മസ്ക്കറ്റിലേക്ക് വിസ പുതുക്കാൻ പോയ മകൾ ചൊവ്വാഴ്ച്ച രാത്രി വീട്ടുകാരോട് സംസാരിച്ചു;വെള്ളിയാഴ്ച്ച വിളിക്കാമെന്ന ഉറപ്പ് നൽകി ഫോൺ വച്ചു ;വെള്ളിയാഴ്ച്ച മകളുടെ ഫോൺ വിളി പ്രതീക്ഷിച്ചിരുന്ന വീട്ടുകാരെ തേടിയെത്തിയത് മരണ വാർത്ത; ദുരൂഹ സാഹചര്യത്തിൽ മരിച്ച ബിജിലിയുടെ മരണം വീട്ടുകാരെ അറിയിക്കാൻ ബന്ധുക്കൾ മടിച്ചത് ഒരൊറ്റ കാരണത്താൽ ;ഒമാനിൽ മരിച്ച ബിജിലിയുടെ മരണത്തിനു പിന്നിൽ ?

മകൾ ഇപ്പോൾ വിളിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിലേക്ക് വന്നത് മകളുടെ വിയോഗവാർത്ത. സംഭവിച്ചതെന്തെന്ന് മനസിലാക്കാൻ സാധിക്കാതെ വിറങ്ങലിച്ച് മാതാപിതാക്കൾ . കൊല്ലം സ്വദേശി ഒമാനിൽ കൊല്ലപ്പെട്ട വാർത്തയിൽ അടിമുടി ദുരൂഹത.
ആയൂർ പെരുങ്ങള്ളൂർ കൊടിഞ്ഞിയിൽ ബിജിലി ഭവനിൽ ബേബിയുടെയും ലാലിയുടെയും മകൾ ബിജിലിയാണ് മസ്കത്തിൽ മരിച്ചത്. വിവരം നാട്ടിലുള്ള ബന്ധുവിനെ വിദേശത്തുള്ള ബന്ധു അറിയിച്ചത് ഇന്നലെ പുലർച്ചെയായിരുന്നു . ബന്ധുക്കൾ രാവിലെ മരണ വിവരം കുടുംബത്തെ അറിയിക്കാൻ കാരണം വീട്ടുകാരെ ഇക്കാര്യം അറിയിക്കാൻ മടിച്ചാണ്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ബിജിലി. വീസ പുതുക്കാൻ വേണ്ടി രണ്ടാഴ്ച മുന്നേ ബിജിലി മസ്കത്തിലേക്കു പോകുകയായിരുന്നു . ചൊവ്വ രാത്രി കുടുംബാംഗങ്ങളോടു ഫോണിൽ സംസാരിക്കുകയും ചെയ്തു . മാതാപിതാക്കളെ വെള്ളി രാത്രി വിളിക്കാമെന്നും പറഞ്ഞു. . ബിജിലിയുടെ ഏക സഹോദരി ബിജി ജന്മനാ കിടപ്പിലാണ്. വിദേശത്തായിരുന്ന പിതാവ് ബേബി കുഞ്ഞപ്പി ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിലാണ്.
ബിജിലിയുടെ മരണ വാർത്ത ഭർതൃഗൃഹമായ കുളത്തൂപ്പുഴ നെല്ലിമൂട് തുണ്ടിൽ വീട്ടിലുള്ളവർക്ക് വലിയ ഷോക്ക് തന്നെയാണ് . തുണ്ടിൽ വീട്ടിൽ കോശി സാമുവേൽ– അന്നമ്മ ദമ്പതികളുടെ മകൻ ജോൺ കോശിയാണ് ബിജിലിയുടെ ഭർത്താവ്. ഒന്നര വർഷം ജോൺ കോശിക്ക് ഒപ്പം മസ്കത്തിലായിരുന്നു .എന്നാൽ പിന്നീട് ബിജിലി നാട്ടിലെത്തി.
രണ്ടാഴ്ച മുൻപ് വീണ്ടും മസ്കത്തിലേക്ക് പോയി. 10 വർഷമായി മസ്കത്തിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ജോൺ കോശി . ജോൺ കോശി ജോലി സ്ഥലത്തായിരുന്ന സമയത്തായിരുന്നു ബിജിലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത വർധിക്കുകയാണ്.
https://www.facebook.com/Malayalivartha



























