Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസ് കെട്ടിടം ഒഴിപ്പിക്കാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്ന് എംഎം മണി; മണിയാശാന്‍ ഗര്‍ജിച്ചതോടെ സിപിഐ വെട്ടിലായി, സിപിഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസും രവീന്ദ്രന്‍ പട്ടയത്തിലായിരിക്കേ കൈയേറ്റം ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സര്‍ക്കാരിനെയും സിപിഐയെയും വെള്ളം കുടിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങി എംഎം മണി

21 JANUARY 2022 08:36 PM IST
മലയാളി വാര്‍ത്ത

മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസ് കെട്ടിടം ഒഴിപ്പിക്കാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്ന് എംഎം മണിയാശാന്‍ ഗര്‍ജിച്ചതോടെ സിപിഐ വെട്ടിലായിരിക്കുന്നു. സിപിഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസും  രവീന്ദ്രന്‍ പട്ടയത്തിലായിരിക്കേ കൈയേറ്റം ഒഴിപ്പിക്കാനുള്ള  സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ്  എംഎം മണി സര്‍ക്കാരിനെയും സിപിഐയെയും  വെള്ളം കുടിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങിയിരിക്കുന്നത്.

മണിയാശാന്‍ എല്ലാക്കാലത്തും പാര്‍ട്ടിക്കും നിയമത്തിനുമൊക്കെ ഏറെ ഉയരത്തിലാണ്. നിഖണ്ഡുവിലില്ലാത്തതും മലയാള ഭാഷ അംഗീകരിക്കാത്തതുമായ ഏതു ഭാഷയും പറയാന്‍ മണിയാശാന് മടിയില്ലതാനും. വിവാദപരമായ വണ്‍ ടു ത്രീ പ്രസംഗം ഉള്‍പ്പെടെ തനിക്കു തോന്നുതൊക്കെ വിളിച്ചുപറയാന്‍ അന്നും ഇന്നും മണിക്കു മടിയില്ലതാനും.

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള റവന്യു വകുപ്പിന്റെ ഉത്തരവിനെതിരേ എംഎം മണി ആഞ്ഞടിച്ചതോടെ സിപിഐ പത്തിതാഴ്ത്തിക്കഴിഞ്ഞു. സിപിഐയുടെ കേരള ആചാര്യന്‍ കാനം രാജേന്ദ്രന്‍പോലും മണിയാശാനെതിരെ രവീന്ദ്രന്‍ പട്ടയത്തിന്റെ പേരില്‍ വാ തുറക്കാന്‍ ധൈര്യപ്പെടുന്നില്ല. റവന്യൂ വകുപ്പ് ഭരണം സിപിഐയ്ക്കാണെന്നിരിക്കെയാണ് സിപിഎം നേതാവായ എംഎം മണി സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

രവീന്ദ്രന്‍ പട്ടയം ഉത്തരവ് പ്രകാരം  വന്‍കിടക്കാര്‍ സ്വന്തമാക്കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുമ്പോള്‍ മൂന്നാറിലെ  സിപിഎം ഓഫീസ് പട്ടയവും റദ്ദ് ചെയ്യേണ്ടി വരുമെന്ന സാഹചര്യത്തിലാണ് മണി സിപിഐയെ വെല്ലുവിളിച്ചിരിക്കുന്നത്. കുടിയൊഴിപ്പിക്കാനുള്ള പണി കൈയിലിരിക്കട്ടെയെന്നാണ് മണിയാശാന്‍ തുറന്നടിച്ചിരിക്കുന്നത്.  പാര്‍ട്ടി ഓഫീസ് അവിടെ അങ്ങനെ തന്നെ നില്‍ക്കുമെന്നും ഒരു പുല്ലനെയും  തൊടാന്‍ അനുവദിക്കില്ലെന്നും എംഎം മണി വെല്ലുവിളിച്ചതോടെ റവന്യു മന്ത്രി വെട്ടിലായി. പട്ടയമേള നടത്തി വിതരണം ചെയ്ത പട്ടയങ്ങള്‍ ഇപ്പോള്‍ റദ്ദ് ചെയ്യുന്നത് എന്തിനാണെന്ന് റവന്യു മന്ത്രിയും വകുപ്പും വ്യക്തമാക്കണമെന്നു  മണി പറഞ്ഞതിനെതിരെ ഒരു സിപിഐ മന്ത്രിയും വായ തുറക്കാന്‍ ധൈര്യപ്പെടുന്നുമില്ല.

ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും  അവര്‍ കോടതിയിലേക്ക് പോകുകയോ പ്രക്ഷോഭം നടത്തുകയോ ചെയ്യുമെന്നും  വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഉടുമ്പന്‍ചോല എംഎല്‍എ കൂടിയായ എംഎം മണി പറഞ്ഞതോടെ രവീന്ദ്രന്‍ പട്ടയം വീണ്ടും ഫ്രീസറിയാകുനെന്ന നിലയിലായി.

ജനങ്ങള്‍ വെറുതെ പട്ടയം വാങ്ങിയതല്ലെന്നും മേള നടത്തി, പൈസ അടച്ച് വാങ്ങിയതാണെന്നു മാത്രമല്ല രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള  നടപടിയോട് തനിക്ക് യോജിപ്പില്ലെന്നും മണി തുറന്നടിച്ചു. ഉത്തരവ്  ബാധിക്കുക ഇടുക്കി ജില്ലയിലെ  സാധാരണക്കാരെയാണെന്നും അവിടെ ഒരു വന്‍കിടക്കാരും ഇല്ലെന്നുമാണ് മണിയുടെ  നിലപാട്. ഇതുവരെ പട്ടയങ്ങള്‍ റദ്ദാക്കണമെന്ന് മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് തോന്നിയില്ലെന്നും  അന്നൊക്കെ ഇവരെല്ലാം എവിടെയായിരുന്നുവെന്നുമാണ് മണിയുടെ ചോദ്യം.

അതേ സമയം രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള സ്വന്തം പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ  സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും രംഗത്ത് വന്നത് കാനം രാജേന്ദ്രനുള്ള പാരയായിരിക്കുന്നു. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള റവന്യൂ വകുപ്പിന്റെ തീരുമാനം അംഗീകരിക്കില്ലെന്നാണ് സിപിഐയുടെ തുറന്ന നിലപാട്. ഒഴിപ്പിക്കേണ്ടത് കയ്യേറ്റം നടത്തിയ വന്‍കിട റിസോര്‍ട്ടുകാരെയാണെന്നും പാവപ്പെട്ടവരെ അല്ലെന്നുമാണ് ഇസ്മയിലിന്റെ നിലപാട്. പാവപ്പെട്ടവരെ ഒഴിപ്പിക്കില്ലെന്നും അന്ന് പട്ടയം നല്‍കിയതിനെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ഇസ്മായേല്‍ പറയുന്നു.

സിപിഎം പാര്‍ട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ അവിടെയുള്ളതാണെന്നും   പാര്‍ട്ടി ഓഫീസ് തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ നീക്കത്തെ  നിയമപരമായും രാഷ്ട്രീയമായും ഞങ്ങള്‍ നേരിടുമെന്നുമാണ് എം എം മണി പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടി തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ നടപടി എന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടും മണി സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

സിപിഐ ചര്‍ച്ച ചെയ്യാതെയെടുത്ത തീരുമാനമെന്ന് സിപിഐ നേതാവും അന്നത്തെ റവന്യൂമന്ത്രിയുമായിരുന്ന കെ ഇ ഇസ്മായില്‍  തുറന്നടിച്ചിരിക്കെ സിപിഐയ്ക്കുള്ളിലും  ഇതൊരു രാഷ്ട്രീയപ്പോരിന് വഴി തുറക്കുകയാണ്. രവീന്ദ്രന്‍ പട്ടയം നല്‍കുന്ന സമയത്ത് റവന്യൂ മന്ത്രിയായിരുന്ന കെ ഇ ഇസ്മായില്‍   മണിയുടെ നിലപാടിനെ പരസ്യമായി പിന്‍തുണച്ചുകഴിഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പഴയ  മൂന്നാര്‍ ഓപ്പറേഷനും കരിമ്പൂച്ചകളെ കയറ്റിയുള്ള വെട്ടിനിരത്തലും  തെറ്റായിരുന്നുവെന്ന് വരെ പറഞ്ഞാണ് മണിയാശാന്റെ വിമര്‍ശനം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (4 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (5 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (6 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (6 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (7 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (7 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (7 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (8 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (9 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (9 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (9 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (10 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (11 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (11 hours ago)

Malayali Vartha Recommends