അന്വേഷണ ഏജൻസികൾക്കും മാധ്യമങ്ങൾക്കും എതിരെ ശിവശങ്കർ പറഞ്ഞത് ശരിയാണ്: ഐഎഎസ് ഉദ്യോഗസ്ഥൻ പ്രതിയാക്കപ്പെട്ടതാണ്: അനുമതിഇല്ലാതെ പുസ്തകമെഴുതിയത് ചട്ട ലംഘനമാണോയെന്ന് സർക്കാർ പരിശോധിക്കട്ടെ: പ്രതികരിച്ച് ആനത്തലവട്ടം ആനന്ദൻ

ശിവശങ്കറിന്റെ ബുക്കിലെ ചില കാര്യങ്ങളോട് പ്രതികരിച്ച് സ്വപ്ന രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ശിവശങ്കറിനെ അനുകൂലിച്ച് സിപിഎം രംഗത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന ആത്മകഥയെ ന്യായീകരിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചിരിക്കുന്നത് .
അന്വേഷണ ഏജൻസികൾക്കും മാദ്ധ്യമങ്ങൾക്കും എതിരെ ശിവശങ്കർ പറഞ്ഞത് ശരിയാണ്. ഐഎഎസ് ഉദ്യോഗസ്ഥൻ പ്രതിയാക്കപ്പെട്ടതാണ് . അനുമതി ഇല്ലാതെ പുസ്തകമെഴുതിയത് ചട്ട ലംഘനമാണോയെന്ന് സർക്കാർ പരിശോധിക്കട്ടെയെന്നും ആ നത്തലവട്ടം ആനന്ദൻ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. എന്നാൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ പ്രതികരണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. വിവാദത്തെക്കുറിച്ച് ആദ്യമായിട്ടായിരുന്നു സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗമായ നേതാവ് പ്രതികരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ശിവശങ്കറിന്റെ പുസ്തകത്തിലെ പരാമർശങ്ങളിൽ പ്രകോപിതയായി സ്വപ്ന സുരേഷ് നടത്തിയ തുറന്നുപറച്ചിൽ സർക്കാരിനാകെ വെട്ടിലാക്കിയിരിക്കുകയാണ് . സ്വർണക്കടത്ത് ഉൾപ്പടെയുള്ള കാര്യങ്ങൾ ശിവശങ്കറിനറിയാമായിരുന്നെന്നായിരുന്നു സ്വപ്ന വ്യക്തമാക്കിയത്. ശിവശങ്കർ സാർ തന്നെ ചതിക്കുമെന്ന് കരുതിയിരുന്നില്ലെന്നതടക്കമുള്ള കാര്യങ്ങൾ സ്വപ്ന വെളിപ്പെടുത്തിയിരുന്നു .
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എന്തെങ്കിലും അറിയാമോ എന്ന ചോദ്യത്തിന് ആ വിഷയത്തിൽ താൻ ഇപ്പോൾ പ്രതികരിക്കുന്നില്ല. ഈ കാര്യത്തിൽ തന്നെക്കാൾ കൂടുതൽ ശിവശങ്കർ സാറിനു പറയാൻ സാധിക്കുമെന്നും സ്വപ്ന പറയുകയുണ്ടായി. തനിക്ക് മലയാളം വായിക്കാൻ അറിയില്ല. ആരെങ്കിലും ശിവശങ്കർ സാറിന്റെ ബുക്ക് വായിച്ച് കേൾപ്പിക്കട്ടെ. അതിനു ശേഷം താൻ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുമെന്നും സ്വപ്ന മുന്നറിയിപ്പ് നൽകി. ശിവശങ്കറിന്‍റെ എഴുത്ത് തന്നെ ഏറ്റവും വേദനിപ്പിച്ചു . ശിവശങ്കര്‍ തന്നെയാണ് ചൂഷണം ചെയ്തത്.
ശിവശങ്കര്‍ എന്താണ് പൊതു സമൂഹത്തിനോട് പറയാന്‍ ശ്രമിക്കുന്നത്? പരിചയപ്പെട്ട ശേഷം എല്ലാ പിറന്നാളിനും ശിവശങ്കര്‍ തന്‍റെ ഫ്ലാറ്റിലായിരുന്നു. ശിവശങ്കറിന് ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടായയിരുന്നു . നിരവധി സമ്മാനങ്ങള്‍ ശിവശങ്കറിന് നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനില്‍ സഹായിച്ചതിനാണ് സമ്മാനങ്ങള്‍ നല്‍കിയതെന്നും സ്വപ്ന വെളിപ്പെടുത്തുകയുണ്ടായി.അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞത് .
സമൂഹത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് എല്ലാം നടന്നതെന്ന് തെളിഞ്ഞു. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ബിജെപിയുടെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്ന് കെ.സുരേന്ദ്രൻ പ്രതിക്കരിച്ചിരുന്നു . സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളായ എം.ശിവശങ്കരന്റെയും സ്വപ്ന സുരേഷിന്റെയും വെളിപ്പെടുത്തലുകൾ ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുകയാണെെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ വെള്ളപൂശാനായിരുന്നു ശിവശങ്കരന്റെ പുസ്തകമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























