കോട്ടയം തലയോലപ്പറമ്പ് പോസ്റ്റ് ഓഫിസിൽ മോഷണം; രണ്ടു മാസത്തിനു ശേഷം പ്രതി പിടിയിൽ; പിടിയിലായത് കൊല്ലം സ്വദേശിയായ അന്തർ സംസ്ഥാന മോഷ്ടാവ്; പൊലീസിനെ തുണച്ചത് ഫിംഗർപ്രിന്റ് ബ്യൂറോ

തലയോലപ്പറമ്പ് പോസ്റ്റ് ഓഫിസ് കെട്ടിടം തകർത്ത് ഉള്ളിൽ കയറി മോഷണം നടത്തിയ കേസിൽ കൊല്ലം സ്വദേശിയായ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. അന്തർ സംസ്ഥാന മോഷ്ടാവായ കൊല്ലം കരവലൂർ വട്ടമൺ സജിമന്ദിരത്തിൽ സനോജിനെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ പത്തിനാണ് തലയോലപ്പറമ്പ് പോസ്റ്റ് ഓഫിസിന്റെ പടിഞ്ഞാറുവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് 16300 രൂപയും വസ്തുക്കളും മോഷ്ടിച്ചത്.
മോഷണം നടന്നതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും പ്രതിയുടേത് എന്നു സംശയിക്കുന്ന വിരലടയാളവും ലഭിച്ചിരുന്നു. ഫിംലർ പ്രിന്റ് ബ്യൂറോയും, സൈന്റിഫിക്ക് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് മോഷ്ടാവിന്റേത് എന്നു സംശയിക്കുന്ന വിരലടയാളം ലഭിച്ചത്. തുടർന്നു, പൊലീസ് നടത്തിയ പരിശോധനയിൽ മോഷ്ടാവായ കൊല്ലം സ്വദേശി സനോജിന്റെ വിരലടയാളമാണ് ഇതെന്നു തിരിച്ചറിഞ്ഞു.
നിരവധി മോഷണക്കേസിലെ പ്രതിയായ സനോജിന്റെ വിരലയാളം പൊലീസിന്റെ രേഖകളിലുണ്ടായിരുന്നു. തുടർന്ന്, ഇയാളുടെ ചിത്രം പൊലീസ് വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ കൈമാറി. തുടർന്ന്, പ്രതി തലയോലപ്പറമ്പ് ബസ്സ് സ്റ്റാൻറിന് സമീപത്ത് നിന്ന പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അന്തർജില്ലാ മോഷ്ടാവായ പ്രതി പുനലൂർ, അഞ്ചൽ, പാലോട്, ചടയമംഗലം എന്നീ പൊലീസ് സ്റ്റേഷനുകളിൽ ആകെ ഒൻപതു മോഷണകേസ്സുകളിൽ പ്രതിയുമാണ്.
https://www.facebook.com/Malayalivartha
























