കാവ്യയെ മാറ്റി നിര്‍ത്തി കൊണ്ട് ഈ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല; കാവ്യയുടെ ഫോണും പരിശോധിക്കണം! വേങ്ങരയില്‍ പോയി നേതാവിന് പണം കൊടുത്തത് ദിലീപും കാവ്യയും ചേര്‍ന്ന്, തെളിവായി ചിത്രങ്ങള്‍, ഉടന്‍ പരസ്യപ്പെടുത്തുമെന്ന് ബാലചന്ദ്രകുമാര്‍

വേങ്ങരയിലുള്ള യുവജന സംഘടനയിൽ മുന്നിൽ നിൽക്കുന്ന നേതാവിന് കാവ്യയും ദിലീപും കൂടി പണം നല്‍കിയെന്ന വെളിപ്പെടുത്തല്‍ ശരിവച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസില്‍ സ്വാധീനം ചെലുത്താന്‍ വേണ്ടിയാണ് നേതാവിന് പണം കൊടുത്തതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നത്.
ജയില്‍ മോചിതനായ ശേഷം കാവ്യയും ദിലീപും മറ്റൊരാളും കൂടിയാണ് വേങ്ങരയില്‍ പോയത്. ആ രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടനയുടെ നേതാവിന്റെ വീട്ടിലേക്ക് അവര്‍ പോകുകയും അവിടേക്ക് സംസ്ഥാനത്തെല്ലാവരും ആരാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നേതാവ് വരികയും പണം വാങ്ങുകയും ചെയ്തു.
അവരെല്ലാവരും കൂടി അന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. ഈ നേതാവടക്കമുള്ളവര്‍ ദിലീപിനെ ബന്ധപ്പെട്ടത് കാവ്യയുടെ ഫോണ്‍ വഴിയാണ്. നേതാവിനൊപ്പം ദിലീപും കാവ്യയും എടുത്ത ചിത്രങ്ങള്‍ വൈകാതെ പരസ്യപ്പെടുമെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ദിലീപ് ജയിലില്‍ കിടന്ന സമയത്ത് അനിയനും അളിയനും ചേര്‍ന്നാണ് നേതാവിനെ ആദ്യം കണ്ടത്. അനൂപിന്റെ ഫോണ്‍ പരിശോധിച്ചാല്‍ അതില്‍ ഇക്കാര്യങ്ങളെല്ലാം ഉണ്ടാവും. കാവ്യയുടെ മൊബൈല്‍ ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിച്ചാല്‍ ഈ കൂടിക്കാഴ്ച നടന്നുവെന്ന കാര്യം വ്യക്തമാവും. കാവ്യയെ മാറ്റി നിര്‍ത്തി കൊണ്ട് ഈ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും കാവ്യയുടെ ഫോണും പരിശോധിക്കണമെന്നും ബാലചന്ദ്രകുമാര്‍ ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha