അപകടം പൊലീസിനെ ആദ്യം അറിയിച്ചത് ആ വ്യക്തി, മോഡലുകൾ സഞ്ചരിച്ച കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച് ഓഡി കാർ ഡ്രൈവർ, അവസാന നിമിഷം മദ്യലഹരിയിൽ എല്ലാം കൈവിട്ടു

കൊച്ചിയിൽ മോഡലുകളുടേയും സുഹൃത്തിന്റേയും അപകട മരണത്തിൽ ഒരോ ദിവസം കഴിയുമ്പോൾ നിർണായക വിവരങ്ങളാണ്. പുറത്തുവരുന്നത്. വെറും ഒരു സാധാരണ അപകടമല്ല അന്ന് സംഭവിച്ചതെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിരിക്കുകയാണ്. മദ്യലഹരിയിലുള്ള മത്സരയോട്ടമാണ് അപകട കാരണമെന്നാണ് പോലീസ് പറയുന്നത്.
അപകട സമയത്ത് മോഡലുകൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന ഓഡി കാർ ഡ്രൈവറെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. എറണാകുളം സ്വദേശി സൈജുവിനെ പാലാരിവട്ടം സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്.
പൊലീസിന് നിർണായകമായ മൊഴി നൽകി ഓഡി കാർ ഡ്രൈവർ നൽകിയത്. മോഡലുകൾ സഞ്ചരിച്ച കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചുവെന്നും ഓഡി കാർ ഡ്രൈവർ സൈജു പൊലീസിനോട് പറഞ്ഞത്.
എന്നാൽ ഇയാൾ തന്നെയാണ് അപകടം നടന്ന കാര്യം പൊലീസിനെ അറിയിച്ചതെന്നതുമാണ് ഈ ഘട്ടത്തിൽ പുറത്തുവരുന്ന പ്രധാനപ്പെട്ട വിവരം. ഓഡി കാർ ചേസ് ചെയ്തതാണ് അപകടത്തിനയാക്കിയതെന്നാണ് അപകടത്തിൽ പെട്ട കാർ ഡൈവർ അബ്ദുൾ റഹ്മാൻ്റെ മൊഴി. അപകടത്തിൽപ്പെട്ട കാറിന് പിറകെ ഓഡി കാർ പായുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരു സംഘവും മത്സരയോട്ടം നടത്തിയതാണ് അപകട കാരണമെന്നാണ ഈ ഘട്ടത്തിൽ സംശയിക്കേണ്ടിയിരിക്കുന്നത്.
അപകട ശേഷം നിമിഷങ്ങൾക്ക് ഓഡി കാർ തിരികെ അപകട സ്ഥലത്തെത്തുന്നതിൻ്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടപ്പള്ളിയിൽ എത്തിയ ശേഷമാണ് കാർ തിരികെ വന്നത്.
കാറിൽ നിന്ന് ഇവരുടെ സുഹൃത്തായ റോയ് ഇറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തേവര ഭാഗത്ത് ഓഡി കാര്‍ അപകടം സംഭവിച്ച കാറിന് പിറകെ പായുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
കേസിലെ പ്രതിയായ ഡ്രൈവർ അബ്ദുൽ റഹ്മാനെ പൊലീസ് നാളെ കസ്റ്റഡിയിൽ വാങ്ങും. അതേസമയം, പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുടമ ഒളിവിലാണെന്നാണ് സൂചന. ഇയാളെ കണ്ടെത്താൻ പൊലീസ് ശ്രമമാരംഭിച്ചു. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ ഒളിപ്പിച്ചത് ഹോട്ടലുടമ റോയിയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് റിപ്പോർട്ട്. കേസിൽ ദുരൂഹത നീങ്ങാൻ റോയിയെ ചോദ്യം ചെയ്യും.
നവംബർ ഒന്ന് എറണാകുളത്ത് നടന്ന ഈ വാഹനാപകടത്തിൽ ദുരൂഹത ഇനിയും ബാക്കിയാണ് .യഥാർത്ഥ സത്യമെന്തെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും എന്നാണ് പോലീസിന്റെ അന്വേണത്തിലൂടെ വ്യക്തമാകുന്നത്.
രാത്രി ഒരു മണിയോടെ ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് ആദ്യ റിപ്പോർട്ട്. എന്നാൽ ഇപ്പോൾ അപകടം നടന്ന് രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ഈ റിപ്പോർട്ടിനെ ആകെ മാറ്റിമറിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























