കാലാവസ്ഥാ നിരീക്ഷകരെ തകിടം മറിച്ച് തലങ്ങുംവിലങ്ങും പാഞ്ഞ് ന്യൂനമർദ്ദങ്ങൾ;മധ്യകേരളം മഴയിൽ കുളിക്കാൻ കാരണം മേഘപ്പകർച്ച

കേരളത്തിൽ തലങ്ങുംവിലങ്ങും പാഞ്ഞ് ന്യൂനമർദ്ദങ്ങൾ.... കാലാവസ്ഥാ നിരീക്ഷകർക്ക് പോലും ചുറ്റും സംഭവിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയാതെ ആശങ്കയിലാണ്.... കാര്യങ്ങൾ കൈവിട്ടുപോകുന്നുവ്വോ? കേരളം ആ അപകടത്തിലേക്കോ? വളരെയധികം നിർണായകമായ വിവരങ്ങൾ ആണ് ഇപ്പോൾ കാലാവസ്ഥ നിരീക്ഷകർ പുറത്തുവിടുന്നത്.
ഒന്നിനു പിറകെ ഒന്നായി രൂപപ്പെടുന്ന ന്യൂനമർദങ്ങൾ കാലാവസ്ഥാ നിരീക്ഷകരെപ്പോലും വളയ്ക്കുകയാണ് . ഈ കാരണത്താൽ പ്രവചനങ്ങളുടെ കൃത്യത വരെ കുറയുകയാണ് . രണ്ടു കടലുകളിലുമായി 2 ന്യൂനമർദമേഖലകളാണ് നിലവിൽ മഴപ്പാത്തികളെ സജീവമാക്കി കൊണ്ടിരിക്കുന്നത് .അറബിക്കടലിൽ ഗോവ തീരത്തോടു ചേർന്ന് 17നു രൂപപ്പെടാൻ പോകുന്ന ന്യൂനമർദമാണ് ഇതിൽ ഒന്ന്. ഇപ്പോൾ ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ ഭാഗത്തു ശക്തമായിക്കൊണ്ടിരിക്കുന്ന ന്യൂനമർദമാണ് രണ്ടാമത്തേത്.
ഈ രണ്ടു ന്യൂനമർദങ്ങളിലേക്കും മേഘങ്ങൾ പരസ്പരം ആകർഷിക്കപ്പെടുമെന്നതാണ് വസ്തുത . ഈ മേഘപ്പകർച്ച കേരളത്തിനു മുകളിലൂടെ സഞ്ചരിച്ചതാണ് മധ്യകേരളത്തെ പൂർണമായും മഴയിലായതിന് പിന്നിലെന്ന് നിരീക്ഷകർ തുറന്നടിക്കുന്നു.ഗോവ തീരത്തെ ന്യൂനമർദം ശക്തിപ്പെടുന്നതുക്കൊണ്ട് ഉത്തരകേരളത്തിലേക്കാവും ഇനി മഴയുടെ ശക്തി വഴിമാറുന്നത് . തെക്കൻ–മധ്യ കേരളത്തിൽ ചിലയിടങ്ങളിൽ മഴ പ്രതീക്ഷിക്കാവുന്ന സാഹചര്യമാണ് .
രാത്രിയിലും പുലർച്ചെയുമാവും കൂടുതൽ. ചൊവ്വാഴ്ചയോടെ മധ്യകേരളത്തിലെ മഴയ്ക്കു നേരിയ ശമനം ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.പക്ഷേ ആൻഡമാൻ കടലിലെ ന്യൂനമർദം തായ്‌ലൻഡ് കടലിൽ നിന്നുള്ള നീരാവി കൂടി വലിച്ചെടുത്ത് തീവ്ര ന്യൂനമർദമാകും. ഇതിന്റെ പ്രഭാവം നേരിയ തോതിൽ കേരളത്തിലും കാണപ്പെടാറുണ്ട് .
പക്ഷേ അത് പ്രളയത്തിലേക്കു നയിക്കുകയില്ലെന്ന് കൊച്ചി സർവകലാശാലാ റഡാർ കേന്ദ്രത്തിലെ ഡോ. എം.ജി.മനോജ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നു .അതേസമയം .കനത്ത മഴയെ തുടർന്ന് ജലനിരപ്പ് വീണ്ടും അപകട നിലയോട് അടുത്തെങ്കിലും പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ പ്രളയത്തിനു സാധ്യതയില്ലെന്ന് കേന്ദ്ര ജല കമ്മിഷനുമായി ബന്ധപ്പെട്ട ഹൈഡ്രോമെറ്റ് വിഭാഗം.
https://www.facebook.com/Malayalivartha


























