Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

ഇതൊക്കെ ഇങ്ങനെ എവിടേലും ഒന്ന് തുറന്നു പറയാൻ പതിറ്റാണ്ടുകൾ എടുത്തു; ഇങ്ങനെ ഒരിടത്തു തുറന്നെഴുതുന്നത് ഇപ്പോൾ എന്റെ 31 ആം വയസിലാണ്! അപ്പോൾ റേപ്പ് ചെയ്യപ്പെട്ട, ലൈംഗികമായി ഉപയോഗിക്കപ്പെട്ട സ്ത്രീകളുടെ അവസ്ഥ ഒന്ന് ഓർത്തുനോക്കൂ; ഇരയാക്കപ്പെട്ടവരുടെ അതിജീവനം എന്നത് ചിലർക്ക് ദിവസങ്ങൾ, ചിലർക്ക് മാസങ്ങൾ, ചിലർക്ക് വർഷങ്ങൾ, ചിലർക്ക് അജീവനാന്തം; റേയിപ്പ് നടന്നിട്ടുണ്ടായിരുന്നെങ്കിൽ അപ്പോൾ പ്രതികരിച്ചുകൂടായിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടി

11 JANUARY 2022 08:12 PM IST
മലയാളി വാര്‍ത്ത

More Stories...

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....

ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടന ഭേദഗതിക്കുള്ള ‘നാരിശക്തി വന്ദൻ അധിനിയം’ ബില്ലിന് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ

കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു...

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി

"റേയിപ്പ് നടന്നിട്ടുണ്ടുയിരുന്നെങ്കിൽ അപ്പോൾ പ്രതികരിച്ചുകൂടായിരുന്നോ?"എന്ന ചോദ്യം ശ്രീകാന്ത് വെട്ടിയാറിന്റെ സംഭവം പുറത്ത് വന്നതോടെ ഉയരുന്നുണ്ട്. എന്നാൽ ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ആനന്ദ് രാജ് എന്ന വ്യക്തി പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; ലൈംഗിക പീഡന വിഷയങ്ങളിൽ ശ്രീകാന്ത് വെട്ടിയാർ ഫാൻസ്‌ അടക്കം പ്രധാനമായും ഉന്നയിക്കുന്ന ചോദ്യമിതാണ്.

"റേയിപ്പ് നടന്നിട്ടുണ്ടുയിരുന്നെങ്കിൽ അപ്പോൾ പ്രതികരിച്ചുകൂടായിരുന്നോ?"
ഉത്തരം. തിരുവനന്തപുരത്തുള്ള ചിന്മായ വിദ്യാലയ (മണക്കാട്) ലാണ് ഞാൻ നാലാം ക്ലാസ് വരെ ഞാൻ പഠിച്ചത്. അവിടെ വിൽസൺ പീറ്റർ എന്ന പലതരം മനോവൈകൃതങ്ങളുള്ള PT സർ ഉണ്ടായിരുന്നു. അന്ന് PT സാറുമാർക്കായിരുന്നു വിദ്യാർത്ഥികളെ ശിക്ഷിക്കാനുള്ള കുത്തക അവകാശം പതിച്ചു നൽകപ്പെട്ടിട്ടുണ്ടായിരുന്നത്.

അയാളുടെ ബുള്ളറ്റിന്റെ സൗണ്ട് കേൾക്കുമ്പോൾ നമ്മുടെ നെഞ്ചില്ലായിരുന്നു അടിപ്പേടിയുടെ പെരുമ്പറ മുഴങ്ങിയിരുന്നത്. സംസാരിക്കുന്ന കുട്ടികളുടെ പേരുകൾ ബോർഡിൽ എഴുതി അങ്ങനെ ബോർഡിൽ പേര് വന്ന കുട്ടികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുന്ന ആചാരം പണ്ട് ഉണ്ടായിരുന്നു. നാലിൽ പഠിക്കുന്ന കൊച്ചു കുട്ടികളെ ക്രൂരമായ പീഡനങ്ങൾക്കാണ് ഇയാൾ ഇരയാക്കിയിരുന്നത്.

ബെഞ്ചിലും, ഡെസ്കിലും കയറ്റി ഒറ്റ കാലിൽ നിർത്തി മറ്റേ കാലിൽ ചൂരൽ കൊണ്ടും, ഡ്രം സ്റ്റിക്ക് കൊണ്ടും അടിക്കുക, സ്റ്റാഫ് റൂമിൽ കൊണ്ടു പോയി തുണി ഉരിഞ്ഞു തല്ലുക അങ്ങനെ പോകുന്നു അയാളുടെ മനോ വൈകൃതങ്ങൾ. അങ്ങനെ അയാളുടെ കോൺസെൻട്രേഷൻ ക്യാമ്പിലെ ഗിനിപന്നികളായിരുന്നു ഞങ്ങൾ. ക്ലാസ് ലീഡറിനാണ് സംസാരിക്കുന്ന വിദ്യാർത്ഥികളുടെ പേര് എഴുതി ഏൽപ്പിക്കാനുള്ള ചുമതല.

അയാളുടെ അടിയിൽ നിന്നും രക്ഷപെടാൻ ഞാൻ അടക്കമുള്ള വിദ്യാർത്ഥികൾ ക്ലാസ് ലീഡറോടും മറ്റും കുമ്പിട്ടതും, കൈകൂലിയായി ക്രിക്കറ്റർമാരുടെയും WWE താരങ്ങളുടെയും നെയിം സ്ലിപ്പും വാങ്ങികൊടുത്തത് ചില്ലറയൊന്നുമല്ല. അന്ന് രാവിലെ അയാൾ ക്ലാസ്സിൽ എത്തിയത് വടി ഒന്നുമില്ലാതെയായിരുന്നു. പക്ഷെ അത് കണ്ടാശ്വസിച്ച ഞാനടക്കമുള്ള സംസാരിച്ചതിന് ബോർഡിൽ പേര് വന്ന കുട്ടികളുടെ ധാരണ തെറ്റി.

മനസ്സിൽ എന്നെന്നും ദുസ്വപ്നം പോലെ ഓർത്തിരിക്കാനുള്ള,ട്രൗമയായ ഒരോർമ്മ നൽകാനാണ് അയാൾ അന്ന് വടിയില്ലാതെ കയ്യും വീശി കയറി വന്നതെന്ന് വർഷങ്ങളേറെ കഴിഞ്ഞാണ് ഞങ്ങൾക്ക് മനസിലായത്. ബോർഡിൽ പേരുള്ള ഞാനടക്കമുള്ള വിദ്യാർത്ഥികളെ അയാൾ പേര് വായിച്ചു എഴുന്നേൽപ്പിച്ചു നിർത്തി. അഭിമാനബോധവും, മനുഷ്യ സഹജമായ ലിംഗബോധവും, ഇണകളോടുള്ള പ്രേമപ്രണയ ആകർഷണവുമൊക്കെ തളിരിടുന്ന പ്രായമാണ്.

എനിക്ക് ഇന്നും കൃത്യമായി ഓർമ്മയുണ്ട് അയാളുടെ ഇടിവെട്ട് പോലുള്ള ആ ചോദ്യം. "Who is the good girl in this class?" ഗേൾസ് സൈഡിൽ നിന്നും ക്ലാസ്സിൽ നന്നായി പഠിക്കുന്ന മിടുക്കിപെൺക്കുട്ടിയുടെ പേര് ഉയർന്നുവന്നു. ഞങ്ങൾക്കൊക്കെ ബഹുമാനവും, crush ഉം ഒക്കെ തോന്നിയിരുന്ന പെൺകുട്ടിയായിരുന്നു അത്. ആ കുട്ടിയെ അയാൾ എഴുന്നേൽപ്പിച്ചു നിർത്തി, അവളോട് ഞങ്ങളുടെ ചെവിട്ടിൽ മൂന്ന് അടി വീതം അടിക്കാൻ പറഞ്ഞു.

PT സാറിന്റെ ഓർഡർ അല്ലെ നിസ്സഹായ ആയ ഞങ്ങൾക്കും ആ പെൺകുട്ടിക്കും അനുസരിക്കുകയെ നിവർത്തിയുള്ളു. ശേഷം തൃപ്തിയാകാത്ത അയാൾ ആ പെൺകുട്ടിയോട് അവളുടെ ചെരുപ്പ് ഊരാൻ ആവശ്യപ്പെട്ടു. അവൾ അതിനെ എതിർത്തപ്പോൾ, വേറെ ഒരു പെൺകുട്ടിയുടെ ഷൂസ് ഊരി വാങ്ങി, നേരത്തെ അടിച്ച പെൺക്കുട്ടിയെ കൊണ്ട് തന്നെ ആ ഊരി വാങ്ങിയ ഷൂസ് കൊണ്ട് ഞങ്ങളുടെ ചെവിട്ടിൽ മൂന്ന് അടി വീതം അടിപ്പിച്ചു.

അന്ന് ഈ വിഷയം വീട്ടിൽ പോലും പറഞ്ഞില്ല. എങ്കിൽ വീട്ടിൽ നിന്നും തല്ലു വേറെ കിട്ടും. സ്വന്തം കുട്ടികൾ പഠിക്കാത്തതിന്റെയും, കുസൃതികാട്ടുന്നതിന്റെയും പേരിൽ സാറുമ്മാരുടെ മുന്നിൽ കൊണ്ട് നിർത്തി അവർക്ക് തല്ലാൻ ഫ്രീ ഹാൻഡ് നൽകുന്ന കാലമാണ്. എല്ലാ വീട്ടിലും, ക്ലാസ്സിലും, സാറുമ്മാരുടെ കയ്യിലും ചൂരലോ, അതിന്റെ പ്രദേശിക വക ഭേദങ്ങളോ ഉണ്ടായിരുന്ന കാലം. തല്ലിയാലേ പിള്ളേര് നന്നാകൂ എന്നുള്ള പൊതുബോധമുണ്ടായിരുന്ന കാലം.

ഇന്നത്തെ പോലെ PTA മീറ്റിംഗ് ഇല്ലാത്ത, പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ വേണ്ടി മാത്രം രക്ഷകർത്താക്കൾ സ്കൂളിലേക്ക് വന്നിരുന്ന കാലം. അതുകൊണ്ട് ആരോടും പറഞ്ഞില്ല. ഒറ്റ കുഞ്ഞിനോടും ഒരു കാലം വരെയും അയാളുടെ ക്രൂരവിനോദങ്ങളെ പറ്റിയും ഞങ്ങൾ കുട്ടികൾ അനുഭവിച്ച ട്രൗമയേ പറ്റിയും മിണ്ടിയില്ല. വല്യ അഭിനമാനക്ഷത്തതിനും, ട്രൗമയ്ക്കും, Stockholm syndrome നും ആയിരുന്നു ഈ സംഭവം വഴിവെച്ചത്.

അഞ്ചാറ് വർഷങ്ങൾക്ക് മുൻപ് അന്ന് ഞങ്ങളെ അയാളുടെ കല്പന പ്രകാരം ശിക്ഷിക്കേണ്ടി വന്ന പെൺക്കുട്ടിക്ക് ഫ്രണ്ട് റെക്സ്റ്റ് അയച്ചു സുഹൃത്തുക്കൾ ആയപ്പോൾ "എന്നെ മനസ്സിലായോ? വിൽസൺ സാറിനെ ഓർമ്മയുണ്ടോ?" എന്ന എന്റെ ചോദ്യത്തിന് അവൾ മറുപടി തന്നത് "മനസിലായി, i remember him; though not good memories" എന്നാണ്. അതിൽ നിന്ന് അയാളും നമ്മളെ പോലെ ട്രൗമ അനുഭവിച്ചിട്ടുണ്ട് എന്നതും മനസിലായി.

ശേഷം പ്രായപൂർത്തി ആയ ശേഷം ഒരുനാൾ അമ്മയോടൊപ്പം PRS ഹോസ്പിറ്റലിൽ പോയപ്പോൾ വിൽസൺ പീറ്റർ എന്ന മനോവൈകൃതമുള്ള പഴേ PT സാറിനെ അവിടെ വെച്ച് കണ്ടു. മുഖം കൊടുക്കാതെ, നാണക്കേട് കൊണ്ടും അപമാനം കൊണ്ടും മാറി ഇരിക്കുകയാണ് ചെയ്തത്. എല്ലാം അവനവനിൽ തന്നെ കുഴിച്ചുമൂടാൻ ശ്രമിച്ചു.

ആ മാനസികമായ ട്രൗമയിൽ നിന്നും അതിജീവിച്ചു, നാണിക്കേണ്ടതും, വിഷമിക്കേണ്ടതും, അപമാനിക്കപ്പെട്ടതും ഞങ്ങളല്ല; വിൽസൺ പീറ്റർ എന്ന അധ്യാപകനാണ് എന്ന് മനസിലാക്കാൻ വർഷങ്ങൾ ഏറെ എടുത്തു. ഇതൊക്കെ ഇങ്ങനെ എവിടേലും ഒന്ന് തുറന്നു പറയാൻ പതിറ്റാണ്ടുകൾ എടുത്തു, ഇങ്ങനെ ഒരിടത്തു തുറന്നെഴുതുന്നത് ഇപ്പോൾ എന്റെ 31 ആം വയസിലാണ്!

അപ്പോൾ റേപ്പ് ചെയ്യപ്പെട്ട, ലൈംഗികമായി ഉപയോഗിക്കപ്പെട്ട സ്ത്രീകളുടെ അവസ്ഥ ഒന്ന് ഓർത്തുനോക്കൂ. ഇരയാക്കപ്പെട്ടവരുടെ അതിജീവനം എന്നത് പല ഘട്ടങ്ങൾ വേണ്ടിവരുന്ന gradual and slow process ആണ്. അതിന്റെ duration പലർക്കും പലതാണ്. ചിലർക്ക് ദിവസങ്ങൾ, ചിലർക്ക് മാസങ്ങൾ, ചിലർക്ക് വർഷങ്ങൾ, ചിലർക്ക് അജീവനാന്തം. Rape/Abuse പോലുള്ള സംഭവങ്ങളിൽ നിന്നുണ്ടാകുന്ന ട്രൗമ ഉണ്ടാക്കിയ trust issues, insecurity, പേടി, മാനസിക പ്രശ്നങ്ങൾ എന്നിവയിൽ കഴിയുന്ന ആയിരക്കണക്കിന് പേരുള്ള ഒരു നാട്ടിൽ സ്വന്തം comfort space ലെ privilage ൽ ഇരുന്നു കൊണ്ട് മറ്റുള്ളവർ കടന്നുപോയ മനോവിഷമങ്ങളെ നിങ്ങൾക്കെങ്ങനെയാണ് ഇങ്ങനെയൊരു unempathic ചോദ്യം കൊണ്ട് victim shaming ചെയ്യൻ കഴിയുന്നത്? നിങ്ങളാനുഭവിക്കാത്ത ജീവിതങ്ങൾ നിങ്ങൾക്ക് വെറും കേട്ടുകഥകൾ മാത്രമാണ്! #ഇരയോടൊപ്പംമാത്രം അത് ആക്രമിക്കപ്പെട്ട നടി ആയാലും, കുറ്റാരോപിതൻ ശ്രീകാന്ത് വെട്ടിയർ റേപ്പ് ചെയ്ത സ്ത്രീ ആയാലും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (9 minutes ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (20 minutes ago)

മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം... മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി  (23 minutes ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (26 minutes ago)

ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടന ഭേദഗതിക്കുള്ള ‘നാരിശക്തി വന്ദൻ അധിനിയം’ ബില്ലിന് അനുമതി നൽകി കേന്ദ്ര മന്ത്ര  (47 minutes ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (51 minutes ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (1 hour ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (1 hour ago)

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി  (1 hour ago)

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍  (1 hour ago)

സങ്കടക്കാഴ്ചയായി... വാണിയമ്പാറ ഇ.കെ.എം യു.പി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...  (2 hours ago)

സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends