പോലിസിന്റെ കണ്ണിൽ തോന്നിയ പന്തികേട്... അന്വേഷണത്തിൽ കോഴിക്കോട് കോട്ടൂളിയിലെ അനാശാസ്യ കേന്ദ്രത്തിൽ നിന്നും പിടികൂടിയത് മൂന്ന് യുവതികളും നാല് യുവാക്കളും.. പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുന്നു... പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ..

സംസ്ഥാനത്ത് ഇപ്പോഴും പിടിമുറുക്കിയിരിക്കുകയാണ് അനാശാസ്യ കേന്ദ്രങ്ങൾ. എത്ര തന്നെ പിടിക്കപെട്ടാലും പുതിയത് വന്നുകൊണ്ടേയിരിക്കും. കോവിഡ് സമയങ്ങളിൽ ഇത്തരം സംഭവങ്ങൾ വളരെ കൂടുതലായിരുന്നു.
ഇപ്പോഴിതാ കോഴിക്കോട് കോട്ടൂളിയിലെ അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രണ്ട് പെണ്‍കുട്ടികളെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്..
കസ്റ്റഡിയിലെടുത്ത രണ്ടുപേരും പെണ്‍വാണിഭ സംഘത്തില്‍ അകപ്പെട്ട ഇരകളാണെന്ന് പൊലീസ് അറിയിച്ചു. പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മെഡിക്കല്‍ കോളേജ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് 7 പേരെ പിടികൂടിയത്. ഫോറന്‍സിക് സംഘവും വീട്ടില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു.
വെള്ളിയാഴ്ച്ച പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് യുവതികളും നാല് യുവാക്കളുമാണ് പിടിയിലായത്. ഈ അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത് മഞ്ചേരി സ്വദേശിനി സീനത്തും കോഴിക്കോട് സ്വദേശി നസീറും ചേര്‍ന്നാണ്. ഇവരെ കൂടാതെ മറ്റ് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബലമായി തടങ്കലില്‍ വെച്ചതും അനാശാസ്യ പ്രവര്‍ത്തനം നടത്തിയതടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.'
https://www.facebook.com/Malayalivartha
























