ആത്മഹത്യയ്ക്ക് ശ്രമിച്ച നടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജ്ജായി; കുടുംബ പ്രശ്‌നങ്ങളാണോ? നടിയെ ആക്രമിച്ച കേസിലെ പുതിയ നീക്കങ്ങളാണോ? ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണം അവ്യക്തം; പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ; അമ്പരപ്പ് മാറാതെ സിനിമ ലോകം

കഴിഞ്ഞ ദിവസം കൂറുമാറിയ സാക്ഷികളിൽ ഒരു പ്രമുഖ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാർത്ത പുറത്ത് വന്നിരുന്നു. ഇപ്പോൾ അതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത് സിനിമ പ്രവർത്തകർക്കിടയിലാണ്. കൊച്ചിയിലെ സുധീന്ദ്ര ആശുപത്രിയിൽ ചികിത്സ തേടിയ നടി ഡിസ്ചാർജ്ജായി . കുടുംബ പ്രശ്‌നങ്ങളാണോ അതോ നടിയെ ആക്രമിച്ച കേസിലെ പുതിയ നീക്കങ്ങളാണോ ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന കാര്യം വ്യക്തമല്ല.
ദിലീപ് കേസുമായി ബന്ധപ്പെടുത്തി ഈ സംഭവത്തെ നോക്കി കാണുകയാണ് സകലരും. താനും കുരുക്കിൽ ആകുമോ എന്ന ഭയത്തിൽ ആകാം നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണ് പ്രാഥമികമായ നിഗമനം. കൂറുമാറാൻ ഒരുപാട് പേരെ ദിലീപ് സ്വാധീനിച്ചുവെന്ന വിവരങ്ങളും വെളിപ്പെടുത്തലുകളും പുറത്തുവന്നത്. അതുകൊണ്ടുതന്നെയാണ് കൂറുമാറിയവർക്കെതിരെ അന്വേഷണം നടത്തുക എന്ന തീരുമാനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്.
എന്നാൽ ഇത്തരത്തിലുള്ള തീരുമാനങ്ങളൊക്കെ പുറത്തുവന്നതോടെ നടിയുടെ ആത്മഹത്യാശ്രമവും കൂടി നടന്നത് വളരെയധികം നടുക്കിയ സംഭവമാണ്. കൂറുമാറാൻ ഒരുപാട് പേരെ ദിലീപ് സ്വാധീനിച്ചുവെന്ന വിവരങ്ങളും വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെയാണ് കൂറുമാറിയവർക്കെതിരെ അന്വേഷണം നടത്തുക എന്ന തീരുമാനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്.
എന്നാൽ ഇത്തരത്തിലുള്ള തീരുമാനങ്ങളൊക്കെ പുറത്തുവന്നതോടെയാണ് നടിയുടെ ആത്മഹത്യാശ്രമവും കൂടി നടന്നിരിക്കുന്നത്. താനും കുരുക്കിൽ ആകുമോ എന്ന ഭയത്തിൽ ആകാം നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നതാണ് പ്രാഥമികമായ നിഗമനം. നടിയെ ആക്രമിച്ച കേസിൽ ഒത്തിരി സിനിമാതാരങ്ങൾ അടക്കമുള്ളവർ സാക്ഷികളായിരുന്നു.
എന്നാൽ ഇവരിൽ പലരും സാക്ഷി പട്ടികയിൽനിന്നും കൂറുമാറിയിരുന്നു . ഈ സാക്ഷികളുടെ നീക്കങ്ങൾ നിരീക്ഷിക്കുവാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ സജ്ജമാക്കിയിരിക്കുകയാണ്.20 സാക്ഷികളായിരുന്നു വിചാരണയ്‌ക്കിടെ കൂറ് മാറി പ്രതിഭാഗത്ത് ചേർന്നത്.
പോലീസ് സാക്ഷികളെ നിരീക്ഷിക്കുവാൻ തീരുമാനമെടുത്തത് കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അമ്മ, സംവിധായകൻ ബാലചന്ദ്രകുമാർ എന്നിവർ പോലീസിന് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതുകൂടാതെ സാക്ഷികളുടെ അടുത്ത സുഹൃത്തുക്കളും ചില നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുകയുണ്ടായി . ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചു കൂറുമാറിയവരെ നിരീക്ഷിക്കാൻ തീരുമാനിച്ചത് .
https://www.facebook.com/Malayalivartha


























