Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസ് കെട്ടിടം ഒഴിപ്പിക്കാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്ന് എംഎം മണി; മണിയാശാന്‍ ഗര്‍ജിച്ചതോടെ സിപിഐ വെട്ടിലായി, സിപിഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസും രവീന്ദ്രന്‍ പട്ടയത്തിലായിരിക്കേ കൈയേറ്റം ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സര്‍ക്കാരിനെയും സിപിഐയെയും വെള്ളം കുടിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങി എംഎം മണി

21 JANUARY 2022 08:36 PM IST
മലയാളി വാര്‍ത്ത

മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസ് കെട്ടിടം ഒഴിപ്പിക്കാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്ന് എംഎം മണിയാശാന്‍ ഗര്‍ജിച്ചതോടെ സിപിഐ വെട്ടിലായിരിക്കുന്നു. സിപിഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസും  രവീന്ദ്രന്‍ പട്ടയത്തിലായിരിക്കേ കൈയേറ്റം ഒഴിപ്പിക്കാനുള്ള  സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ്  എംഎം മണി സര്‍ക്കാരിനെയും സിപിഐയെയും  വെള്ളം കുടിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങിയിരിക്കുന്നത്.

മണിയാശാന്‍ എല്ലാക്കാലത്തും പാര്‍ട്ടിക്കും നിയമത്തിനുമൊക്കെ ഏറെ ഉയരത്തിലാണ്. നിഖണ്ഡുവിലില്ലാത്തതും മലയാള ഭാഷ അംഗീകരിക്കാത്തതുമായ ഏതു ഭാഷയും പറയാന്‍ മണിയാശാന് മടിയില്ലതാനും. വിവാദപരമായ വണ്‍ ടു ത്രീ പ്രസംഗം ഉള്‍പ്പെടെ തനിക്കു തോന്നുതൊക്കെ വിളിച്ചുപറയാന്‍ അന്നും ഇന്നും മണിക്കു മടിയില്ലതാനും.

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള റവന്യു വകുപ്പിന്റെ ഉത്തരവിനെതിരേ എംഎം മണി ആഞ്ഞടിച്ചതോടെ സിപിഐ പത്തിതാഴ്ത്തിക്കഴിഞ്ഞു. സിപിഐയുടെ കേരള ആചാര്യന്‍ കാനം രാജേന്ദ്രന്‍പോലും മണിയാശാനെതിരെ രവീന്ദ്രന്‍ പട്ടയത്തിന്റെ പേരില്‍ വാ തുറക്കാന്‍ ധൈര്യപ്പെടുന്നില്ല. റവന്യൂ വകുപ്പ് ഭരണം സിപിഐയ്ക്കാണെന്നിരിക്കെയാണ് സിപിഎം നേതാവായ എംഎം മണി സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

രവീന്ദ്രന്‍ പട്ടയം ഉത്തരവ് പ്രകാരം  വന്‍കിടക്കാര്‍ സ്വന്തമാക്കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുമ്പോള്‍ മൂന്നാറിലെ  സിപിഎം ഓഫീസ് പട്ടയവും റദ്ദ് ചെയ്യേണ്ടി വരുമെന്ന സാഹചര്യത്തിലാണ് മണി സിപിഐയെ വെല്ലുവിളിച്ചിരിക്കുന്നത്. കുടിയൊഴിപ്പിക്കാനുള്ള പണി കൈയിലിരിക്കട്ടെയെന്നാണ് മണിയാശാന്‍ തുറന്നടിച്ചിരിക്കുന്നത്.  പാര്‍ട്ടി ഓഫീസ് അവിടെ അങ്ങനെ തന്നെ നില്‍ക്കുമെന്നും ഒരു പുല്ലനെയും  തൊടാന്‍ അനുവദിക്കില്ലെന്നും എംഎം മണി വെല്ലുവിളിച്ചതോടെ റവന്യു മന്ത്രി വെട്ടിലായി. പട്ടയമേള നടത്തി വിതരണം ചെയ്ത പട്ടയങ്ങള്‍ ഇപ്പോള്‍ റദ്ദ് ചെയ്യുന്നത് എന്തിനാണെന്ന് റവന്യു മന്ത്രിയും വകുപ്പും വ്യക്തമാക്കണമെന്നു  മണി പറഞ്ഞതിനെതിരെ ഒരു സിപിഐ മന്ത്രിയും വായ തുറക്കാന്‍ ധൈര്യപ്പെടുന്നുമില്ല.

ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും  അവര്‍ കോടതിയിലേക്ക് പോകുകയോ പ്രക്ഷോഭം നടത്തുകയോ ചെയ്യുമെന്നും  വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഉടുമ്പന്‍ചോല എംഎല്‍എ കൂടിയായ എംഎം മണി പറഞ്ഞതോടെ രവീന്ദ്രന്‍ പട്ടയം വീണ്ടും ഫ്രീസറിയാകുനെന്ന നിലയിലായി.

ജനങ്ങള്‍ വെറുതെ പട്ടയം വാങ്ങിയതല്ലെന്നും മേള നടത്തി, പൈസ അടച്ച് വാങ്ങിയതാണെന്നു മാത്രമല്ല രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള  നടപടിയോട് തനിക്ക് യോജിപ്പില്ലെന്നും മണി തുറന്നടിച്ചു. ഉത്തരവ്  ബാധിക്കുക ഇടുക്കി ജില്ലയിലെ  സാധാരണക്കാരെയാണെന്നും അവിടെ ഒരു വന്‍കിടക്കാരും ഇല്ലെന്നുമാണ് മണിയുടെ  നിലപാട്. ഇതുവരെ പട്ടയങ്ങള്‍ റദ്ദാക്കണമെന്ന് മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് തോന്നിയില്ലെന്നും  അന്നൊക്കെ ഇവരെല്ലാം എവിടെയായിരുന്നുവെന്നുമാണ് മണിയുടെ ചോദ്യം.

അതേ സമയം രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള സ്വന്തം പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ  സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും രംഗത്ത് വന്നത് കാനം രാജേന്ദ്രനുള്ള പാരയായിരിക്കുന്നു. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള റവന്യൂ വകുപ്പിന്റെ തീരുമാനം അംഗീകരിക്കില്ലെന്നാണ് സിപിഐയുടെ തുറന്ന നിലപാട്. ഒഴിപ്പിക്കേണ്ടത് കയ്യേറ്റം നടത്തിയ വന്‍കിട റിസോര്‍ട്ടുകാരെയാണെന്നും പാവപ്പെട്ടവരെ അല്ലെന്നുമാണ് ഇസ്മയിലിന്റെ നിലപാട്. പാവപ്പെട്ടവരെ ഒഴിപ്പിക്കില്ലെന്നും അന്ന് പട്ടയം നല്‍കിയതിനെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ഇസ്മായേല്‍ പറയുന്നു.

സിപിഎം പാര്‍ട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ അവിടെയുള്ളതാണെന്നും   പാര്‍ട്ടി ഓഫീസ് തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ നീക്കത്തെ  നിയമപരമായും രാഷ്ട്രീയമായും ഞങ്ങള്‍ നേരിടുമെന്നുമാണ് എം എം മണി പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടി തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ നടപടി എന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടും മണി സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

സിപിഐ ചര്‍ച്ച ചെയ്യാതെയെടുത്ത തീരുമാനമെന്ന് സിപിഐ നേതാവും അന്നത്തെ റവന്യൂമന്ത്രിയുമായിരുന്ന കെ ഇ ഇസ്മായില്‍  തുറന്നടിച്ചിരിക്കെ സിപിഐയ്ക്കുള്ളിലും  ഇതൊരു രാഷ്ട്രീയപ്പോരിന് വഴി തുറക്കുകയാണ്. രവീന്ദ്രന്‍ പട്ടയം നല്‍കുന്ന സമയത്ത് റവന്യൂ മന്ത്രിയായിരുന്ന കെ ഇ ഇസ്മായില്‍   മണിയുടെ നിലപാടിനെ പരസ്യമായി പിന്‍തുണച്ചുകഴിഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പഴയ  മൂന്നാര്‍ ഓപ്പറേഷനും കരിമ്പൂച്ചകളെ കയറ്റിയുള്ള വെട്ടിനിരത്തലും  തെറ്റായിരുന്നുവെന്ന് വരെ പറഞ്ഞാണ് മണിയാശാന്റെ വിമര്‍ശനം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (2 hours ago)

Couple arrives with four-year-old child to buy cannabis  (2 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (2 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (3 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (3 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (3 hours ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (6 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (6 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (8 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (8 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (8 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (9 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (9 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (9 hours ago)

Malayali Vartha Recommends