സുകുമാരക്കുറുപ്പിനെ കേരള പൊലീസ് പിടികൂടിയിട്ടുണ്ട്, നിർണായക വെളിപ്പെടുത്തൽ, താടിവടിച്ച്, മുഖത്തെ മറുക് മാറ്റി സന്യാസിയുടെ വേഷത്തിൽ

കുറുപ്പ് സിനിമ ഇറങ്ങിയതോടെ സുകുമാരക്കുറുപ്പ് ഇന്നും ജീവിച്ചിരുപ്പുണ്ടോ എന്ന സംശയത്തിലാണ് എല്ലാവരും. സിനിമ ഇറങ്ങിയതോടെ പോലീസിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. പോലീസിന് ഏറെ നാണക്കേടുണ്ടാക്കിയ സുകുമാര കുറുപ്പിനെ തപ്പി ഇനിയും ഇറങ്ങേണ്ടി വരുമോ എന്നാണ് പേടി.
എന്നാൽ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് കേരള പൊലീസിന്റെ പിടികൂടിയിട്ടുണ്ടെന്ന നിർണായകമായ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുകയാണ്. പക്ഷേ പൊലീസിന്റെ പിഴവുകൊണ്ട് പിന്നീട് രക്ഷപ്പെട്ടുവെന്നും മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ പറയുന്നു.
താടിവടിച്ച്, മുഖത്തെ മറുക് മാറ്റി സന്യാസിയുടെ വേഷത്തിലായിരുന്നു അന്ന് കുറുപ്പ്. ആലപ്പുഴ പൊലീസ് ആണ് പിടികൂടിയത്. എന്നാല്‍, ആളെ തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചില്ല. പിടികൂടി 4 മണിക്കൂറിന് ശേഷം കുറുപ്പിനെ വിട്ടയക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
എന്നാൽ അതൊരു പിഴവായി കാണാനാകില്ലെന്നും അന്നത്തെ സംവിധാനങ്ങള്‍വെച്ച് വിരലടയാളം പരിശോധിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. 4 ദിവസത്തിന് ശേഷമേ ഫലം കിട്ടുകയുള്ളൂ. ഈ ഒരു സാഹചര്യത്തിലാണ് പിടികൂടിയത് കുറുപ്പിനെ തന്നെയായിരുന്നു എന്ന് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ചാക്കോ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച ശേഷമാണ് കുറുപ്പിനെ സംശയകരമായ സാഹചര്യത്തില്‍ പൊലീസ് പിടികൂടിയത്. ആലപ്പുഴയില്‍ കുറുപ്പ് നിര്‍മിച്ചുകൊണ്ടിരുന്ന വീടിനു സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. സന്യാസിയെ പോലെ വേഷം ധരിച്ചൊരാള്‍ സുകുമാരക്കുറുപ്പിന്റെ പണി തീരാത്ത വീട് നോക്കി നില്‍ക്കുന്നത് കണ്ടാണ് പൊലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ചത്. ചോദ്യംചെയ്തെങ്കിലും സംശയം ഉണ്ടാകാത്തതിനാല്‍ വിരലടയാളം ശേഖരിച്ചശേഷം വിട്ടയച്ചു.
സുകുമാരക്കുറുപ്പിന്റെ വിരലടയാളം എല്‍.ഐ.സി. പോളിസിയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇതുമായി ഒത്തുനോക്കിയപ്പോഴാണ് സുകുമാരക്കുറുപ്പാണെന്ന് മനസ്സിലായത്. അപ്പോഴേക്കും ഇയാള്‍ മുങ്ങിയിരുന്നു. ഭോപ്പാലിലും അയോധ്യയിലും പിന്നീട് പൊലീസ് തെരച്ചില്‍ നടത്തി. പക്ഷേ, കിട്ടിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.
കൊലപാതകം പോലീസ് കണ്ടെത്തിയപ്പോൾ സുകുമാരക്കുറുപ്പ് നാടുവിട്ടുവെന്നാണ് ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ച ജോർജ് ജോസഫിന്റെ കണ്ടെത്തൽ. ജോഷി എന്ന പുണെ വിലാസത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് വേഷംമാറി ജീവിച്ച സുകുമാരക്കുറുപ്പ് മരിച്ചെന്ന് സ്ഥിരീകരിച്ചത്.
ഭോപാലിലെ റൂട്ട് നാരായൺപൂർ ആശുപത്രിയിൽ 1990 ജനുവരി 14-ന് ഇയാൾ ചികിത്സതേടിയിരുന്നു. 24 മണിക്കൂറിൽ കൂടുതൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഇയാളെന്ന് ഡോക്ടർമാർ പോലീസിനോട് പറഞ്ഞു. ജോഷിയും കുറുപ്പും ഒരാളാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പക്ഷേ, മരണസമയത്തെക്കുറിച്ചും മൃതദേഹം എവിടെ ദഹിപ്പിച്ചുവെന്നുമുള്ള വിവരം പോലീസിന് ലഭിച്ചില്ല. അതിനാൽ തന്നെ സുകുമാരക്കുറുപ്പ് ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha


























