കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ ഒരു മരണം, മണ്ണിനടിയിൽ കുടുങ്ങിയ തിരുവനന്തപുരം സ്വദേശിയായ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം, വലിയ കല്ല് ദേഹത്തേക്ക് പതിക്കുകയായിരുന്നു

എറണാകുളം കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. 72 വയസായിരുന്നു. ഇന്ന് രാവിലെയാണ് കളമശ്ശേരി അപ്പോളോ ടയേഴ്‌സിന് മുന്നിലാണ് അപകടം സംഭവിച്ചത്.
മണ്ണിടിച്ചിലിൽ ലോറി ഡ്രൈവറായ തങ്കരാജ് കുടുങ്ങുകയായിരുന്നു. മണ്ണിടിച്ചിലിൽ വലിയ കല്ല് തങ്കരാജിന്റെ ദേഹത്തേക്ക് വന്ന് പതിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സുമെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തുടർന്ന് ഏറെ നേരം പണിപ്പെട്ടാണ് കല്ലിനടിയിൽ നിന്നും അദ്ദേഹത്തെ പുറത്തെടുക്കാനായത്.
എന്നാൽ പുറത്തെടുത്ത ഘട്ടത്തിൽ അദ്ദേഹം മരിച്ചിരുന്നുവെന്നാണ് അറിയാൻ സാധിക്കുന്നത്. തങ്കരാജന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. ദൂരയാത്രയ്ക്ക് കഴിഞ്ഞുവരുന്ന ലോറി ഡ്രൈവർമാർ വിശ്രമിക്കാരെത്തുന്ന സ്ഥലത്താണ് ഇത്തരത്തിൽ മണ്ണിടിച്ചിലിൽ ഉണ്ടായിരിക്കുന്നതും ഒരു ജീവൻ പൊലിഞ്ഞതും.
നിരവധി വാഹനങ്ങള്‍ കടന്നുപോവുന്ന വഴിയായതിനാല്‍ പൊലീസ് ഇവിടെ ബാരിക്കേഡ് കൊണ്ട് അടച്ചിട്ടുണ്ട്. മതില്‍ മുഴുവന്‍ കനത്ത മഴയില്‍ നനഞ്ഞ് കുതിര്‍ന്നിരിക്കുകയാണ്. ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ പൊലീസ് ഇവിടെ നിര്‍ത്തിയിട്ട് വാഹനങ്ങള്‍ മാറ്റി.
https://www.facebook.com/Malayalivartha























