പത്മസരോവരം വളഞ്ഞ് ക്രൈംബ്രാഞ്ച് സംഘം !ജാമ്യം നിഷേധിച്ചാൽ ഉടൻ അകത്ത് കയറി പൊക്കും... അനൂപിന്റെ വീടും വളഞ്ഞു! വ്യവസ്ഥകളോടയുളള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ ദിലീപും കൂട്ടരും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് എളാപ്പ നിമിഷത്തിനകം പുറത്ത് വരും.. രാവിലെ 10.15ന് ഹൈക്കോടതിയിൽ ജസ്റ്റീസ് പി ഗോപിനാഥിന്‍റെ ബെഞ്ചിലാണ് തീരുമാനമുണ്ടാകുക. മുൻകൂർ ജാമ്യാപേക്ഷ തളളിയാൽ ദിലീപ് അടക്കമുളള പ്രതികളെ അറസ്റ്റുചെയ്യാനുളള തീരുമാനത്തിലാണ് അന്വേഷണസംഘം. എന്നാൽ വ്യവസ്ഥകളോടയുളള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികളും. ഇന്ന് തങ്ങൾക്ക് വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ പത്മസരോവരം വീട് വളഞ്ഞിരിക്കുന്നത്. ദിലീപിന്റെ അനുജൻ അനൂപിന്റെ വീടും സംഘം വളഞ്ഞിട്ടുണ്ട്. ജാമ്യം നിഷേധിച്ചാൽ ഉടൻ കസ്റ്റഡിയെടുത്ത് ചോദ്യം ചെയ്യാൻ തന്നെയാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ദിലീപിന്റെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിലായി ഇതു സംബന്ധിച്ച ചൂടേറിയ വാദപ്രതിവാദമാണ് ഹൈക്കോടതിയില്‍ നടന്നത്. അന്വേഷണ സംഘവും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്ന് ദിലീപ് ആരോപിച്ചപ്പോള്‍ മറ്റൊരു പ്രതിക്കും ലഭിക്കാത്ത ആനുകൂല്യങ്ങളാണ് ദിലീപിന് കോടതിയില്‍ നിന്ന് ലഭിക്കുന്നതെന്ന് പ്രോസിക്യൂഷനും ആരോപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നത് സംബന്ധിച്ച് പ്രതി ദിലീപ് സഹോദരന്‍ അനൂപിന് നിര്‍ദേശം നല്‍കുന്നതിന്റെ ശബ്ദ സംഭാഷണങ്ങളുടെ തെളിവുകൾ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 'ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ അത് എപ്പോഴും ഗ്രൂപ്പിലിട്ട് തട്ടിയേക്കണ'മെന്ന് ദിലീപ് അനൂപിനോട് പറയുന്നതിന്റെ ശബ്ദ രേഖയും ഇതിലുണ്ട്. 'ഒരു വര്‍ഷം ഒരു രേഖയും ഉണ്ടാക്കരുതെ'ന്നും ദിലീപ് ഓഡിയോയില്‍ പറയുന്നു. ഇതിന് മറുപടിയായി 'ഒരു റെക്കോര്‍ഡും ഉണ്ടാക്കരുത്, ഫോണ്‍ ഉപയോഗിക്കരുതെ'ന്ന് അനൂപ് ദിലീപിന് മറുപടിയായി പറയുന്നതും ഓഡിയോയില്‍ വ്യക്തമാണ്.
എന്നാല്‍ ശബ്ദരേഖയിലേത് വെറും ശാപവാക്കുകളാണെന്നും ഗൂഡാലോചനയല്ലെന്നുമാണ് ദിലീപിന്റെ മറുവാദം. എന്നാല്‍ ഈ വാദത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ജാമ്യപേക്ഷ പരിഗണിക്കുമ്പോള്‍ ദിലീപ് എന്ന പ്രതിയുടെ ചരിത്രം കൂടി കണക്കിലെടുക്കണം.സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയാണ്. അതുകൊണ്ടു തന്നെ ഒരു വിശ്വസ്യതയുള്ള സാക്ഷിയുള്ള ഈ കേസില്‍ അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha

























