Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍


കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...


പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...


ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്


പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു..പാമ്പ് കൊത്തിയത് പെൺകുട്ടി അറിഞ്ഞില്ല.. വിദ​ഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്..

വിനീതയ്ക്ക് മുൻപ് അഞ്ചുപേരെ നിഷ്കരുണം കൊന്നു..വന്നത് മറ്റൊരു സ്ത്രീയെ കൊല്ലാൻ..സാധിക്കാതെ വന്നപ്പോൾ വിനീതയെ കുത്തിക്കൊലപ്പെടുത്തി മാലയുമായി മുങ്ങി..അമ്പലമുക്കിൽ നടന്നത് നാടിനെ നടുക്കുന്ന അരും കൊല...

12 FEBRUARY 2022 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

വന്ദേഭാരത് ട്രെയിനുകള്‍ക്ക് എല്ലാ സ്റ്റേഷനുകളിലും കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ

"ഒരുത്തനും വരണ്ട കൊന്നിരിക്കും" കരണം പുകച്ച് മഹ്ദി പച്ച മലയാളത്തിൽ പോസ്റ്റ്.. അനാഥാലയത്തിൽ നിമിഷയുടെ മകൾ

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം... കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചതിൽ പ്രതിഷേധിച്ച്‌ ഇന്ന് ​കൊല്ലം ജില്ലയിൽ കെ.എസ്.യു, എ.ബി.വി.പി സംഘടനകളുടെ വിദ്യാഭ്യാസ ബന്ദ്

കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന് ഏകീകൃതഫീസ് നിശ്ചയിക്കാന്‍ ദേവസ്വംബോഡിനെ ചുമതലപ്പെടുത്തിയതായി മന്ത്രി

അമ്പലമുക്കിൽ ചെടി വിൽപന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെക്കുറിച്ച് നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.കൊലക്കേസ് പ്രതി ആരുവായ്മൊഴി രാജേന്ദ്രന്‍ കൊടും കുറ്റവാളിയാണെന്ന റിപ്പോർട്ടുകൾ പൊലീസിന് ലഭിച്ചു. അമ്പലമുക്കിലെ വിനീതയെയടക്കം ഇതുവരെ അഞ്ചുപേരയാണ് പ്രതി കൊലപ്പെടുത്തിയത്.

2014 ൽ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് രാജേന്ദ്രൻ കൊന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യ, ഭാര്യ വസന്തി, മകൾ അബി ശ്രീ എന്നിവരെയാണ് കൊലപ്പെടുത്തിയത്. സ്വർണ്ണം മോഷ്ടിക്കാൻ മറ്റൊരു കൊലപാതകവും ചെയ്തിട്ടുണ്ട്. പക്ഷ ഒരു കേസിലും ഇതുവരെ ശിക്ഷിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. മോഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു കൊലപാതകങ്ങളെല്ലാം.

 

അമ്പലമുക്ക് കൊലപാതക കേസില്‍ ഇന്നലെയാണ് രാജേന്ദ്രനെ പൊലീസ് പിടികൂടിയത്.പൊലീസ് സംഘം തമിഴ്നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജേന്ദ്രനെ സ്വദേശമായ നാഗർകോവിലിനടത്തു നിന്നാണ് പിടികൂടിയത്. പേരൂര്‍ക്കട പൊലീസ് സ്റ്റേഷന് 50 മീറ്റര്‍ അകലെയായുള്ള ചായക്കടയിലെ ജീവനക്കാരനാണ് പ്രതി. ലോക്ഡൗണ്‍ ദിനമായ ഞായറാഴ്ച വിനീതയെ കൊന്നശേഷം തിങ്കളാഴ്ചയാണ് സ്വദേശമായ തമിഴ്നാട്ടിലേക്ക് കടന്നത്. കൊലപാതകത്തിനിടെ പരുക്കേറ്റ രാജേന്ദ്രന്‍, രാജു എന്ന പേരില്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചിരവ കൊണ്ട് പരിക്കേറ്റതായിട്ടാണ് ആശുപത്രിയില്‍ പറഞ്ഞത്.

 

അമ്പലമുക്കില്‍ റോഡിലൂടെ മറ്റൊരു സ്ത്രീയുടെ മാല ലക്ഷ്യമിട്ടാണ് രാജേന്ദ്രന്‍ നടന്നത്. എന്നാല്‍ ചെടിക്കടയുടെ അടുത്തെത്തിയപ്പോള്‍ പിന്തുടര്‍ന്ന സ്ത്രീയെ കാണാതായി. തുടര്‍ന്ന് ചെടിക്കടയില്‍ വിനീത ഒറ്റയ്ക്ക് നില്‍ക്കുന്നതു കണ്ട് പ്രതി കടയിലേക്ക് കയറി. ചെടി ആവശ്യപ്പെട്ട പ്രതി, വിനീത ചെടിയെടുക്കാന്‍ തിരിഞ്ഞപ്പോള്‍ കൊലപ്പെടുത്തകയായിരുന്നു. മരണം ഉറപ്പാക്കിയാണു രാജേന്ദ്രന്‍ രക്ഷപ്പെട്ടതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.

 

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. അമ്പലമുക്കിൽ നിന്നും ഓട്ടോയിൽ കയറി മുട്ടട ഇറങ്ങിയ പ്രതി മറ്റൊരു സ്കൂട്ടറിൽ കയറി ഉള്ളൂരിലിറങ്ങി. ഇവിടെ നിന്നും ഒരു ഓട്ടോയിൽ കയറി പേരൂർക്കട ഇറങ്ങിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പൊലീസിന് വിവരം കൈമാറിയത്.

 

വിനീതയെ കൊലപ്പെടുത്തി മോഷ്ടിച്ച നാലരപവന്‍റെ സ്വര്‍ണ്ണമാല കണ്ടെത്തി. കന്യാകുമാരി അഞ്ചുഗ്രാമത്തിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ നിന്നാണ് മാല കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ ചെടി വിൽപ്പന നടത്തുന്ന കടയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അവധിയായിട്ടും ചെടികള്‍ക്ക് വെള്ളമൊഴിക്കാനെത്തിയ യുവതിയെ 11 മണിവരെ സമീപവാസികള്‍ പുറത്തുകണ്ടിരുന്നു.

അതിന് ശേഷം നഴ്സറിയില്‍ ചെടിവാങ്ങാനെത്തിയ ചിലര്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്പരില്‍ ഉടമസ്ഥനെ വിളിച്ചു. വിനീത കടയിലുണ്ടെന്ന് ഉടമ പറഞ്ഞെങ്കിലും ആരും ഇല്ലെന്ന് ചെടിവാങ്ങാനെത്തിയവര്‍ മറുപടി നല്‍കി. സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് നഴ്സറിയുടെ ഇടത് വശത്തെ ഇടുങ്ങിയ സ്ഥലത്ത് വളം വയ്ക്കുന്ന സ്ഥലത്ത് ടാര്‍പ്പോളിനടിയില്‍ മൃതദേഹം കണ്ടത്. പുല്ല് വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മൂര്‍ച്ചയേറിയ മൂന്ന് കുത്തേറ്റാണ് മരണം സംഭവിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൃഥ്വി-2, അഗ്‌നി-1 മിസൈലുകളുടെ പരീക്ഷണങ്ങള്‍  (14 minutes ago)

ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം....  (27 minutes ago)

അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാലൻ ക്യാപ്റ്റന്‍...!!എല്ലാം കണ്മുന്നിൽ കണ്ട് പൊട്ടിച്ചിരിച്ചു  (33 minutes ago)

"ഒരുത്തനും വരണ്ട കൊന്നിരിക്കും" കരണം പുകച്ച് മഹ്ദി പച്ച മലയാളത്തിൽ പോസ്റ്റ്.. അനാഥാലയത്തിൽ നിമിഷയുടെ മകൾ  (39 minutes ago)

ഇന്ന് ഉച്ചയ്ക്ക് ശേഷം മുഴുവന്‍ റിപ്പോര്‍ട്ടും കിട്ടികഴിഞ്ഞാല്‍ വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ട കാര്യം ചെയ്യുമെന്നും .....  (42 minutes ago)

പ്രതിഷേധത്തിനൊരുങ്ങി കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ ...  (54 minutes ago)

ബലിതര്‍പ്പണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി  (1 hour ago)

നോർക്ക ഡയറക്ടർ ബോർഡിലും ലോക കേരള സഭയിലും അംഗമായിരുന്നു ....  (1 hour ago)

നൂറ് പട്ടണങ്ങളുടെ പട്ടികയില്‍ എട്ടെണ്ണം കേരളത്തില്‍ നിന്ന്....  (2 hours ago)

'ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം' ഇന്നു രാവിലെ 9 നു.....  (2 hours ago)

പ്രസവത്തിനിടെ ഹൃദയ സംബന്ധമായ പ്രവര്‍ത്തനം തകരാറിലായതിനെ  (3 hours ago)

മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു  (3 hours ago)

കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം  (14 hours ago)

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി  (15 hours ago)

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍  (16 hours ago)

Malayali Vartha Recommends