാര കുറിപ്പിനെ കുറിച്ചുള്ള ഓരോ ചെറിയ വിവരങ്ങളും സജീവമായി ചർച്ച ആയിരുന്നു.
ഇപ്പോഴിതാ കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പ് ഒരിക്കൽ കേരള പൊലീസിന്റെ കൈയിൽപ്പെട്ടിരുന്നെന്ന് മുൻ ഡി ജി പി അലക്‌സാണ്ടർ ജേക്കബിന്റെ വെളിപ്പെടുത്തൽ പുറത്ത് വരുകയാണ്. ആളെ തിരിച്ചറിയാൻ സാധിക്കാത്തതിനാലായിരുന്നു അന്ന് കുറുപ്പിനെ വിട്ടയച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പ്ലാസ്റ്റിക് സർജറി ചെയ്തിരുന്ന സുകുമാര കുറുപ്പിനെ തിരിച്ചറിയാൻ അന്ന് ശാസ്ത്രീയ വഴികൾ ഒന്നുമില്ലായിരുന്നെന്നും അതിനാലാണ് വിട്ടയച്ചതെന്ന് അലക്‌സാണ്ടർ ജേക്കബ് പറഞ്ഞു. അന്ന് മൂന്ന് നാല് മണിക്കൂർ ഇയാൾ സ്റ്റേഷനിലുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസിന്റെ കൈയിൽ കിട്ടിയ സമയത്ത് സുകുമാര കുറുപ്പ് തലമുടി വെട്ടിയിട്ടായിരുന്നു ഉണ്ടായിരുന്നത്. പ്രതിയുടെ മുഖത്തുണ്ടായിരുന്ന മറുക് പ്ലാസ്റ്റിക് സർജറി ചെയ്ത് മാറ്റിയ നിലയിലായിരുന്നുവെന്നും മുൻ ഡി ജി പി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha



























