ശരീരം മുഴുവന്‍ വല്ലാതെ വിറയല്‍ ബാധിച്ചു! വലിയ വേഗത്തില്‍ ആ കാര്‍ എന്നെ കടന്ന് പോയി... പാഞ്ഞ് പോയ കാറിന്റെ പിന്‍സീറ്റില്‍ നിന്നും ആര്‍ത്തലച്ച് കൂക്ക് വിളിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ ഒരു മിന്നായം പോലെ കണ്ടു: ആ കാര്‍ തട്ടിയിരുന്നു എങ്കില്‍ നഷ്ടമാകുന്നത് എന്നെ സ്‌നേഹിക്കുന്നവര്‍ക്കാണ്... എന്നെ പ്രതീക്ഷിച്ച് വീട്ടില്‍ കാത്തിരിക്കുന്നവര്‍ക്കാണ്: റോഡുകള്‍ ചോരക്കളങ്ങളാക്കുന്നവരോട്, മറ്റൊരാളുടെ ജീവന്‍ വിലപ്പെട്ടതാണ്' ; അപകടത്തില്‍ നിന്ന് തലനിരനാഴക്ക് രക്ഷപെട്ട ഒരാളുടെ അനുഭവക്കറിപ്പ് വൈറലാകുന്നു

അപകടങ്ങളൊപ്പിക്കയും ന,മ്മളെല്ലാവരും പ്രതീക്ഷിക്കാതിരിക്കുന്ന സമയത്തായിരിക്കും കടന്നുവരുന്നത്. റോഡപകടന്പകളിൽ നിന്നെല്ലാം തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത് തന്നെ പലപ്പോഴും ഭാഗ്യമാണ്. ഇങ്ങനെ വലിയൊരാപകടത്തിൽ നിന്നും രക്ഷപെട്ട ഒരാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
റോഡുകള്‍ ചോരക്കളങ്ങളാക്കുന്നവരോട് ഒരു വാക്ക്. മറ്റൊരാളുടെ ജീവന്‍ വിലപ്പെട്ടതാണെന്ന് ഓര്‍ക്കുക. അവരെ സ്‌നേഹിക്കുന്ന ഒരു പാട് പേര്‍ ഉണ്ട് എന്ന് നിങ്ങള്‍ മറക്കരുത്. അവരുടെ സന്തോഷത്തെ ഒരു നിമിഷം കൊണ്ട് നിങ്ങള്‍ തല്ലി കെടുത്തരുത്- ബോബന്‍ എറാനിമോസ് തന്റെ കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ രൂപം
മരണമെന്നെ തൊട്ട് തലോടി കടന്ന് പോയ ദിവസമായിരുന്നു ഇന്ന്.
ഇത് എഴുതുമ്ബോള്‍ പോലും ആ പേടിയില്‍ നിന്നും ഞാന്‍ പൂര്‍ണ്ണമായും മോചിതനായിട്ടില്ല. ഇന്ന് ഞായര്‍ ഹോസ്പിറ്റല്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിച്ച് വരുകയായിരുന്നു. സമയം ഏകദേശം ആറ് മണി കഴിഞ്ഞിട്ടുണ്ടാകും.ലോക്ക് ഡൗണ്‍ ആയതിനാല്‍ വഴിയില്‍ വലിയ തിരക്കുണ്ടായിരുന്നില്ല ,വാഹനങ്ങളും കുറവ്. ഏറ്റുമാനൂര്‍ ഐടിഐ (ITI) കഴിഞ്ഞ് ഉള്ള കയറ്റം കയറി നിരപ്പായ റോഡിലെത്തിയപ്പോള്‍ ബൈക്കിന്റെ ഗിയര്‍ മാറി . പെട്ടെന്നാണ് ചെവിയില്‍ ആര്‍ത്തലച്ച് കൂക്ക് വിളിക്കുന്ന വലിയ ഒച്ച കേട്ടത്.
എന്താണ്….. എന്ന് അറിയാന്‍ വലത് വശത്തേയ്ക്ക് തല ചെരിച്ച ഞാന്‍ ഭയന്ന് വിറച്ച് പോയി. തൊട്ടടുത്തേയ്ക്ക് പാഞ്ഞെടുക്കുന്ന ചുവപ്പ് നിറത്തിലുള്ള വാഗനര്‍ (Waganor ) കാര്‍. കണ്ണടച്ച് തുറക്കുന്ന ഒറ്റ സെക്കന്റ് കൊണ്ട് ഞാന്‍ ബൈക്ക് ഇടത്തേയ്ക്ക് വെട്ടിച്ചു. എന്റെ ഷര്‍ട്ടിന്റെ വലത്ത് കൈയ്യില്‍ തട്ടി ഒരു വാഗനര്‍ കാര്‍ വളരെ വേഗത്തില്‍ കടന്നു പോയി. ബൈക്ക് ഒന്നു ആടി ഉലഞ്ഞ് ഇടത്ത് വശത്തേയ്ക്ക് ചെരിഞ്ഞു. കാലിന്റെ ഉള്ളിലൂടെ ഒരു മിന്നല്‍ കടന്ന് പോയി. ചങ്ക് പട പടാ ഇടിക്കാന്‍ തുടങ്ങി. ശരീരം മുഴുവന്‍ വല്ലാതെ വിറയല്‍ ബാധിച്ചു. വലിയ വേഗത്തില്‍ ആ കാര്‍ എന്നെ കടന്ന് പോയി.
പാഞ്ഞ് പോയ കാറിന്റെ പിന്‍സീറ്റില്‍ നിന്നും ആര്‍ത്തലച്ച് കൂക്ക് വിളിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ ഒരു മിന്നായം പോലെ കണ്ടു.. ആ കാര്‍ എന്നെ തട്ടിയിരുന്നു എങ്കില്‍ ഇതെഴുതാന്‍ ഞാന്‍ ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പാണ്. റോഡിന്റെ സൈഡില്‍ ബൈക്ക് ഒതുക്കി, വെള്ളം കുടിച്ചു. പത്ത് മിനിറ്റോളം എടുത്തു ഒന്നു നേരെയാകാന്‍.
എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ നഷ്ടമാകുന്നത് എന്നെ സ്‌നേഹിക്കുന്നവര്‍ക്കാണ്. എന്നെ പ്രതീക്ഷിച്ച് വീട്ടില്‍ കാത്തിരിക്കുന്നവര്‍ക്കാണ്. എന്നെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കാണ്.
മരണത്തെ ഞാന്‍ മുഖാമുഖം കണ്ട നിമിഷം അത് എന്നില്‍ ഇപ്പോഴും ഞടുക്കമുണ്ടാക്കുന്നു.
റോഡുകള്‍ ചോരക്കളങ്ങളാക്കുന്നവരോട് ഒരു വാക്ക്. മറ്റൊരാളുടെ ജീവന്‍ വിലപ്പെട്ടതാണെന്ന് ഓര്‍ക്കുക. അവരെ സ്‌നേഹിക്കുന്ന ഒരു പാട് പേര്‍ ഉണ്ട് എന്ന് നിങ്ങള്‍ മറക്കരുത്. അവരുടെ സന്തോഷത്തെ ഒരു നിമിഷം കൊണ്ട് നിങ്ങള്‍ തല്ലി കെടുത്തരുത്.
https://www.facebook.com/Malayalivartha
























