Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസ് കെട്ടിടം ഒഴിപ്പിക്കാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്ന് എംഎം മണി; മണിയാശാന്‍ ഗര്‍ജിച്ചതോടെ സിപിഐ വെട്ടിലായി, സിപിഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസും രവീന്ദ്രന്‍ പട്ടയത്തിലായിരിക്കേ കൈയേറ്റം ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സര്‍ക്കാരിനെയും സിപിഐയെയും വെള്ളം കുടിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങി എംഎം മണി

21 JANUARY 2022 08:36 PM IST
മലയാളി വാര്‍ത്ത

മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസ് കെട്ടിടം ഒഴിപ്പിക്കാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്ന് എംഎം മണിയാശാന്‍ ഗര്‍ജിച്ചതോടെ സിപിഐ വെട്ടിലായിരിക്കുന്നു. സിപിഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസും  രവീന്ദ്രന്‍ പട്ടയത്തിലായിരിക്കേ കൈയേറ്റം ഒഴിപ്പിക്കാനുള്ള  സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ്  എംഎം മണി സര്‍ക്കാരിനെയും സിപിഐയെയും  വെള്ളം കുടിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങിയിരിക്കുന്നത്.

മണിയാശാന്‍ എല്ലാക്കാലത്തും പാര്‍ട്ടിക്കും നിയമത്തിനുമൊക്കെ ഏറെ ഉയരത്തിലാണ്. നിഖണ്ഡുവിലില്ലാത്തതും മലയാള ഭാഷ അംഗീകരിക്കാത്തതുമായ ഏതു ഭാഷയും പറയാന്‍ മണിയാശാന് മടിയില്ലതാനും. വിവാദപരമായ വണ്‍ ടു ത്രീ പ്രസംഗം ഉള്‍പ്പെടെ തനിക്കു തോന്നുതൊക്കെ വിളിച്ചുപറയാന്‍ അന്നും ഇന്നും മണിക്കു മടിയില്ലതാനും.

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള റവന്യു വകുപ്പിന്റെ ഉത്തരവിനെതിരേ എംഎം മണി ആഞ്ഞടിച്ചതോടെ സിപിഐ പത്തിതാഴ്ത്തിക്കഴിഞ്ഞു. സിപിഐയുടെ കേരള ആചാര്യന്‍ കാനം രാജേന്ദ്രന്‍പോലും മണിയാശാനെതിരെ രവീന്ദ്രന്‍ പട്ടയത്തിന്റെ പേരില്‍ വാ തുറക്കാന്‍ ധൈര്യപ്പെടുന്നില്ല. റവന്യൂ വകുപ്പ് ഭരണം സിപിഐയ്ക്കാണെന്നിരിക്കെയാണ് സിപിഎം നേതാവായ എംഎം മണി സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

രവീന്ദ്രന്‍ പട്ടയം ഉത്തരവ് പ്രകാരം  വന്‍കിടക്കാര്‍ സ്വന്തമാക്കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുമ്പോള്‍ മൂന്നാറിലെ  സിപിഎം ഓഫീസ് പട്ടയവും റദ്ദ് ചെയ്യേണ്ടി വരുമെന്ന സാഹചര്യത്തിലാണ് മണി സിപിഐയെ വെല്ലുവിളിച്ചിരിക്കുന്നത്. കുടിയൊഴിപ്പിക്കാനുള്ള പണി കൈയിലിരിക്കട്ടെയെന്നാണ് മണിയാശാന്‍ തുറന്നടിച്ചിരിക്കുന്നത്.  പാര്‍ട്ടി ഓഫീസ് അവിടെ അങ്ങനെ തന്നെ നില്‍ക്കുമെന്നും ഒരു പുല്ലനെയും  തൊടാന്‍ അനുവദിക്കില്ലെന്നും എംഎം മണി വെല്ലുവിളിച്ചതോടെ റവന്യു മന്ത്രി വെട്ടിലായി. പട്ടയമേള നടത്തി വിതരണം ചെയ്ത പട്ടയങ്ങള്‍ ഇപ്പോള്‍ റദ്ദ് ചെയ്യുന്നത് എന്തിനാണെന്ന് റവന്യു മന്ത്രിയും വകുപ്പും വ്യക്തമാക്കണമെന്നു  മണി പറഞ്ഞതിനെതിരെ ഒരു സിപിഐ മന്ത്രിയും വായ തുറക്കാന്‍ ധൈര്യപ്പെടുന്നുമില്ല.

ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും  അവര്‍ കോടതിയിലേക്ക് പോകുകയോ പ്രക്ഷോഭം നടത്തുകയോ ചെയ്യുമെന്നും  വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഉടുമ്പന്‍ചോല എംഎല്‍എ കൂടിയായ എംഎം മണി പറഞ്ഞതോടെ രവീന്ദ്രന്‍ പട്ടയം വീണ്ടും ഫ്രീസറിയാകുനെന്ന നിലയിലായി.

ജനങ്ങള്‍ വെറുതെ പട്ടയം വാങ്ങിയതല്ലെന്നും മേള നടത്തി, പൈസ അടച്ച് വാങ്ങിയതാണെന്നു മാത്രമല്ല രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള  നടപടിയോട് തനിക്ക് യോജിപ്പില്ലെന്നും മണി തുറന്നടിച്ചു. ഉത്തരവ്  ബാധിക്കുക ഇടുക്കി ജില്ലയിലെ  സാധാരണക്കാരെയാണെന്നും അവിടെ ഒരു വന്‍കിടക്കാരും ഇല്ലെന്നുമാണ് മണിയുടെ  നിലപാട്. ഇതുവരെ പട്ടയങ്ങള്‍ റദ്ദാക്കണമെന്ന് മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് തോന്നിയില്ലെന്നും  അന്നൊക്കെ ഇവരെല്ലാം എവിടെയായിരുന്നുവെന്നുമാണ് മണിയുടെ ചോദ്യം.

അതേ സമയം രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള സ്വന്തം പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ  സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും രംഗത്ത് വന്നത് കാനം രാജേന്ദ്രനുള്ള പാരയായിരിക്കുന്നു. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള റവന്യൂ വകുപ്പിന്റെ തീരുമാനം അംഗീകരിക്കില്ലെന്നാണ് സിപിഐയുടെ തുറന്ന നിലപാട്. ഒഴിപ്പിക്കേണ്ടത് കയ്യേറ്റം നടത്തിയ വന്‍കിട റിസോര്‍ട്ടുകാരെയാണെന്നും പാവപ്പെട്ടവരെ അല്ലെന്നുമാണ് ഇസ്മയിലിന്റെ നിലപാട്. പാവപ്പെട്ടവരെ ഒഴിപ്പിക്കില്ലെന്നും അന്ന് പട്ടയം നല്‍കിയതിനെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ഇസ്മായേല്‍ പറയുന്നു.

സിപിഎം പാര്‍ട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ അവിടെയുള്ളതാണെന്നും   പാര്‍ട്ടി ഓഫീസ് തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ നീക്കത്തെ  നിയമപരമായും രാഷ്ട്രീയമായും ഞങ്ങള്‍ നേരിടുമെന്നുമാണ് എം എം മണി പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടി തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ നടപടി എന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടും മണി സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

സിപിഐ ചര്‍ച്ച ചെയ്യാതെയെടുത്ത തീരുമാനമെന്ന് സിപിഐ നേതാവും അന്നത്തെ റവന്യൂമന്ത്രിയുമായിരുന്ന കെ ഇ ഇസ്മായില്‍  തുറന്നടിച്ചിരിക്കെ സിപിഐയ്ക്കുള്ളിലും  ഇതൊരു രാഷ്ട്രീയപ്പോരിന് വഴി തുറക്കുകയാണ്. രവീന്ദ്രന്‍ പട്ടയം നല്‍കുന്ന സമയത്ത് റവന്യൂ മന്ത്രിയായിരുന്ന കെ ഇ ഇസ്മായില്‍   മണിയുടെ നിലപാടിനെ പരസ്യമായി പിന്‍തുണച്ചുകഴിഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പഴയ  മൂന്നാര്‍ ഓപ്പറേഷനും കരിമ്പൂച്ചകളെ കയറ്റിയുള്ള വെട്ടിനിരത്തലും  തെറ്റായിരുന്നുവെന്ന് വരെ പറഞ്ഞാണ് മണിയാശാന്റെ വിമര്‍ശനം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (3 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (3 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (4 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (4 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (4 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (4 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (5 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (7 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (7 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (8 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (14 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (15 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (15 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (15 hours ago)

Malayali Vartha Recommends