ഭർത്താവ് നല്ലതല്ലെങ്കിൽ ശിവശങ്കർമാർ എത്തും... ഇപ്പോൾ ഞാൻ പ്രതികരിച്ചില്ലെങ്കിൽ ഞാൻ ഒരു അമ്മയല്ല. ഒരു സ്ത്രീയല്ല ... ശിവശങ്കറിനെതിരെ തുറന്നടിച്ചും തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നും തുറന്നു പറഞ്ഞ് സ്വപ്ന

സ്വർണക്കടത്ത് വിവാദത്തിന് പിന്നാലെ ആത്മകഥയിൽ തന്നെ കുറ്റപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കറിനെതിരെ തുറന്നടിച്ചും തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നും തുറന്നു പറയുകയാണ് സ്വപ്ന. തന്റെ ജീവിതത്തിൽ ആദ്യ ഭർത്താവ് വിവാഹമോചനം നേടിയപ്പോൾ ആകെ തളർന്ന് പോയിരുന്നു. അന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രണടാം ഭർത്താവ് തന്നെ പണത്തിന് വേണ്ടിയായിരുന്നു കൂടുതൽ ഉപയോഗിച്ചത്. അദ്ദേഹം ഒരു നല്ല ഭർത്താവായിരുന്നെങ്കിൽ ശിവശങ്കർ പോലുള്ള ഒരു വ്യക്തി അവിടെ ഉണ്ടാകുമായിരുന്നില്ല. തന്റെ ജീവിതത്തിൽ ഇത്രയും ഉണ്ടാകുമായിരുന്നില്ല.
ഇപ്പോൾ അമ്മയുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത്. ഒരു നല്ല ജോലി എവിടുന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോഴാണ് ശിവശങ്കർ ഒരു ബുക് എഴുതി തന്നെ വളരെ മോശം രീതിയിൽ ചിത്രീകരിക്കുന്നത്. ഇപ്പോൾ ഞാൻ പ്രതികരിച്ചില്ലെങ്കിൽ ഞാൻ ഒരു അമ്മയല്ല. ഒരു സ്ത്രീയല്ല. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ ഞാൻ പ്രതികരിക്കുന്നത്.
ബിസിനസ് രംഗത്ത് കുറഞ്ഞ നാളുകൾ കൊണ്ട് നേടിയത് അത്ഭുതകരമായ വളർച്ചയായിരുന്നു. അറബിക് അടക്കം വിവിധ ഭാഷകൾ അനായാസം സംസാരിക്കാനും സ്വപ്നക്ക് കഴിവുണ്ടായിരുന്നു. ഇതിനിടയിൽ 39കാരിയായ സ്വപ്ന തലസ്ഥാനത്തെ വൻകിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ വീണ്ടും ഗൾഫിലേക്ക് പോയ സ്വപ്ന പിന്നീട് മടങ്ങിയെത്തി. ആദ്യം ശാസ്തമംഗലത്തെ എയർ ട്രാവൽസിൽ ജീവനക്കാരിയായി. രണ്ടുവർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013ലാണ് എയർഇന്ത്യയുടെ ഗ്രൗണ്ട് ഹാന്റിംലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. അവിടെ നിന്നാണ് യുഎഇ കോൺസുലേറ്റില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതയായത്. വിവിധ ഭാഷകളിലെ പ്രാവീണ്യവും ആകർഷണീയമായ പെരുമാറ്റവും വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനമുണ്ടാക്കാൻ സ്വപ്നക്കായി.
ശിവശങ്കറിനെ ആദ്യം കണ്ടപ്പോൾ തന്നെ റെസ്‌പെക്ട് ഉണ്ടായിരുന്നു. ശിവശങ്കർ ജീവിത്തിന്റെ ഭാഗമാണ്. കുടുബത്തിന്റെ എല്ലാ കാര്യങ്ങളിലും ഭാഗമായിരുന്നു. പിറന്നാളുകളിൽ, ആഘോഷങ്ങളിൽ എല്ലാം അദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹവുമായി അടുപ്പത്തിലായിരുന്ന കാലത്ത് ശിവശങ്കരൻ പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നത് കണ്ണടച്ച് അതേപോലെ ചെയ്യുമായിരുന്നു. ആ കാലത്ത് എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം.
കോൺസുലേറ്റിൽ നിന്ന് എന്നോട് മാറാൻ പറഞ്ഞതും സ്പേസ് പാർക്കിൽ ജോലി ശരിയാക്കിയതും അദ്ദേഹമാണെന്നും സ്വപ്ന പറഞ്ഞു. അദ്ദേഹത്തെ പോലെ മുതിർന്നൊരു ഐഎഎസ് ഉദ്യോഗസ്ഥന് ഐഫോൺ കൊടുത്ത് ചതിക്കാൻ മാത്രം സ്വപ്ന സുരേഷ് എന്ന താൻ വളർന്നിട്ടില്ല. എന്റെ വിശ്വാസ്യതയെയും ആത്മാഭിമാനമാത്തെയും ചോദ്യംചെയ്യുന്ന തരത്തിലുള്ള എന്തേങ്കിലും ആത്മകഥയിലുണ്ടെങ്കിൽ അത് ശരിയായില്ല. ആരെയും ദ്രോഹിക്കാനും ചെളിവാരിയെറിയാനും താൻ താത്പര്യപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. ഐഫോൺ മാത്രമല്ല, ശിവശങ്കരന് ഒരുപാട് സമ്മാനം താൻ നൽകിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.
https://www.facebook.com/Malayalivartha

























