ജീവൻ പോലും നഷ്ടമായേക്കാം ..ആരെയും ഒന്നിനേയും ഭയപ്പെടുന്നില്ല,എന്റെ മരണത്തിന് മുൻപ് സത്യം പുറത്തുവരണമെന്ന പ്രാർത്ഥനമാത്രം

ജീവൻ പോലും നഷ്ടമായേക്കാം ..ആരെയും ഒന്നിനേയും ഭയപ്പെടുന്നില്ല,എന്റെ മരണത്തിന് മുൻപ് സത്യം പുറത്തുവരണമെന്ന പ്രാർത്ഥനമാത്രം
ശിവശങ്കർ എന്ന ആളുടെ ഒരു രൂപം മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത് ..ഞാൻ പറഞ്ഞത് എന്റെ മാത്രം അഭിപ്രായമാണ്..അതിൽ മറ്റുള്ളവർ എന്ത് പറയുമെന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല... താൻ കസ്റ്റഡിയിൽ ഇരിക്കെ ചിലർ ചേർന്ന് ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്ത് വിടാൻ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും അങ്ങനെയാണ് ഫോൺ സംഭാഷണം പുറത്തുവന്നതെന്നും സ്വപ്ന ടി.വി ചാനലകുൾ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു
മുഖ്യമന്ത്രിയെ കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദം ചെലുത്തിയെന്ന തൻറെ ഓഡിയോ ശിവശങ്കറിൻറെ തിരക്കഥയെന്നായിരുന്നു സ്വപ്നയുടെ തുറന്ന് പറച്ചിൽ.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ അന്വേഷണ ഏജൻസികൾക്ക് മേൽ സമ്മർദം ഉണ്ടായെന്നായിരുന്നു എം ശിവശങ്കർ ആത്മകഥയിൽ പറഞ്ഞത്. തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജൻസികൾ കരുതി. കേസിൽ താനാണ് കിംഗ് പിൻ എന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ കള്ളം പറഞ്ഞു. നയതന്ത്രബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോൾ സ്വപ്ന സഹായം ചോദിച്ചെങ്കിലും നൽകിയില്ലെന്നും ഒക്കെയാണ് ശിവശങ്കർ പുസ്തകത്തിൽ പറയുന്നത്
NIA ഉപയോഗിച്ച് സ്വപ്നയെ എന്നേക്കുമായി ജയിലിൽ അടക്കാൻ ആയിരുന്നു ശിവശങ്കറിന്റെ പദ്ധതി ,ഇനിയും വധശ്രമം ഉൾപ്പടെ ആക്രമണങ്ങൾ ഉണ്ടായേക്കാം ..എനിക്ക് നഷ്ട്ടപ്പെട്ടതൊന്നും ഇനി എനിക്ക് തിരിച്ചുകിട്ടില്ല ..ഇനി ജനങ്ങൾ മാത്രമാണ് എന്റെ സാക്ഷി...എന്റെ വിശ്വാസം
ഒരു വ്യക്തി എന്ന നിലയിൽ സർക്കാരിനോട് പറയാനുള്ളത് ഒന്ന് മാത്രം ...സർക്കാർ ഓരോ വ്യക്തിയോടും അനുഭവത്തോടെ പെരുമാറണം ,അറിയണം ..മറ്റെന്തെങ്കിലും കാര്യപ്രാപ്തിയ്യ്ക്കുവേണ്ടി വ്യക്തിഹത്യ ചെയ്യരുത് ..ഈ നാട്ടിലെ സാധാരണക്കാരായ സ്ത്രീകളും പുരുഷന്മാരും കുട്ടികളും സർക്കാരിനെ ആശ്രയിക്കുന്നവരാണ്. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ ഒരു നാണയത്തിന്റെ രണ്ടുപുറങ്ങൾ എന്നപോലെ സത്യം പുറത്തുകൊണ്ടുവരണം
സ്വർണം യഥാർത്ഥത്തിൽ ആർക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് ഇപ്പോൾ പറയാൻ കഴിയില്ല..ഇൻവെസ്റ്റിഗേഷൻ ഏജൻസി ഇപ്പോഴും അന്വേഷണം നടത്തുന്ന കാര്യമാണ് ഇത്. ഞാൻ ഇപ്പോൾ പ്രതി മാത്രമാണ്..സമൂഹത്തോട് ഒന്നും വിളിച്ചുപറയാൻ ഇപ്പോൾ എനിക്ക് കഴിയില്ല ...ഇൻവെസ്റ്റിഗേഷനുമായി പൂർണമായും സഹകരിയ്ക്കും..ഇന്നല്ലെങ്കിൽ നാളെ മുഴുവൻ സത്യവും പുറത്തുവരും...
https://www.facebook.com/Malayalivartha

























