അന്‍സി കബീറും, അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടല്‍ വിട്ടത് ഇതിനാലാകാം, മോഡലുകളും സുഹൃത്തും അപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഹോട്ടലുടമയെ ഇന്ന് ചോദ്യം ചെയ്യും, സംശയങ്ങളുറപ്പിക്കാന്‍ ഹോട്ടലിലെ ദൃശ്യങ്ങള്‍ കിട്ടിയേ തീരൂവെന്ന നിലപാടിൽ പൊലീസ്

കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ 3 പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംശയങ്ങളുറപ്പിക്കാന്‍ ഹോട്ടലിലെ ദൃശ്യങ്ങള്‍ കിട്ടിയേ തീരൂവെന്ന നിലപാടിലാണ് പൊലീസ്. മോഡലുകള്‍ പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഇനിയും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ദൃശ്യങ്ങള്‍ ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഒളിപ്പിച്ചുവെന്ന് ജീവനക്കാരന്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഇന്ന് ഹോട്ടലുടമ റോയി വയലാറ്റിനെ ഇന്ന് ചോദ്യം ചെയ്യും.വൈകിട്ട് നാലുമണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കേസിലെ പ്രതിയായ അബ്ദുള്‍ റഹ്മാന് ആരോഗ്യ സ്ഥിതി പരിഗണിച്ച് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു.ഡിജെ പാര്‍ട്ടി നടന്ന ഹാളിലും പാര്‍ക്കിങ് ഏരിയയിലും വച്ച് വാക്കുതര്‍ക്കം ഉണ്ടായിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. മോഡലുകളായ അന്‍സി കബീറും, അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടല്‍ വിട്ടത് ഇതിനാലാകാമെന്നാണ് പൊലീസ് നിഗമനം.
നവംബര്‍ 1ന് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് രാത്രി 1 മണിയോടെ അപകടത്തില്‍ പെടുകയായിരുന്നു.
സംഭവ സ്ഥലത്തുവച്ച് തന്നെ അന്‍സി കബീറും, അഞ്ജന ഷാജനും മരിക്കുകയായിരുന്നു. ഇവരുടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
https://www.facebook.com/Malayalivartha























