ഇന്ത്യയെ ലക്ഷ്യമിട്ട് പറക്കുന്ന ശത്രു മിസൈലുകളും പോർവിമാനങ്ങളും ഇനി ഇന്ത്യൻ ആകാശത്തിലൂടെ പറക്കില്ല; അത്യാധുനിക പ്രതിരോധ മിസൈൽ സംവിധാനമായ എസ് 400 വ്യോമപ്രതിരോധ മിസൈൽ അതിർത്തിയിൽ വിന്യസിക്കാനൊരുങ്ങി ഇന്ത്യ

ഇന്ത്യയെ ലക്ഷ്യമിട്ട് പറക്കുന്ന ശത്രു മിസൈലുകളും പോർവിമാനങ്ങളും ഇനി ഇന്ത്യൻ ആകാശത്തിലൂടെ പറക്കില്ല.....എസ് - 400 പഞ്ചാബ് സെക്ടറിലേക്ക് ഉടെനെത്തുന്നു... വമ്പൻ പദ്ധതിയുമായി പ്രതിരോധ വകുപ്പ് ...അത്യാധുനിക പ്രതിരോധ മിസൈൽ സംവിധാനമായ എസ് 400 വ്യോമപ്രതിരോധ മിസൈൽ അതിർത്തിയിൽ വിന്യസിക്കാനൊരുങ്ങുകയാണ് ഇന്ത്യ.
പഞ്ചാബ് സെക്ടറിലാണ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ആദ്യ സ്‌ക്വാഡ്രൺ വിന്യസിക്കുവാൻ പദ്ധതിയിടുന്നത്. പാകിസ്തിനാൽ നിന്നും ചൈനയിൽ നിന്നും ആക്രമണങ്ങളുണ്ടാകാറുണ്ട് . ഇന്ത്യയുടെ പുതിയ മിസൈൽ പ്രതിരോധത്തിന് ഇവയെല്ലാം ചെറുക്കാൻ സാധിക്കുമെന്നാണ് സൈനിക വൃത്തങ്ങൾ ഉന്നയിക്കുന്ന അവകാശ വാദം .
എസ്-400 ന്റെ വിന്യാസം ഇന്ത്യൻ പ്രതിരോധത്തിന് കരുത്തു കൂട്ടുന്നതാണെന്നും അവർ വ്യക്തമാക്കുന്നു . 35,000 കോടിയുടെ കരാർ പ്രകാരമാണ് റഷ്യ എസ്-400 കൈമാറിയിരിക്കുന്നത്. അഞ്ച് മിസൈൽ പ്രതിരോധ സംവിധാനമാണ് ഇന്ത്യ വാങ്ങുക. എസ് 400 മിസൈൽ പ്രവർത്തിപ്പിക്കുന്നതിനായി ഇന്ത്യയിലെ സൈനികർ റഷ്യയിലെത്തി പ്രത്യേക പരിശീലനം നേടി കഴിഞ്ഞിരിക്കുന്നു.
400 കിലോമീറ്റർ ദൂരത്തിൽ നിന്ന് ശത്രുവിമാനങ്ങളും ക്രൂയിസ് മിസൈലുകളും തകർക്കാൻ എസ് 400 ന് സാധിക്കുന്നതിനാൽ ഈ വ്യോമ പ്രതിരോധ സംവിധാനം ദക്ഷിണേഷ്യയിൽ ഇന്ത്യയ്‌ക്ക് മുൻതൂക്കം നൽകുവാൻ തയ്യാറെടുക്കുന്നുണ്ട് . ശത്രുവിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, അവാക്സ് വിമാനങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ 400 കി.മീ, 250 കി.മീ, 120 കി.മീ, 40 കി.മീ എന്നിങ്ങനെയുള്ള ദൂരങ്ങളിൽ പ്രവർത്തിക്കുന്ന നാല് വ്യത്യസ്ത മിസൈലുകളാണ് പ്രതിരോധ സംവിധാനത്തിൽ സജ്ജമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























