ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച... ദിവസങ്ങളോളം വാദിച്ചിട്ടും വിജയിക്കാതെ വന്നതില്‍ തീര്‍ത്തും നിരാശരായി അന്വേഷണ സംഘം...

ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച. അന്വേഷണ സംഘത്തിന് പാളിച്ചകള്‍ സംഭവിച്ചിരുന്നു. ദിവസങ്ങളോളം വാദിച്ചിട്ടും വിജയിക്കാതെ വന്നതില്‍ തീര്‍ത്തും നിരാശരാണ് അന്വേഷണ സംഘം.
നടിയെ ബലാല്‍സംഘം നടത്തിയ കേസിനെ ദുര്‍ബലമാക്കുന്ന തരത്തില്‍ മറ്റൊരു കേസ് ചിട്ടപ്പെടുത്തിയതാണ് അന്വേഷണ സംഘത്തിന് വിനയായത്. ബാലചന്ദ്രകുമാറിനെ കോടതി അവിശ്വസിക്കുകയും ചെയ്തു. പ്രതികള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കൃത്യമായി ഹാജരാകണം. ഉപാധി ലംഘിച്ചാല്‍ കോടതിയെ സമീപിക്കാം.
മുന്‍കൂര്‍ ജാമ്യം തള്ളിയതിനെതിരെ ക്രൈംബ്രാഞ്ച് ഉടന്‍ മേല്‍ക്കോടതിയെ സമീപിക്കും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ പോയാലും രക്ഷയില്ല.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി അംഗീകരിച്ചത്. രാവിലെ 10.15ന് ഹൈക്കോടതിയില്‍ ജസ്റ്റീസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയാല്‍ ദിലീപ് അടക്കമുളള പ്രതികളെ അറസ്റ്റുചെയ്യാനുളള തീരുമാനത്തിലായിരുന്നു അന്വേഷണസംഘം. ഇതിനു വേണ്ടി ക്രൈംബ്രാഞ്ച് സംഘം ആലുവയില്‍ ദിലീപിന്റെ പത്മ സരോവരത്തിലെത്തിയിരുന്നു. പക്ഷേ എല്ലാം വെറുതെയായി.
വ്യവസ്ഥകളോടയുളള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതികള്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കില്ലെന്ന് പ്രോസിക്യൂഷനും കരുതിയിരുന്നു. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും
കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വാദം പൂര്‍ത്തിയായിരുന്നു. സാക്ഷി എന്ന നിലയില്‍ ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യതയില്‍ യാതൊരു സംശയവും വേണ്ടെന്നും തന്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബൈജു പൌലോസിന്റെ ഗൂഢാലോചനയാണ് ഈ കേസെന്ന് പ്രതിഭാഗം വാദം തള്ളിക്കൊണ്ട് കേസിലെ പരാതിക്കാരന്‍ മാത്രമാണ് ബൈജു പൌലോസെന്നും അല്ലാതെ അയാള്‍ അന്വേഷണസംഘത്തില്‍ ഇല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷന്‍ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാര്‍ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാന്‍ സി.ഐ ബൈജു പൌലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങള്‍ക്കെല്ലാം എണ്ണിയെണ്ണി മറുപടി നല്‍കി പ്രോസിക്യൂഷന്‍.
ഹര്‍ജിയില്‍ അനന്തമായി വാദം നീളുന്നുവെന്ന വിമര്‍ശനം പൊതുസമൂഹത്തിലുണ്ടെന്നും എത്രയും പെട്ടെന്ന് കേസില്‍ അന്തിമമായി തീര്‍പ്പുണ്ടാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ.ഷാജിയാണ് പ്രോസിക്യൂഷക്കാനായി വാദിച്ചത്.
തീര്‍ത്തും അസാധാരണമായ കേസായരുന്നു ഇത്. പ്രതികള്‍ക്കു മേല്‍ ഇപ്പോള്‍ ചുമത്തിയ കുറ്റം മാത്രമല്ല ഇവരുടെ മുന്‍കാല പശ്ചാത്തലവും കോടതി പരിഗണിക്കണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാനാണ് ഈ പ്രതികള്‍ ക്വട്ടേഷന്‍ കൊടുത്തത്. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ശ്രമിച്ചു.
നടിയെ ആക്രമിച്ച കേസിലെ വിസ്താരത്തില്‍ ഞങ്ങള്‍ക്ക് യാതൊരു ഭയവുമില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധിയാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ചത്. വിശ്വസനീയമായ മൊഴികള്‍ അനുസരിക്കണം എന്നതായിരുന്നു വിധി.
പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ നിരത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് പരാജയപ്പെടുന്നുവെന്ന പ്രതിഭാഗത്തിന്റെ ആരോപണം നിലനില്‍ക്കില്ല. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ഈ കേസില്‍ സാക്ഷിയായ ബാലചന്ദ്രകുമാറിനെ മുന്‍ പരിചയമില്ല.
ബൈജു പൗലോസിന് കിട്ടിയ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അന്ന് അദ്ദേഹം കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നത്. പുതിയ കേസ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് എഡിജിപിയാണ്. ബൈജു പൗലോസിന് ഈ കേസിന്റെ അന്വേഷണത്തില്‍ യാതൊരു റോളുമില്ല. പുതിയ കേസിലെ അന്വേഷണ സംഘത്തിലും ബൈജു പൗലോസില്ല. പ്രതികള്‍ നടത്തിയ ?ഗൂഢാലോചനയ്ക്ക് സാക്ഷിയുണ്ട്. ആ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ യാതൊരു വൈരുദ്ധ്യവുമില്ല. ഇദ്ദേഹത്തിന്റെ മൊഴികള്‍ കോടതി വിശ്വാസത്തില്‍ എടുത്താല്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാണ്.
കൊലപാതകം നടത്താന്‍ പദ്ധതിയിട്ടതിന്റെ കൃത്യമായ തെളിവുകളുണ്ട്. കൃത്യം നടത്തേണ്ടത് എങ്ങനെയെന്നുപോലും പ്രതികള്‍ ആലോചിച്ചിരുന്നു. ഇവന്മാരെ മൊത്തം കത്തിക്കണമെന്ന് പറഞ്ഞ മൊഴിയുണ്ട്.അന്വേഷണ ഉദ്യോഗസ്ഥരെ കത്തിക്കണമെന്ന് ദിലീപ് പറഞ്ഞതായി ഓഡിയോ ക്ലിപ് ഉണ്ട്. എവി ജോര്‍ജ്, എഡിജിപി സന്ധ്യ എന്നിവരെ കൊല്ലാനും പദ്ധതിയിട്ടു. ഗൂഢാലോചന മാത്രമല്ല എങ്ങനെ കൃത്യം നടത്തണമെന്ന ആലോചന പോലും ഉണ്ടായി.ശബ്ദശകലങ്ങള്‍ മാത്രമല്ല, കൃത്യം നടത്താനുളള തുടര്‍ നീക്കങ്ങളും പ്രതികളുടെ ഭാഗത്തു നിന്ന് ഉണ്ടായി.
ഫോണുകള്‍ ഒറ്റയടിക്ക് മാറിയത് തന്നെ പ്രതികളുടെ ആസൂത്രിത നീക്കത്തിന് തെളിവാണ്. കൂടുതല്‍ തെളിവുകളും മൊഴികളും തങ്ങളുടെ പക്കല്‍ ഉണ്ട്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. ഏഴ് ഫോണുകള്‍ തിരിച്ചറിഞ്ഞു. ആറെണ്ണം മാത്രമാണ് പ്രതികള്‍ ഹാജരാക്കിയത്. ഏഴിലധികം ഫോണുകള്‍ പ്രതികളുടെ പക്കലുണ്ട്. കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ ഇവ കണ്ടെത്താനാകൂ
നല്ല പണി കൊടുക്കും എന്ന് പറഞ്ഞാല്‍ അതെങ്ങനെ ശാപവാക്കായി പരി?ഗണിക്കാനാവും. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലും എന്ന് പറയുന്നത് ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പ്രധാനസാക്ഷി പറയുന്നത്. ഇക്കാര്യങ്ങള്‍ ബാലചന്ദ്രകുമാര്‍ ഭാര്യയോടും പറഞ്ഞിരുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പ്രതിഭാ?ഗം ഉന്നയിക്കുന്ന പൊരുത്തക്കേടുകളൊന്നും കൃത്യമല്ല. ഉദ്യോ?ഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന ഇവിടെ നടന്നുവെന്ന് വ്യക്തമാണ്. എന്നാല്‍ ഇതെല്ലാം പൊളിഞ്ഞു.
"
https://www.facebook.com/Malayalivartha
























