സോളാര്‍ സരിതയും സ്വര്‍ണക്കടത്ത് സ്വപ്നാ സുരേഷും കഴിഞ്ഞാല്‍ കേരളത്തില്‍ താരമായ കൂടത്തായി സയനൈഡ് ജോളിക്ക് ജയിലില്‍ നിലത്ത് കിടന്ന് മടുത്തു....തനിക്കു കിടക്ക വേണമെന്ന് ജോളി കോടതിയില്‍

സോളാര്‍ സരിതയും സ്വര്‍ണക്കടത്ത് സ്വപ്നാ സുരേഷും കഴിഞ്ഞാല്‍ കേരളത്തില്‍ താരമായ വനിതയാണ് കൂടത്തായി സയനൈഡ് ജോളി. കോഴിക്കോട് ജില്ലാ ജയിലില്‍ നിലത്തുകിടന്നു മടുത്തെന്നും ജയിലില്‍ തനിക്കു കിടക്ക വേണമെന്നും ജോളി കോടതിയില്‍ ഇപ്പോള്‍ ജോളി ആവശ്യപ്പെട്ടിരിക്കുന്നു.
ഉറ്റ ബന്ധുക്കളായ ആറു പേരെ പൊട്ടാസിയം സയനൈഡ് നല്‍കി 2002നും 2016നും ഇടയില്‍ കൊലപ്പെടുത്തി കുറ്റകൃത്യങ്ങളില്‍ ലോക ശ്രദ്ധ നേടിയ കൂടത്തായി ജോളിയുടെ ആവശ്യം തല്‍ക്കാലം കോടതി നിരസിച്ചിരിക്കുന്നു.
ജയില്‍ സൂപ്രണ്ടാണ് പ്രതിക്കു കിടക്ക നല്‍കണമോ എന്നതില്‍ തീരുമാനമെടുക്കേണ്ടതെന്നു ജോളിയോടും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറഞ്ഞു. വിചാരണത്തടവുകാരായി കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുകയാണ് കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളി. കിടക്ക വേണമെന്ന ജോളിയുടെ ആവശ്യത്തിനു മറുപടിയായി ഡോക്ടര്‍ നിര്‍ദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്കു മാത്രമായി പ്രത്യേകമായൊന്നും നല്‍കാനാകില്ലെന്നുമാണ് ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ജയില്‍ സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്നും കോടതിയും വ്യക്തമാക്കിയതോടെ മറ്റ് പ്രതികളെപ്പോലെ ജോളിയും തറയില്‍തന്നെ തുടര്‍ന്നും കിടക്കേണ്ടിവരും. അതിനിടെ ലൊക്കേഷന്‍ നോക്കി തന്റെ ഫോണ്‍ തിരികെ നല്‍കണമെന്ന് ആവശ്യമാണ് ഇതേ കേസിലെ രണ്ടാം പ്രതിയും ജോളിയുടെ കൃത്യങ്ങളിലെ പങ്കാളിയായ ബന്ധുവുമായ എം.എസ് മാത്യുവിന്റെ ആവശ്യം.
ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തി കൊടുക്കണമെന്നാണ് രണ്ടാം പ്രതി മാത്യുവിന്റെ ആവശ്യം. പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നും ഇതു തനിക്കു തിരികെ വേണമെന്നുമാണ് മാത്യു ആവശ്യപ്പെടുന്നത്. അതേ സമയം മാത്യുവിന്റെ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നു സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ ജയില്‍ സൂപ്രണ്ട് മുഖേന സൈബര്‍ സെല്ലിനെ സമീപിക്കാവുന്നതാണെന്നു കോടതി മറുപടി നല്‍കിയിരിക്കുന്നത്.
വിചാരണത്തടവുകാരായി കോഴിക്കോട് ജില്ലാജയിലില്‍ കഴിയുകയാണ് കൂടത്തായ് കൂട്ടക്കൊലക്കേസിലെ ഒന്നുംരണ്ടും പ്രതികളായ ജോളിയും ബന്ധുവായ മാത്യുവും. ഇടുക്കി കട്ടപ്പനയില്‍ നിന്ന് കോഴിക്കോട് കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തത്തില്‍ റോയി തോമസിന്റെ ഭാര്യയായ ജോളി സ്വത്തു കൈവശപ്പെടുത്താനും സ്വന്തം വഴിക്ക് ജീവിക്കാനുമായാണ് സൈനഡ് സ്വന്തമാക്കി ഉറ്റവരെ ഓരോ ഘട്ടത്തിലായി അരും കൊലചെയ്തുകൊണ്ടിരുന്നത്.
ഉന്നത വിദ്യാഭ്യമുണ്ടെന്നു വ്യാജം പറഞ്ഞ ജോളി ജോലിക്ക് എന്ന പേരില്‍ പുറത്തുപോയി നയിച്ചുപോന്ന അധാര്‍മിക ജീവിതത്തെ ചോദ്യം ചെയ്തപ്പോഴാണ് അമ്മായിയമ്മ അന്നാമ്മ തോമസിനെ കൊലപ്പെടുത്തിയത്. ആറു കൊലക്കേസില്‍ അന്നാമ്മ കൊലക്കേസില്‍ മാത്രമാണ് ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ അന്വേഷണസംഘം നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി ജോളിയുടെ ജാമ്യം റദ്ദാക്കിയിരുന്നു. 2008ല്‍ ഭക്ഷണത്തില്‍ സൈനൈഡ് കലര്‍ത്തി അമ്മായിയപ്പന്‍ ടോം തോമസിന് നല്‍കി കൊലചെയ്തു. ഇതിനായി സ്വര്‍ണപ്പണിക്കാരനില്‍ നിന്നും സൈസനൈഡ് ശേഖരിച്ചത് മാത്യുവഴിയാണ്.
2011ല്‍ ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിനെ ടോം തോമസിനെ കൊലപ്പെടുത്തിയ പോലെ ഭക്ഷണത്തില്‍ സയനൈഡ് നല്‍കി കൃത്യം നടപ്പാക്കി. കൂട്ടക്കൊലയിലെ നാലാമത്തെ കൊലപാതകം അമ്മാവന്‍ മാത്യു മഞ്ചാടിയിലിന്റേതായിരുന്നു. തുടക്കം മുതലേ റോയ് തോമസിന്റെ മരണത്തില്‍ അസ്വഭാവികത പ്രകടിപ്പിച്ചത് അമ്മാവനായ മാത്യു മഞ്ചാടിയില്‍ ആയിരുന്നു. മാത്യു ജീവിച്ചിരുന്നാല്‍ മൂന്നുകൊലപാതകങ്ങളും തെളിയുമെന്ന് ജോളി ഭയപ്പെട്ടതിനാലായിരുന്നു ആ കൃത്യം.
ബന്ധുവായ ഷാജുവിനെ സ്വന്തമാക്കാന്‍ ഷാജുവിന്റെ രണ്ടാമത്തെ കുഞ്ഞ് ആല്‍ഫൈനെ കുഞ്ഞിനെ പിറന്നാള്‍ ദിനം കൊലപ്പെടുത്തി.2016 ല്‍ ഷാജുവിന്റെ ഭാര്യ സിലിയെയും ഇത്തരത്തില്‍ അതിദാരുണമായി കൊലപ്പെടുത്തി.
കേരളത്തെ നടുക്കിയ കൊലപാതക പരമ്പര അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയ പോലീസ് മേധാവി കെജി സൈമണ്‍ വിരമിച്ചെങ്കിലും വിചാരണാ നടപടികള്‍ തുടരുകയാണ്.
കേസില്‍ അറസ്റ്റിലായ ജോളി ജോസഫ് കോഴിക്കോട് ജയിലിലാണ് കഴിയുന്നത്. ജയിലില്‍ കഴിയവേ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
കൈ ഞരമ്പ് മുറിച്ച നിലയില്‍ ആണ് ജോളിയെ സഹതടവുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോളിക്ക് വിഷാദരോഗം ബാധിച്ചതായി സംശയിക്കുന്നതായും ഇനിയും ആത്മഹത്യയ്ക്ക് ശ്രമിച്ചേക്കാം എന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആരോഗ്യ വിദഗ്ധര്‍ അന്ന് വിലയിരുത്തിയിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ ജോളിക്ക് ജയിലില്‍ കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തിയിരുന്നു. ജോളിയെ നിരീക്ഷിക്കാന്‍ രണ്ട് ജീവനക്കാരെയും പ്രത്യേകം ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha

























