ചോക്ളേറ്റിൽ മയക്കുമരുന്ന് കലർത്തിയ ശേഷം ഭാര്യയ്ക്കും മകൾക്കും നൽകി! നല്ല ഉറക്കത്തിലാണെന്ന് മനസിലാക്കിയശേഷം വേദനയറിയ്ക്കാതെ നെഞ്ചിലും കഴുത്തിലും ആഞ്ഞുകുത്തി മരണം ഉറപ്പിച്ചു.. അടുത്ത് കിടന്ന മകൾ ഒന്നും അറിയാതെ ശ്രദ്ധിച്ചു.. ഡോഗ് സ്‌ക്വാഡ് പോയത് സമീപത്തെ ഇടവഴിയിലൂടെ റോഡിൽ ഇറങ്ങി ആറിന്റെ തീരം വരെ... പിന്നാലെ അബ്ദുള്‍ റഹീം മുങ്ങിയതെങ്ങോട്ടേയ്ക്ക്... പാലോട് പെരിങ്ങമലയില്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം കടന്നുകളഞ്ഞ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്

ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരം പാലോട് പെരിങ്ങമലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നുവെന്ന നിമിഷങ്ങൾക്കകം പരന്നപ്പോൾ എല്ലാവരും ഒന്നടങ്കം ഞെട്ടിയതായിരുന്നു. പെരിങ്ങമല പറങ്കിമാംവിള നൗഫര്‍ മന്‍സിലില്‍ നാസില ബീഗം (42) ആയിരുന്നു കൊല്ലപ്പെട്ടത്. നാസിലയുടെ കുടുംബവീട്ടില്‍വെച്ചായിരുന്നു സംഭവം.
ഇതിന് പിന്നാലെ മുങ്ങിയ ഭര്‍ത്താവ് അബ്ദുള്‍ റഹീമിനെ പൊക്കാൻ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. ഒളിവിൽപ്പോയ ഭർത്താവ് മുഹമ്മദ് റഹീമിനു വേണ്ടിയാണ് അന്വേഷണം. റഹീമിനെ കണ്ടെത്താനായി പോലീസ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച പരിശോധനകൾ നടത്തി. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിഞ്ഞത്.
കൊലപാതകം നടന്ന സ്ഥലത്തെത്തിയ ഡോഗ് സ്‌ക്വാഡ് സമീപത്തെ ഇടവഴിയിലൂടെ റോഡിൽ ഇറങ്ങുകയും ആറിന്റെ തീരം വരെ പോകുകയും ചെയ്തു. എന്നാൽ, ഇവിടെ നടത്തിയ തിരച്ചിലിൽ കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
റഹീം ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽഫോണുകളിൽ ഒരെണ്ണം വീട്ടിൽത്തന്നെയുണ്ട്. മറ്റേത് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാൾ സ്ഥിരമായി ഓഫീസിൽ കൊണ്ടുപോകുന്ന ബാഗും വീട്ടിലുണ്ട്. നെടുമങ്ങാട് വാളിക്കോട് സ്വദേശിയായ റഹീം പോകാൻ ഇടയുള്ള ബന്ധുവീടുകൾ, സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ചാക്ക ആർ.ഐ. സെന്ററിലെ ജീവനക്കാരനായ ഇയാൾ തിങ്കളാഴ്ച വരെ ജോലിക്കെത്തിയിരുന്നതായി സഹപ്രവർത്തകർ പറയുന്നു. എന്നാൽ, റഹീം ചാക്ക ഐ.ടി.ഐ.യിലെ ക്ളാർക്കാണെന്ന പ്രചാരണം ശരിയല്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പ്രതിയെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് നാസിലയുടെ ഉമ്മ കിടപ്പുമുറിയുടെ കതക് തുറന്ന് നോക്കിയപ്പോഴാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പക്ഷെ കൊലപാതകത്തിലെ ഒളിഞ്ഞിരുന്ന ട്വിസ്റ്റ് മറ്റൊന്നായിരുന്നു. ഉമ്മയ്ക്കും ബാപ്പായ്ക്കുമൊപ്പമാണ് മകൾ ഫൗസിയ രാത്രി ഉറങ്ങാന്‍ കിടന്നത്.
വ്യാഴാഴ്ച രാവിലെ ഉണരുമ്പോള്‍ ഫൗസിയയ്ക്കു സമീപമുണ്ടായിരുന്നത് ചോരയില്‍ കുളിച്ച ഉമ്മ നാസിലയുടെ ചേതനയറ്റ ശരീരമായിരുന്നു. ബാപ്പ റഹീമിനെ കാണാനുമില്ല. എല്ലാം കണ്ട് തളര്‍ന്നുവീണ അവളെ ഉടന്‍തന്നെ മറ്റൊരു വീട്ടിലേക്കു മാറ്റിയിരുന്നു. നാസിലയ്ക്ക് കുത്തേറ്റിട്ടും അടുത്ത് കിടന്ന 13 വയസുകാരിയായ ഒന്നും അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞാൽ അപ്പോൾ എന്താകും സംഭവിച്ചിട്ടുണ്ടാകുക.
രാവിലെ നാസിലയുടെ ഉമ്മ കുട്ടിയെ വിളിച്ചുണര്‍ത്തുകയായിരുന്നു. മാത്രമല്ല അടുത്ത മുറിയിലുണ്ടായിരുന്ന നാസിലയുടെ മാതാപിതാക്കളും ഒന്നുമറിഞ്ഞിരുന്നില്ല. ബുധനാഴ്ച രാത്രിയും എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ച് കാര്യങ്ങളും കഥകളുമൊക്കെപ്പറഞ്ഞാണ് ഉറങ്ങാന്‍ കിടന്നത്.
ഉറങ്ങാന്‍ പോകുന്നതിനു മുമ്പായി റഹീം വിവാഹത്തിനുപോയി മടങ്ങിവന്നപ്പോള്‍ കൊണ്ടുവന്ന രണ്ട് ചോക്‌ളേറ്റുകള്‍ ഉമ്മയ്ക്കും തനിക്കും തന്നതായി ഫൗസിയ ഓര്‍ക്കുന്നു. രണ്ടാളും അതും നുണഞ്ഞാണ് ഉറങ്ങാന്‍ കിടന്നത്. പിന്നെ സംഭവിച്ചതൊന്നും ഫൗസിയയ്ക്കും ഓര്‍മ്മയില്ല. റഹിം മകള്‍ക്കും ഭാര്യയ്ക്കുംനൽകിയ മിഠായിയില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായും സംശയിക്കുന്നു.
നാസില മയങ്ങികിടക്കുമ്പോളാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. നാസിലയുടെ കഴുത്തിന്റെ ഇടതുവശത്തും നെഞ്ചിലും കുത്തേറ്റ മുറിവുകളുണ്ട്. നെഞ്ചിലേറ്റ കുത്താണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. കഴിച്ച ചോക്‌ളേറ്റില്‍ മയക്കുമരുന്നുണ്ടായിരുന്നോ എന്ന് ഇനിയുള്ള പരിശോധനയിലേ അറിയാന്‍ കഴിയൂ.
തിരുവനന്തപുരം ചാക്ക ഐ.ടി.ഐ.യിലെ ക്ലാര്‍ക്ക് ആണ് അബ്ദുള്‍ റഹീം. നേരത്തെ അബ്ദുള്‍ റഹീം ഓഹരിവിപണിയില്‍ ധാരാളം പണം നിക്ഷേപിച്ചിരുന്നു. അത് നഷ്ടത്തിലായതിന് ശേഷം ഇയാള്‍ മദ്യപാനം തുടങ്ങിയിരുന്നു. തുടര്‍ന്ന് കുറേക്കാലം മാനസികവെല്ലുവിളിക്ക് ചികിത്സയിലായി. തുടര്‍ച്ചയായി മരുന്ന് കഴിച്ചാണ് വീണ്ടും സമാധാനജീവിതത്തിലേക്കു മടങ്ങിവന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി വീണ്ടും കുടുംബത്തോടൊപ്പം താമസിച്ചുവരുന്നതിനിടെയാണ് ഇപ്പോള്‍ ഈ ദുരന്തം. ഡിഗ്രി വിദ്യാര്‍ഥി യാസര്‍ ആണ് ഇവരുടെ മറ്റൊരു മകന്‍.
https://www.facebook.com/Malayalivartha























