Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

നടുക്കത്തോടെ നാട്... കലൂര്‍ സ്വദേശി സുധീഷിന്റെ കൊലപാതകത്തില്‍ നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍; അക്രമി സംഘത്തെ കണ്ട് ഭയന്നോടിയ സുധീഷ് ബന്ധുവീട്ടില്‍ ഓടിക്കയറി; അവിടെയിട്ട് വെട്ടി വീഴ്ത്തി കാല്‍ മുറിച്ചെടുത്ത് ബൈക്കില്‍ സഞ്ചരിച്ച് റോഡിലെറിഞ്ഞു; രക്തം വാര്‍ന്ന് സുധീഷ് മരണമടഞ്ഞു

12 DECEMBER 2021 08:40 AM IST
മലയാളി വാര്‍ത്ത

More Stories...

ഭാരത് ബന്ദ് പൂർണം, KSRTC ചതിച്ചു..! ഗണേഷ്കുമാറിന് തെറിവിളി കേരളം സ്തംഭിച്ചു..!മന്ത്രിയെ വിശ്വസിച്ച ജനം നടു റോഡിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസ് ഇന്ന് വീണ്ടും ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും....

എറണാകുളം കുറുമശ്ശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി...

ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല

ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍... ജീവനക്കാര്‍ ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമുണ്ടാകില്ല

പോത്തന്‍കോട് കല്ലൂരിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. അക്രമിസംഘത്തിന്റെ വെട്ടേറ്റ യുവാവ് മരിച്ചു. കല്ലൂര്‍ സ്വദേശി സുധീഷാണ് (35) മരിച്ചത്. ബൈക്കിലും ഓട്ടോയിലും എത്തിയ 12 പേര്‍ അടങ്ങുന്ന സംഘമാണ് സുധീഷിനെ വെട്ടിയത്.

അക്രമിസംഘത്തെ കണ്ട് ഭയന്നോടി ബന്ധുവീട്ടില്‍ കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത് ബൈക്കില്‍ കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സംഘം മടങ്ങിയത്. ദേഹത്താകെ വെട്ടേറ്റ സുധീഷിനെ പൊലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാഹനങ്ങളില്‍ വന്ന സംഘം അക്രമത്തിനു ശേഷം കാല്‍ റോഡിലെറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഗുണ്ടാപ്പകയാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം പോത്തന്‍കോട് ആക്രമിസംഘം വെട്ടിക്കൊന്ന യുവാവ് വധശ്രമക്കേസില്‍ ഒളിവിലിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആറ്റിങ്ങലിലെ വധശ്രമക്കേസിലാണ്, കൊല്ലപ്പെട്ട സുധീഷ് ഒളിവില്‍ പോയിരുന്നത്. സുധീഷിന്റെ സഹോദരനടക്കം നാലുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. സുധീഷിനെ കൊലപ്പെടുത്തിയവര്‍ക്കായി തിരുവനന്തപുരം ജില്ലയില്‍ വ്യാപക പരിശോധന നടക്കുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

സുധീഷിനെ ബന്ധുവീട്ടില്‍ കയറി വെട്ടിക്കൊന്ന പ്രതികള്‍ പകതീരാതെ കാല്‍പാദം വെട്ടിമാറ്റി റോഡിലെറിഞ്ഞ ശേഷമാണു രക്ഷപ്പെട്ടത്. സുധീഷിന്റെ വീടിന്റെ അരകിലോമീറ്റര്‍ അകലെയാണ് കാല്‍പാദം വലിച്ചെറിഞ്ഞത്. ഗുണ്ടാസംഘം രക്ഷപ്പെട്ടു എങ്കിലും സുധീഷിനെ ഭീകരമായ അവസ്ഥയില്‍ കണ്ടതോടെ നാട്ടുകാരും ബന്ധുക്കളും അന്ധാളിച്ചു. എന്തുചെയ്യണമെന്നറിയാതെ പോലീസിനെ അറിയിച്ചു. പോലീസ് എത്തിയ ശേഷണാണ് സുധീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രക്തം വാര്‍ന്നതിനാല്‍ സുധീഷിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല. മണിക്കൂറുകള്‍ക്കകം സുധീഷ് ആശുപത്രിയില്‍ മരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു പോത്തന്‍കോടിനെ വിറപ്പിച്ച് 12 അംഗ ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടായത്. ഗുണ്ടാസംഘത്തെ കണ്ടുഭയന്നു ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അവര്‍ പിന്‍മാറിയില്ല. സുധീഷിനെ വീടിനകത്തിട്ട് വെട്ടുകയായിരുന്നു. വീടിന്റെ ജനലുകളും വാതിലും തകര്‍ത്ത് ഭീകരാന്തരീഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം. അതിനാല്‍ തന്നെ വീട്ടിലേക്ക് വരാന്‍ പലരും മടിച്ചു.

ഓട്ടോറിക്ഷയിലും രണ്ടു ബൈക്കുകളിലുമായാണ് ഗുണ്ടാസംഘം എത്തിയത്. നൂറിലേറെ വെട്ടുകള്‍ സുധീഷിന്റെ ശരീരത്തിലുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

ഗുണ്ടാ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമാധാനമായി കഴിഞ്ഞിരുന്ന നാട്ടില്‍ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. അതിനിടെ ബൈക്കില്‍ സുധീഷിന്റെ വെട്ടിമാറ്റിയ കാലുമായി സഞ്ചരിക്കുന്ന മൂന്നംഗ സംഘത്തെ സിസിടിവിയില്‍ കണ്ടെത്തി. വെട്ടിയ കാല്‍ രക്തം ഒലിക്കുന്ന നിലയില്‍ ഉയര്‍ത്തിപ്പിടിച്ച് താലിബാന്‍ മോഡലില്‍ യാത്ര ചെയ്യുന്ന സംഘത്തെയാണ് കാണാന്‍ കഴിഞ്ഞത്. എല്ലാവരും ചെറുപ്പക്കാരാണ്. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമിക്കിയിട്ടുണ്ട്. പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂര്‍ സ്വദേശി മരിച്ചു.  (26 minutes ago)

ഭാരത് ബന്ദ് പൂർണം, KSRTC ചതിച്ചു..! ഗണേഷ്കുമാറിന് തെറിവിളി കേരളം സ്തംഭിച്ചു..!മന്ത്രിയെ വിശ്വസിച്ച ജനം നടു റോഡിൽ  (27 minutes ago)

മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി ശ്രീലങ്ക....  (47 minutes ago)

മാസപ്പടി കേസ് ഇന്ന് വീണ്ടും ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും....  (59 minutes ago)

ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍  (1 hour ago)

സുകാന്ത് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയ്യാറാക്കി  (1 hour ago)

ജീവനക്കാര്‍ ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമുണ്ടാകില്ല  (2 hours ago)

തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും....  (2 hours ago)

കേരളത്തില്‍ ബന്ദിന് സമാനമാകാന്‍ സാധ്യത  (2 hours ago)

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു  (9 hours ago)

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം  (9 hours ago)

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (9 hours ago)

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (9 hours ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (10 hours ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (10 hours ago)

Malayali Vartha Recommends