അച്ഛാച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി നാട്ടിലെത്തിയ യുവതിയെ ബൈക്കിൽ കൂട്ടികൊണ്ട് പോയി; പിന്നെ യാതൊരു വിവരവുമില്ല, കമിതാക്കൾ നേരെ പോയത് കർണാടകയിൽ ഒളിച്ചു താമസിക്കാൻ: പൊലിസ് അവിടെയും എത്തിയതോടെ, പിന്നെ കോയമ്പത്തൂരിലേക്ക് കടന്നു, ഒടുവിൽ പിടികൂടിയത് നെന്മാറയിൽ നിന്ന്!! മക്കളെ ഉപേക്ഷിച്ച് നാട് വിട്ട് കമിതാക്കളെ പിടികൂടി പൊലിസ്

മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കള്‍ അറസ്റ്റില്‍. മണിയൂര്‍ മന്തരത്തൂരിലെ 28കാരിയും, കാമുകനായ തിരുവനന്തപുരം മുളമൂട് സ്വദേശി എം.എസ് ഹൗസില്‍ മഹേഷിനെയുമാണ് പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
യുവതിയെ തിരുവനന്തപുരത്തേക്ക് വിവാഹം കഴിപ്പിച്ച് അയച്ചതായിരുന്നു. ഇവര്‍ക്ക് ആറും,ഒന്‍പതും വയസുള്ള രണ്ട് പെണ്‍മക്കളുണ്ട്. ജിമ്മില്‍ പരിശീലകനായ മഹേഷ് യുവതിയുടെ വീടിനു സമീപമാണ് താമസിച്ചിരുന്നത്. മഹേഷിന് ഭാര്യയും മാനസിക വൈകല്യമുള്ള ഒരു കുട്ടിയുമുണ്ട്.
അച്ഛാച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി നാട്ടിലെത്തിയ യുവതിയെ ഈ മാസം ആറിന് ബൈക്കുമായെത്തി മഹേഷ് കൂട്ടികൊണ്ടുപോവുകയായിരുന്നു. കര്‍ണാടകയില്‍ ഇവര്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. പൊലിസ് എത്തിയതോടെ കോയമ്ബത്തൂരിലേക്ക് കടന്നു.
ഒടുവില്‍ വെള്ളിയാഴ്ച നെന്മാറയില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ്‌ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























