നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സാക്ഷികളിൽ 'ആ നടി' ആത്മഹത്യയ്ക്ക് ശ്രമിച്ചു!!! നടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ; സംഭവത്തിൽ പ്രതികരിക്കാതെ ആശുപത്രി; നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസ്സുകളുടെ അസ്ഥിവാരം തോണ്ടാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചതിനു പിന്നാലെ ഉണ്ടായ ആത്മഹത്യ ശ്രമത്തിൽ നടുങ്ങിത്തരിച്ച് സിനിമാലോകം

നടിയെ ആക്രമിച്ച കേസിൽ സിനിമ താരങ്ങളടക്കം നിരവധി പേരാണ് കൂറുമാറിയത്. ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞുകൊണ്ട് കേസിൽ കൂറുമാറിയവർക്കെല്ലാം മുട്ടൻ പണിയാണ് ക്രൈംബ്രാഞ്ച് കൊടുത്തത് . കൂറുമാറിയവരെ നിരീക്ഷിക്കാൻ ക്രൈംബ്രാഞ്ച് ഉത്തരവിടുകയായിരുന്നു. മാത്രമല്ല അവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാനും ക്രൈം ബ്രാഞ്ച് ഉത്തരവിടുകയുണ്ടായി. ഇപ്പോളിതാ അത്യന്തം ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് അവരുന്നത്.
കൂറുമാറിയ സാക്ഷികളിൽ ഒരു പ്രമുഖ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നടി ആരാണെന്ന് വിവരത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറത്ത് വന്നിട്ടില്ല. കൂറുമാറിയ സാക്ഷികളുടെ ക്രൈംബ്രാഞ്ച് അവരുടെ സാമ്പത്തിക ഇടപാടുകൾ ഒക്കെ അന്വേഷിക്കണമെന്ന് തീരുമാനത്തിലെത്തി നിൽക്കവേയാണ് പ്രമുഖ നടി ആത്മഹത്യക്ക് ശ്രമിച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ദിലീപ് ആ നടിക്ക് വേണ്ടി പലത്തരത്തിലുള്ള സഹായങ്ങളും ചെയ്തിരുന്നു എന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു.
നടി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത്. ആശുപത്രി അധികൃതർ ഈ വിഷയത്തോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ ദിലീപ് കേസുമായി ബന്ധപ്പെട്ടല്ല കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നും വിവരങ്ങൾ പുറത്ത് വരികയാണ്. എല്ലാം അവസാനിച്ചു എന്ന് കരുതിയ കേസിലാണ് പുതിയ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരുന്നത്.
അതുകൊണ്ടുതന്നെ കേസ് വീണ്ടും അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു. മാത്രമല്ല കൂറുമാറാൻ ഒരുപാട് പേരെ ദിലീപ് സ്വാധീനിച്ചുവെന്ന വിവരങ്ങളും വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെയാണ് കൂറുമാറിയവർക്കെതിരെ അന്വേഷണം നടത്തുക എന്ന തീരുമാനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്. എന്നാൽ ഇത്തരത്തിലുള്ള തീരുമാനങ്ങളൊക്കെ പുറത്തുവന്നതോടെയാണ് നടിയുടെ ആത്മഹത്യാശ്രമവും കൂടി നടന്നിരിക്കുന്നത്. താനും കുരുക്കിൽ ആകുമോ എന്ന ഭയത്തിൽ ആകാം നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നതാണ് പ്രാഥമികമായ നിഗമനം.
നടിയെ ആക്രമിച്ച കേസിൽ ഒത്തിരി സിനിമാതാരങ്ങൾ അടക്കമുള്ളവർ സാക്ഷികളായിരുന്നു. എന്നാൽ ഇവരിൽ പലരും സാക്ഷി പട്ടികയിൽനിന്നും കൂറുമാറിയിരുന്നു . ഈ സാക്ഷികളുടെ നീക്കങ്ങൾ നിരീക്ഷിക്കുവാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ സജ്ജമാക്കിയിരിക്കുകയാണ്.20 സാക്ഷികളായിരുന്നു വിചാരണയ്‌ക്കിടെ കൂറ് മാറി പ്രതിഭാഗത്ത് ചേർന്നത്.
പോലീസ് സാക്ഷികളെ നിരീക്ഷിക്കുവാൻ തീരുമാനമെടുത്തത് കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അമ്മ, സംവിധായകൻ ബാലചന്ദ്രകുമാർ എന്നിവർ പോലീസിന് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതുകൂടാതെ സാക്ഷികളുടെ അടുത്ത സുഹൃത്തുക്കളും ചില നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുകയുണ്ടായി . ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്
ക്രൈംബ്രാഞ്ചു കൂറുമാറിയവരെ നിരീക്ഷിക്കാൻ തീരുമാനിച്ചത് . പീഡന കേസിൽ ഇത്രയധികം സാക്ഷികൾ കൂറുമാറുന്നത് ആദ്യമായാണ്. ജാമ്യത്തിൽ ഇറങ്ങിയതോടെ നടൻ ദിലീപും ബന്ധുക്കളും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ വന്നിരുന്നു. പ്രലോഭിപ്പിച്ചും പ്രലോഭനത്തിന് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയുമാണ് കൂറ്മാറാൻ പ്രേരിപ്പിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നൽകിയിരുന്നു എന്ന ആദ്യ മൊഴിയിൽ നിന്നാണ് ഇടവേളബാബു പിന്മാറിയത്. എന്റെ അവസരങ്ങൾ ദിലീപ് തട്ടി മാറ്റുന്നു എന്ന പരാതി ആയിരുന്നു ആക്രമിക്കപ്പെട്ട നടി നൽകിയത്.
അമ്മ സംഘടന സംഘടിപ്പിച്ച പരിപാടിക്കിടെ ദിലീപും ഭാവനയും തമ്മിൽ തർക്കമുണ്ടായി എന്ന മൊഴിയിൽ നിന്നുമാണ് സിദ്ദീഖുo കൂറുമാറിയത്. കോടതിയിൽ ഇക്കാര്യം തെളിയിക്കാൻ സാധിക്കാത്തതിനാൽ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ നിലപാട് എടുക്കുകയായിരുന്നു. ഇത്തരത്തിൽ നിരവധി വ്യക്തികൾ ആണ് ഈ കേസിൽ നിന്നും കൂറുമാറിയത്. കേസില്‍ 34ാം സാക്ഷിയായിരുന്നു കാവ്യ മാധവനും നേരത്തെ കൂറുമാറിയിരുന്നു.
അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ വെച്ച് നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.ദിലീപിന്റെ ഡ്രൈവർ കൂറുമാറിയിരുന്നു . കേസിലെ നിര്‍ണായക സാക്ഷിയായ അപ്പുണ്ണിയാണ് കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്.
https://www.facebook.com/Malayalivartha


























