Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസ് കെട്ടിടം ഒഴിപ്പിക്കാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്ന് എംഎം മണി; മണിയാശാന്‍ ഗര്‍ജിച്ചതോടെ സിപിഐ വെട്ടിലായി, സിപിഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസും രവീന്ദ്രന്‍ പട്ടയത്തിലായിരിക്കേ കൈയേറ്റം ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സര്‍ക്കാരിനെയും സിപിഐയെയും വെള്ളം കുടിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങി എംഎം മണി

21 JANUARY 2022 08:36 PM IST
മലയാളി വാര്‍ത്ത

മൂന്നാറിലെ സിപിഎം പാര്‍ട്ടി ഓഫീസ് കെട്ടിടം ഒഴിപ്പിക്കാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്ന് എംഎം മണിയാശാന്‍ ഗര്‍ജിച്ചതോടെ സിപിഐ വെട്ടിലായിരിക്കുന്നു. സിപിഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസും  രവീന്ദ്രന്‍ പട്ടയത്തിലായിരിക്കേ കൈയേറ്റം ഒഴിപ്പിക്കാനുള്ള  സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ്  എംഎം മണി സര്‍ക്കാരിനെയും സിപിഐയെയും  വെള്ളം കുടിപ്പിച്ചുകൊണ്ട് രംഗത്തിറങ്ങിയിരിക്കുന്നത്.

മണിയാശാന്‍ എല്ലാക്കാലത്തും പാര്‍ട്ടിക്കും നിയമത്തിനുമൊക്കെ ഏറെ ഉയരത്തിലാണ്. നിഖണ്ഡുവിലില്ലാത്തതും മലയാള ഭാഷ അംഗീകരിക്കാത്തതുമായ ഏതു ഭാഷയും പറയാന്‍ മണിയാശാന് മടിയില്ലതാനും. വിവാദപരമായ വണ്‍ ടു ത്രീ പ്രസംഗം ഉള്‍പ്പെടെ തനിക്കു തോന്നുതൊക്കെ വിളിച്ചുപറയാന്‍ അന്നും ഇന്നും മണിക്കു മടിയില്ലതാനും.

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള റവന്യു വകുപ്പിന്റെ ഉത്തരവിനെതിരേ എംഎം മണി ആഞ്ഞടിച്ചതോടെ സിപിഐ പത്തിതാഴ്ത്തിക്കഴിഞ്ഞു. സിപിഐയുടെ കേരള ആചാര്യന്‍ കാനം രാജേന്ദ്രന്‍പോലും മണിയാശാനെതിരെ രവീന്ദ്രന്‍ പട്ടയത്തിന്റെ പേരില്‍ വാ തുറക്കാന്‍ ധൈര്യപ്പെടുന്നില്ല. റവന്യൂ വകുപ്പ് ഭരണം സിപിഐയ്ക്കാണെന്നിരിക്കെയാണ് സിപിഎം നേതാവായ എംഎം മണി സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

രവീന്ദ്രന്‍ പട്ടയം ഉത്തരവ് പ്രകാരം  വന്‍കിടക്കാര്‍ സ്വന്തമാക്കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുമ്പോള്‍ മൂന്നാറിലെ  സിപിഎം ഓഫീസ് പട്ടയവും റദ്ദ് ചെയ്യേണ്ടി വരുമെന്ന സാഹചര്യത്തിലാണ് മണി സിപിഐയെ വെല്ലുവിളിച്ചിരിക്കുന്നത്. കുടിയൊഴിപ്പിക്കാനുള്ള പണി കൈയിലിരിക്കട്ടെയെന്നാണ് മണിയാശാന്‍ തുറന്നടിച്ചിരിക്കുന്നത്.  പാര്‍ട്ടി ഓഫീസ് അവിടെ അങ്ങനെ തന്നെ നില്‍ക്കുമെന്നും ഒരു പുല്ലനെയും  തൊടാന്‍ അനുവദിക്കില്ലെന്നും എംഎം മണി വെല്ലുവിളിച്ചതോടെ റവന്യു മന്ത്രി വെട്ടിലായി. പട്ടയമേള നടത്തി വിതരണം ചെയ്ത പട്ടയങ്ങള്‍ ഇപ്പോള്‍ റദ്ദ് ചെയ്യുന്നത് എന്തിനാണെന്ന് റവന്യു മന്ത്രിയും വകുപ്പും വ്യക്തമാക്കണമെന്നു  മണി പറഞ്ഞതിനെതിരെ ഒരു സിപിഐ മന്ത്രിയും വായ തുറക്കാന്‍ ധൈര്യപ്പെടുന്നുമില്ല.

ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും  അവര്‍ കോടതിയിലേക്ക് പോകുകയോ പ്രക്ഷോഭം നടത്തുകയോ ചെയ്യുമെന്നും  വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഉടുമ്പന്‍ചോല എംഎല്‍എ കൂടിയായ എംഎം മണി പറഞ്ഞതോടെ രവീന്ദ്രന്‍ പട്ടയം വീണ്ടും ഫ്രീസറിയാകുനെന്ന നിലയിലായി.

ജനങ്ങള്‍ വെറുതെ പട്ടയം വാങ്ങിയതല്ലെന്നും മേള നടത്തി, പൈസ അടച്ച് വാങ്ങിയതാണെന്നു മാത്രമല്ല രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള  നടപടിയോട് തനിക്ക് യോജിപ്പില്ലെന്നും മണി തുറന്നടിച്ചു. ഉത്തരവ്  ബാധിക്കുക ഇടുക്കി ജില്ലയിലെ  സാധാരണക്കാരെയാണെന്നും അവിടെ ഒരു വന്‍കിടക്കാരും ഇല്ലെന്നുമാണ് മണിയുടെ  നിലപാട്. ഇതുവരെ പട്ടയങ്ങള്‍ റദ്ദാക്കണമെന്ന് മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് തോന്നിയില്ലെന്നും  അന്നൊക്കെ ഇവരെല്ലാം എവിടെയായിരുന്നുവെന്നുമാണ് മണിയുടെ ചോദ്യം.

അതേ സമയം രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള സ്വന്തം പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ  സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും രംഗത്ത് വന്നത് കാനം രാജേന്ദ്രനുള്ള പാരയായിരിക്കുന്നു. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള റവന്യൂ വകുപ്പിന്റെ തീരുമാനം അംഗീകരിക്കില്ലെന്നാണ് സിപിഐയുടെ തുറന്ന നിലപാട്. ഒഴിപ്പിക്കേണ്ടത് കയ്യേറ്റം നടത്തിയ വന്‍കിട റിസോര്‍ട്ടുകാരെയാണെന്നും പാവപ്പെട്ടവരെ അല്ലെന്നുമാണ് ഇസ്മയിലിന്റെ നിലപാട്. പാവപ്പെട്ടവരെ ഒഴിപ്പിക്കില്ലെന്നും അന്ന് പട്ടയം നല്‍കിയതിനെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ഇസ്മായേല്‍ പറയുന്നു.

സിപിഎം പാര്‍ട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ അവിടെയുള്ളതാണെന്നും   പാര്‍ട്ടി ഓഫീസ് തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ നീക്കത്തെ  നിയമപരമായും രാഷ്ട്രീയമായും ഞങ്ങള്‍ നേരിടുമെന്നുമാണ് എം എം മണി പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടി തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ നടപടി എന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടും മണി സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

സിപിഐ ചര്‍ച്ച ചെയ്യാതെയെടുത്ത തീരുമാനമെന്ന് സിപിഐ നേതാവും അന്നത്തെ റവന്യൂമന്ത്രിയുമായിരുന്ന കെ ഇ ഇസ്മായില്‍  തുറന്നടിച്ചിരിക്കെ സിപിഐയ്ക്കുള്ളിലും  ഇതൊരു രാഷ്ട്രീയപ്പോരിന് വഴി തുറക്കുകയാണ്. രവീന്ദ്രന്‍ പട്ടയം നല്‍കുന്ന സമയത്ത് റവന്യൂ മന്ത്രിയായിരുന്ന കെ ഇ ഇസ്മായില്‍   മണിയുടെ നിലപാടിനെ പരസ്യമായി പിന്‍തുണച്ചുകഴിഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പഴയ  മൂന്നാര്‍ ഓപ്പറേഷനും കരിമ്പൂച്ചകളെ കയറ്റിയുള്ള വെട്ടിനിരത്തലും  തെറ്റായിരുന്നുവെന്ന് വരെ പറഞ്ഞാണ് മണിയാശാന്റെ വിമര്‍ശനം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (1 hour ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം  (1 hour ago)

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം  (1 hour ago)

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍  (1 hour ago)

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (2 hours ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (2 hours ago)

ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തില്‍ വരുമെന്ന് നിതിന്‍ നിബിന്‍  (2 hours ago)

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ്  (2 hours ago)

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (3 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (4 hours ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (4 hours ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (4 hours ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (4 hours ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends