അഴിമതിയും കൊള്ളയും നടത്തുന്ന എൽഡിഎഫ് സർക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തി എൽഡിഎഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ കാത്തിരിക്കുന്നു; ആഞ്ഞടിച്ച് കെ.സി വേണുഗോപാൽ എംപി

കേരളത്തിൽ കാസർകോട് മുതൽ പാറശ്ശാല വരെ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്ന് കോൺഗ്രസ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ദുർഭരണവും അഴിമതിയും കൊള്ളയും നടത്തുന്ന എൽഡിഎഫ് സർക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തി എൽഡിഎഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണ്.
മേയ് 15-ാം തീയതി കഴിഞ്ഞാൽ കേരളത്തിൽ എവിടെയും വനിതകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി സൗജന്യ ഇൻഷുറൻസ് പദ്ധതി വരുന്നതോടെ വേദനിക്കുവർക്ക് കൈത്താങ്ങാകാൻ കഴിയും. മാസം 1000 രൂപ വിദ്യാർത്ഥിനികൾക്ക് പഠനത്തിനായി നൽകും.
5 ലക്ഷം രൂപ പലിശ രഹിത വായ്പയായി യുവജനങ്ങൾക്ക് ലഭിക്കുമ്പോൾ അവർക്ക് സ്വന്തമായി ഒരു വ്യവസായം ആരംഭിക്കാനും, നാടിനൊപ്പം ചേർന്ന് നിൽക്കാനും കഴിയും. യുഡിഎഫിൻ്റെ ഗ്യാരണ്ടി കാർഡുമായി അഭിമാനത്തോടെ ഭവന സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിക്കാൻ പ്രവർത്തകർക്ക് കഴിയും. കൊല്ലം വികസനം ആഗ്രഹിക്കുന്നു. കൊല്ലം പട്ടണത്തെ മാറ്റിയെടുക്കാൻ കോർപ്പറേഷനും, എംഎൽഎയും സർക്കാരും ഒത്തുചേരുന്നതോടെ കൊല്ലത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാൻ കഴിയും.
കെ.എസ് .യു സംസ്ഥാന പ്രസിഡൻ്റ് ആയിരുന്നപ്പോൾ ആ കമ്മിറ്റിയിൽ ബിന്ദുകൃഷ്ണ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. അന്നുമുതൽ ഇപ്പോ വരെ കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും പോരാളിയായിരുന്നു ബിന്ദു. ഓരോ പ്രാവശ്യവും ബിന്ദുവിന് പാർട്ടി അവസരങ്ങൾ നൽകിയിരുന്നത് പ്രയാസമുള്ള സീറ്റുകളിൽ തന്നെയായിരുന്നു. എന്നാൽ എല്ലായിടത്തും മുൻ തെരഞ്ഞെടുപ്പുകളക്കാൾ നല്ല പോരാട്ടം കാഴ്ചവയ്ക്കാൻ ബിന്ദുവിന് കഴിഞ്ഞിരുന്നു. വിജയം നഷ്ടപ്പെടുമ്പോൾ തളർന്ന് പോകാതെ കൂടുതൽ കരുത്തോടെ പ്രവർത്തിക്കുന്ന ബിന്ദു വനിതകൾക്ക് തന്നെ മാതൃകയാണ്.
2021ലെ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിലെന്നോണമാണ് കൊല്ലത്ത് വിജയം നഷ്ടമായത്. എന്നാൽ അന്ന് മുതൽ ഇങ്ങോട്ട് 5 വർഷം കൊല്ലത്തെ ജനങ്ങൾക്കിടയിൽ ഓരോ ആവശ്യങ്ങൾക്കും, അവരുടെ സുഖത്തിലും ദുഃഖത്തിലും, നാടിൻ്റെ സാമൂഹിക സാംസ്കാരിക പൊതു പ്രവർത്തനത്തിലും ബിന്ദു ഉണ്ടായിരുന്നു. ആശ്രാമം യൂനിസ് കൺവൻഷൻ സെൻ്ററിലെ തടിച്ചു കൂടിയ ജനസദസ്സ് സാഷ്യപ്പെടുത്തുന്നത് ഇപ്രാവശ്യം കൊല്ലത്ത് നിന്നും ബിന്ദു, കേരളത്തിൽ യുഡിഎഫ് എന്ന് ആയിരിക്കും എന്നും കെസി വേണു ഗോപാൽ എംപി പറഞ്ഞു.
https://www.facebook.com/Malayalivartha


























