പാർട്ടി ബന്ധുക്കൾക്ക് തറവാട്ട് സ്വത്ത് എന്ന പോലെ നിയമനം കൊടുക്കുന്ന, ദുർഗന്ധം വമിക്കുന്ന ഈജിയൻ തൊഴുത്തായി സർവ്വകലാശാലകൾ മാറിയിരിക്കുന്നു;നാടിൻ്റെ ഉന്നത വിദ്യാഭ്യാസ നിലവാരം തകർക്കാനുള്ള സിപിഎമ്മിൻ്റെ ശ്രമങ്ങൾക്കെതിരെ പൊതു സമൂഹത്തിൻ്റെ ശബ്ദം ഉയർന്നു വരണം;ആഞ്ഞടിച്ച് കെ സുധാകരൻ

"സർവ്വകലാശാലകളുടെ സർവ്വാധികാരിയായ ഗവർണ്ണറെ നോക്കുകുത്തിയാക്കി പിണറായി വിജയൻ നടത്തുന്ന ക്രമക്കേടുകൾ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിന് അപമാനമാണെന്ന് കെ സുധാകരൻ.
"സർവ്വകലാശാലകളുടെ സർവ്വാധികാരിയായ ഗവർണ്ണറെ നോക്കുകുത്തിയാക്കി പിണറായി വിജയൻ നടത്തുന്ന ക്രമക്കേടുകൾ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിന് അപമാനമാണ് " രാജീവ്, രാഗേഷ്, ബിജു, ഷംസീർ , രാജേഷ്...സിപിഎമ്മിൻ്റെ യുവനേതാക്കളുടെ പട്ടികയല്ലിത്, ഭാര്യമാരെ സർവ്വകലാശാലകളിൽ അനധികൃതമായി തിരുകി കേറ്റിയ സഖാക്കളുടെ പേരുകളാണിവ.
ഈ പട്ടികയിൽ ഇടം നേടാനാണ് ഡിവൈഎഫ്ഐ നേതാക്കൾ പിണറായി വിജയൻ്റെ അഴിമതികൾക്കെതിരെ ചെറുശബ്ദം പോലുമുയർത്താതെ പഞ്ചപുച്ഛമടക്കി അടിമകളെപ്പോലെ ജീവിക്കുന്നത്. കുട്ടി സഖാക്കളുടെ മേശവിരിപ്പിൽ വരെ സർവ്വകലാശാലകളുടെ ഉത്തരക്കടലാസുകൾ എത്തുന്ന വഴികളാണ് ഇപ്പോൾ വ്യക്തമാകുന്നത്.
യാതൊരു നിലവാരവുമില്ലാത്ത പല ഡിവൈഎഫ്ഐ നേതാക്കൾക്ക് പോലും പേരിൻ്റെ മുന്നിൽ ചേർക്കാൻ ഡോക്ടറേറ്റ് കിട്ടിയതെങ്ങനയെന്ന മലയാളികളുടെ സംശയവും ഇതോടെ മാറിയിട്ടുണ്ട്.
പാർട്ടി ബന്ധുക്കൾക്ക് തറവാട്ട് സ്വത്ത് എന്ന പോലെ നിയമനം കൊടുക്കുന്ന, ദുർഗന്ധം വമിക്കുന്ന ഈജിയൻ തൊഴുത്തായി സർവ്വകലാശാലകൾ മാറിയിരിക്കുന്നു. നാടിൻ്റെ ഉന്നത വിദ്യാഭ്യാസ നിലവാരം തകർക്കാനുള്ള സിപിഎമ്മിൻ്റെ ശ്രമങ്ങൾക്കെതിരെ പൊതു സമൂഹത്തിൻ്റെ ശബ്ദം ഉയർന്നു വരണം.
https://www.facebook.com/Malayalivartha