ട്രംപ് മാറിയതോടെ കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിൽ ഒരു വഴിത്തിരിവുണ്ടാകുമെന്നു പ്രതീക്ഷിച്ച നമുക്ക് തെറ്റി;ട്രംപിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാവരും കാലാവസ്ഥ വ്യതിയാന അപകടത്തെപ്പിടിച്ച് ആണയിടുന്നുണ്ടെങ്കിലും സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾ ഏകോപിതവും ഊർജ്ജിതവുമായ നടപടി സ്വീകരിക്കുന്നതിന് തടസ്സമായി തുടരുകയാണ്;ആരോപണമുയർത്തി ഡോ .തോമസ് ഐസക്ക്

ട്രംപ് മാറിയതോടെ കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിൽ ഒരു വഴിത്തിരിവുണ്ടാകുമെന്നു പ്രതീക്ഷിച്ച നമുക്കു തെറ്റിയെന്ന് ഡോ . തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ട്രംപ് മാറിയതോടെ കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിൽ ഒരു വഴിത്തിരിവുണ്ടാകുമെന്നു പ്രതീക്ഷിച്ച നമുക്കു തെറ്റി.
ട്രംപിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാവരും കാലാവസ്ഥ വ്യതിയാന അപകടത്തെപ്പിടിച്ച് ആണയിടുന്നുണ്ടെങ്കിലും സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾ ഏകോപിതവും ഊർജ്ജിതവുമായ നടപടി സ്വീകരിക്കുന്നതിന് തടസ്സമായി തുടരുകയാണ്. ഗ്ലാസ്ഗോ ചർച്ചകളുടെ അവസാന ദിവസം നാളെയാണ്. അവസാനവട്ട ചർച്ചയ്ക്കുള്ള കരട് രേഖ വലിയ പ്രതീക്ഷകൾക്കു വകനൽകുന്നില്ല.
ഒന്ന്) പെട്രോളിന്റെയും കൽക്കരിയുടെയും ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ച് പ്രഖ്യാപനമുണ്ടെങ്കിലും അതിനൊരു സമയബന്ധിത പരിപാടിയില്ല. രണ്ട്) കാലാവസ്ഥ ഫണ്ടിംഗിന് 100 ബില്യൺ ഡോളർ വീതം പ്രതിവർഷം ചെലവാക്കണമെന്നത് 2023-ലേയ്ക്കു മാറ്റി.
മൂന്ന്) കാലാവസ്ഥ ഫണ്ടിംഗ് സുതാര്യമായിരിക്കണമെന്നു പറയുന്നുണ്ടെങ്കിലും അതിന്റെ ഒരു വിശദാംശവും രേഖയിൽ ഇല്ല. കാലാവസ്ഥ ഫണ്ട് മൂന്നാംലോക രാജ്യങ്ങളെ സഹായിക്കുന്നതിനേക്കാൾ തങ്ങളുടെ ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കാനാണ് ഇന്നു ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.
നാല്) കാലാവസ്ഥ നീതിയെക്കുറിച്ചു പരാമർശമേ ഇല്ല. ഇന്നത്തെ പ്രതിസന്ധിയുടെ ചരിത്രപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ വികസിത രാജ്യങ്ങൾ തയ്യാറല്ല. നഷ്ടപരിഹാരത്തെക്കുറിച്ചു പരാമർശമില്ല. ഫിദൽ കാസ്ട്രോ പറഞ്ഞതുപോലെ ഇന്നത്തെ സാമ്രാജ്യത്വ രാഷ്ട്രങ്ങൾ അതിഭീമമായി മൂന്നാം ലോകാര്യങ്ങളോടു കടപ്പെട്ടിരിക്കുന്നു.
കാലാവസ്ഥ നീതിക്കു വേണ്ടിയുള്ള ശക്തമായ പ്രചാരണവും സമ്മർദ്ദവും ഉയർത്തുന്നതിനോടൊപ്പം നമ്മുടെ നിലയിൽത്തന്നെ കാർബൺ ബഹിർഗമനം കുറയ്ക്കാൻ ഊർജ്ജിത നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ചില നടപടികളെങ്കിലും വികസനത്തെ ത്വരിതപ്പെടുത്തുകയേയുള്ളൂ. അങ്ങനെയുള്ളവ ഏറ്റെടുത്തു നടപ്പാക്കണം.
അത്തരമൊരു ഉദാഹരണമാണ് കാർബൺ ന്യൂട്രൽ വയനാട്. വയനാട്ടെ കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും കേരളത്തിന്റെ ആഗോള യശസ്സ് ഉയർത്തുന്നതിനും സഹായിക്കും.
https://www.facebook.com/Malayalivartha
























