പതിനേഴുകാരിയായ മകളെ ബലമായി കയറിപ്പിടിച്ചു..റോയ് വയലാറ്റിനും സൈജു തങ്കച്ചനും അഞ്ജലിക്കുമെതിരെ പരാതിയുമായി 9 പെൺകുട്ടികൾ.. വാവിട്ട് കരഞ്ഞുകൊണ്ട് ഇരയായകുട്ടി പോലീസിനോട് പറഞ്ഞത്..

ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാറ്റിനും സൈജു തങ്കച്ചനും കോഴിക്കോട് സ്വദേശിനി അഞ്ജലി വടക്കേപ്പുര എന്ന അഞ്ജലി റീമ ദേവിനും എതിരെ പോക്സോ പരാതികൾ കുമിഞ്ഞു കൂടുകയാണ്.
ഹോട്ടലില്‍ പാര്‍ട്ടിയ്ക്കിടെ തന്നെയും മകളെയും ഉപദ്രവിച്ചുവെന്ന കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ ഫോര്‍ട്ട് കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.ഇതിന് പിന്നാലെ ഇപ്പോൾ ഒന്നിലേറെ പെൺകുട്ടികൾ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ്.
അഞ്ജലിയുടെ കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരുടെ രണ്ടു മക്കളെ ലഹരിമരുന്നു നൽകി ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് കേസ്. ഇവർക്കെതിരെ 9 പെൺകുട്ടികൾ മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.
16 വയസ്സുള്ള പെൺകുട്ടികളിൽ ഒരാൾക്കു പകരം അവരുടെ മാതാവാണ് പൊലീസിനു മൊഴി നൽകിയത്. നേരിട്ട ദുരനുഭവത്തിന്റെ ഞെട്ടലിൽനിന്നു മാറിയിട്ടില്ലാത്ത പെൺകുട്ടി വലിയ കരച്ചിലോടെയാണ് പൊലീസിനോടു സംസാരിച്ചത് എന്നു പ്രതികൾക്കെതിരെ പരാതി നൽകിയ യുവതി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.മാനസികമായി പെൺകുട്ടി സാധാരണ നിലയിലെത്തിയ ശേഷം തുടർനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനമെന്നും ഇവർ പറയുന്നു.
കോഴിക്കോട് ഡെലിവറി ആപ് എന്ന പേരിൽ നടത്തിയിരുന്ന സ്ഥാപനത്തിൽ പെൺകുട്ടികളെ നിയമിച്ചിരുന്നത് ലഹരിക്കടത്തിനും പാർട്ടികളിൽ പങ്കെടുപ്പിച്ചു ദുരുപയോഗം ചെയ്യുന്നതിനുമായിരുന്നു എന്നാണ് ഇവർ പറയുന്നത്. കോഴിക്കോട്ടുനിന്നു ടാക്സിയിലാണ് ആറു യുവതികളുമായി അഞ്ജലി കൊച്ചിയിലെത്തിയത്. ഇവിടെ ആഡംബര ഹോട്ടലിൽ താമസിപ്പിച്ച ശേഷം സൈജുവിന്റെ പക്കലുണ്ടായിരുന്ന ആഡംബര കാറിലാണ് നമ്പർ 18 ഹോട്ടലിലേക്കു കൊണ്ടു പോയത്.
ഹോട്ടലിൽനിന്നു ലഹരിപാനീയം കുടിക്കാൻ നൽകിയെങ്കിലും അതിനു തയാറാകാതിരുന്നതാണ് ഇവരെ വലയിൽപെടുന്നതിൽനിന്നു രക്ഷിച്ചത്. സുബോധത്തോടെ ആയിരുന്നതിനാൽ സ്ഥലത്തുനിന്നു പെൺകുട്ടികളുമായി ഓടി രക്ഷപെടാൻ സാധിച്ചതായും ഇവർ പറയുന്നു. നേരത്തേ ഇവിടെ കൊണ്ടുവന്നിട്ടുള്ള ചില പെൺകുട്ടികൾ ഇപ്പോഴും ലഹരിക്ക് അടിമയാണെന്നും അതിൽനിന്നു തിരിച്ചു കൊണ്ടു വരുന്നതിനു വീട്ടുകാർ ശ്രമിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നവംബര്‍ 20ന് ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ റോയ് ഉപദ്രവിച്ചെന്നാണ് കോഴിക്കോട് സ്വദേശിനിയുടെ പരാതി. പതിനേഴുകാരിയായ മകളെ ബലമായി കയറിപ്പിടിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.
മോഡലുകളുടെ മരണത്തില്‍ അറസ്റ്റിലായ സൈജു തങ്കച്ചനും സുഹൃത്ത് അഞ്ജലിയും ചേര്‍ന്നാണ് യുവതിയെയും മകളെയും ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലേക്ക് കൊണ്ടുപോയത്. റോയ്ക്കൊപ്പം സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെയും കേസുണ്ട്. അതിക്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമടക്കമാണ് കേസ്. ഫോര്‍ട്ട് കൊച്ചി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന മെട്രോ പൊലീസിന് കൈമാറി.
https://www.facebook.com/Malayalivartha

























