കർണാടകയിലെ കോളേജുകളിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് ശ്രീമാൻ ഫസൽ ഗഫൂറിന്റെ വല്ല പ്രതികരണവും വന്നോ എന്നാണ് ഞാൻ ഉറ്റുനോക്കുന്നത്; സംഘികൾക്കും മുമ്പേ അവരേക്കാൾ ആവേശത്തോടെ കേരളത്തിലെ കോളേജുകളിൽ ശിരോവസ്ത്രം നിരോധിച്ച പാരമ്പര്യമുള്ള വ്യക്തിയാണ് ഫസൽ ഗഫൂർ; മുസ്ലിമായ ഫസൽ ഗഫൂറിന് ശിരോവസ്ത്രം നിരോധിക്കാം എങ്കിൽ ഞങ്ങൾക്ക് എന്തു കൊണ്ട് നിരോധിച്ചു കൂടാ എന്നേ സംഘികൾ ഇനി ചോദിക്കാൻ ബാക്കിയുള്ളൂവെന്നും ഫാത്തിമ താഹിലിയ

കർണാടകയിലെ കോളേജുകളിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് ശ്രീമാൻ ഫസൽ ഗഫൂറിന്റെ വല്ല പ്രതികരണവും വന്നോ എന്നാണ് ഞാൻ ഉറ്റുനോക്കുന്നതെന്ന് ഫാത്തിമ താഹിലിയ പറഞ്ഞു പറഞ്ഞു. സംഘികൾക്കും മുമ്പേ അവരേക്കാൾ ആവേശത്തോടെ കേരളത്തിലെ കോളേജുകളിൽ ശിരോവസ്ത്രം നിരോധിച്ച പാരമ്പര്യമുള്ള വ്യക്തിയാണ് ഫസൽ ഗഫൂർ.
അന്ന് അതിനെതിരെ പ്രതിഷേധിച്ച എന്നെപ്പോലുള്ളവരെ ബോഡി ഷെയ്മിങ് ചെയ്യാനും അതിര് കവിഞ്ഞ് വ്യക്തിഹത്യ നടത്താനുമാണ് ഫസൽ ഗഫൂർ ശ്രമിച്ചത്. തീർത്തും സ്ത്രീ വിരുദ്ധമായ ഭാഷയിൽ ബോഡി ഷെയ്മിങ് നടത്തുകയും ഹിപ്പോക്രാറ്റ് എന്ന് എന്നെ അധിക്ഷേപിക്കുകയും ചെയ്ത ഫസൽ ഗഫൂറിന് സംഘികൾക്ക് വടി കൊടുത്തതിനെ കുറിച്ച് വല്ലതും പറയാൻ ഉണ്ടോ എന്നാണ് ഇനി അറിയേണ്ടത്.
മുസ്ലിമായ ഫസൽ ഗഫൂറിന് ശിരോവസ്ത്രം നിരോധിക്കാം എങ്കിൽ ഞങ്ങൾക്ക് എന്തു കൊണ്ട് നിരോധിച്ചു കൂടാ എന്നേ സംഘികൾ ഇനി ചോദിക്കാൻ ബാക്കിയുള്ളൂവെന്നും ഫാത്തിമ ചൂണ്ടിക്കാണിക്കുന്നു. കർണാടകയിലെ സർക്കാർ കോളേജിൽ നിന്നും ഹിജാബ് ധരിച്ച പെണ്കുട്ടികളെ പുറത്താക്കുന്നത് തുടരുകയാണ്. പരീക്ഷക്ക് വെറും രണ്ട് മാസം അവശേഷിക്കുമ്പോഴാണ് ഈ കടുംകൈ എന്നോർക്കണം.
മുസ്ലിങ്ങളുടെ സാംസ്‌ക്കാരിക ചിഹ്നങ്ങളെ തുടച്ചു നീക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണീ നീക്കം. ഈ പച്ചയായ ഫാസിസത്തെ പിന്തുണക്കാൻ കേരളത്തിലും 'പുരോഗമനത്തിന്റെ' ലേബലിൽ ആളുണ്ടെന്നതാണ് ദുഃഖകരം. ഹിജാബ് ധരിച്ചവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിന്റെ പേരാണോ പുരോഗമനം എന്നത്?
ഹിജാബ് കാണുമ്പോൾ അസഹിഷ്ണുത തോന്നുന്നവർ ദയവ് ചെയ്ത് സ്ത്രീ വിമോചകരുടെ മൂടുപടം അണിയരുത്. അധികാര പ്രയോഗത്തിലൂടെ ഹിജാബ്ധാരികളുടെ അവകാശങ്ങളെ റദ്ദ് ചെയ്യുന്നതിനെ പിന്തുണക്കുന്നവർ സ്ത്രീ വിമോചകരുടെ പുറം ചട്ടയിൽ ഒളിച്ചിരിക്കാതെ താൻ സംഘിയാണെന്ന് തുറന്നു പറയുനുള്ള ധൈര്യം കാണിക്കണമെന്നും ഫാത്തിമ താഹിലിയ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























