വിനീതയുടെ മാല കൂടാതെ മറ്റൊരു തെളിവ് ലോഡ്ജ് മുറിയിൽ...! കൊടും കുറ്റവാളി രാജേന്ദ്രനുമായി പൊലീസ് വീണ്ടും തമിഴ്‌നാട്ടിലേക്ക്, അഞ്ചുഗ്രാമത്തിലെ ലോഡ്ജ് മുറിയിൽ ആ തെളിവുണ്ടെന്ന് പ്രതിയുടെ മൊഴി, കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഇനിയും കണ്ടെത്താനായില്ല...!

അമ്പലമുക്ക് വിനീത കൊലക്കേസില്‍ രണ്ടാം തെളിവെടുപ്പ്. പ്രതി രാജേന്ദ്രനുമായി തമിഴ്മാട്ടിലെ ഇയാളുടെ സ്വദേശമായ അഞ്ചുഗ്രാമത്തിലെ കാവല്‍ കിണറിലെ ലോഡ്ജിലെത്തിച്ച് പരിശോധന നടത്തും. വിനിതയുടെ മാലയുടെ ലോക്കറ്റ് ലോഡ്ജ് മുറിയിലുണ്ടെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം തമിഴ്‌നാട്ടില്‍ ഉപേക്ഷിച്ചെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലേക്ക് പോകുന്നത്. വിനീതയുടെ മാലയുടെ ലോക്കറ്റും, കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയുമാണ് ഇനി കണ്ടെത്താനുള്ളത്.
വിനീതയുടെ മൃതദേഹത്തില്‍ നിന്നും മോഷ്ടിച്ച നാല് പവനോളം വരുന്ന സ്വര്‍ണ മാല അഞ്ചുഗ്രാമത്തിലെ സ്ഥാപനത്തില്‍ നിന്നും നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. മാല പണയം വച്ചുകിട്ടിയ പണത്തില്‍ നിന്നും 36,000 ബിറ്റ് കോയിനില്‍ നിക്ഷേപിച്ചതും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
സിസിടിവിയുടെയും സാക്ഷി മൊഴികളുടെയും സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൃത്യം നടത്തുമ്ബോള്‍ രാജേന്ദ്രന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഇന്നലെ കണ്ടെത്തിയിരുന്നു. ഈ മാസം ആറാം തീയതിയായിരുന്നു യുവതി ജോലി ചെയ്യുന്ന അമ്പലമുക്കിലെ ചെടിക്കടയിൽ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha