വിവാഹ പ്രായം ഉയർത്തൽ മധുരത്തിൽ പൊതിഞ്ഞ വിഷമെന്ന് കെ കെ ശൈലജ ടീച്ചർ; ''കഷ്ടം...ടീച്ചറെ'' വിമർശനവുമായി ജസ്‌ല മാടശ്ശേരി

വിവാഹ പ്രായം ഉയർത്തൽ മധുരത്തിൽ പൊതിഞ്ഞ വിഷമെന്ന് കെ കെ ശൈലജ ടീച്ചർ പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ച് ജസ്‌ല മാടശ്ശേരി രംഗത്തുവന്നിരിക്കുകയാണ്. ജസ്‌ലയുടെ വാക്കുകൾ ഇങ്ങനെ; സതി നിർത്തലാക്കിയപ്പോൾ സതി ഞങ്ങളുടെ അവകാശമാണെന്ന് പറഞ്ഞ് തെരുവിലിറങ്ങിയതിലേറെയും ആചാര സംരക്ഷകാരായ സ്ത്രീകളായിരുന്നു.
സതി എന്നാൽ സ്വന്തം ഭർത്താവ് മരിച്ചാൽ ആ ചിതയിലേക്ക് എടുത്ത് ചാടി ആത്മത്യാഗം ചെയ്യലാണ്. 1829 ഇൽ നിർത്തലാക്കിയ സതി ഈ അടുത്ത വെറും 30 വർഷങ്ങൾക്കു മുൻപേ വീണ്ടും രാജസ്ഥാനിലെ ജയിപ്പൂരിൽ നടന്നു.
രൂപ് കാൻവർ എന്നാ പെൺകുട്ടി.. സതി അനുഷ്ഠിച്ചു.. അന്ന് അതിനെ എതിർത്ത ഭരണകൂടത്തിനെതിരെ പ്രധിഷേധം സംഘടിപ്പിച്ചത് വലിയ വിഭാഗം സ്ത്രീകളും മതം തീനി ആചാരസംരക്ഷകരുമായിരുന്നു. ഒന്നുമല്ല. ഈ വാർത്ത കണ്ടപ്പോ ഓർമ്മിപ്പിച്ചെന്നു മാത്രം...കഷ്ടം.. ടീച്ചറെ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച തീരുമാനത്തിന് പിന്നിൽ, ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട് ദുരുദ്ദേശ്യപൂർണമായ ചില ലക്ഷ്യങ്ങൾ കേന്ദ്ര സർക്കാരിന് ഉണ്ടെന്നാണ് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ ആരോപിച്ചത്.
സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ‘സ്‌ത്രീ – സമത്വം, സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുൻമന്ത്രി ഈ പ്രസ്താവന നടത്തിയത്.
മധുരത്തിൽപ്പൊതിഞ്ഞ വിഷമാണിതെന്ന് തിരിച്ചറിഞ്ഞാണ് മഹിളാ അസോസിയേഷനടക്കമുള്ള സംഘടനകൾ ഇതിനെ എതിർക്കുന്നതെന്ന് കെകെ ശൈലജ ടീച്ചർ പറഞ്ഞു. പഠനവും ജോലിയും കഴിഞ്ഞു മതി വിവാഹം എന്നാണ് മഹിളാ അസോസിയേഷനും പറയുന്നതെന്നും എന്നാൽ, കേന്ദ്രസർക്കാർ ഇത് നടപ്പാക്കുന്നതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും ടീച്ചർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























