Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

ഒരു പിടിയും കിട്ടുന്നില്ല... മൂന്നു വയസുകാരിക്കു ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ പൊലീസ് തിരയുന്നയാള്‍ അടിക്കടി താവളം മാറ്റുന്നു; അദൃശ്യനായിരുന്ന് ചാനലുകളില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നു; കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

24 FEBRUARY 2022 08:17 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുഃ മെഡിക്കല്‍ കോളജിൽ Drമുഹമ്മദ് ആരിഫിന്റെ അപരൻ..! തീവ്രവാദി ഇവിടെ പഠിച്ചിട്ടില്ല..! 15 വർഷത്തെ വിവരങ്ങൾ തപ്പുന്നു...!

വർക്കലയിൽ ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്.... ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തും

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; നാളെ ഈ ജില്ലകൾ മുൾമുനയിൽ

മണ്ഡല- മകരവിളക്ക് ഉത്സവത്തിന് ശബരിമല നട നാളെ തുറക്കും....ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും ദർശനമൊരുക്കി

കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക... കരമന സൂപ്പർ പ്രിയ അപ്പാർട്ട്മെൻ്റ് വൈശാഖ് കൊലക്കേസ്, സാക്ഷികളായ 2 പോലീസ് ഉദ്യേഗസ്ഥർക്ക് വാറണ്ട്

മൂന്നു വയസുകാരിക്കു ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ ദുരൂഹത തുടരുന്നു. പൊലീസ് തിരയുന്ന പുതുവൈപ്പ് സ്വദേശി പിടികൊടുക്കാതെ അടിക്കടി താവളം മാറ്റുകയാണ്. പ്രതി കര്‍ണാടകയിലേക്കു കടന്നതായാണു പൊലീസിന്റെ സംശയം. കുട്ടിയുടെ മാതൃസഹോദരിയുടെ സുഹൃത്തായ ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഇന്നലെ പലതവണ സ്വിച്ച് ഓണ്‍ ചെയ്തിരുന്നു. ഇതിലൂടെ പലരുമായും സംസാരിക്കുകയും വാട്‌സാപ് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു.

അതേസമയം, കുട്ടിയെ വെന്റിലേറ്ററില്‍ നിന്നു നീക്കി. ശ്വസിക്കാനുള്ള കഴിവു കുട്ടി വീണ്ടെടുത്തു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ അപസ്മാരം ഉണ്ടായില്ല. ശ്വാസഗതിയും ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലാണ്. ഇന്നലെ രാത്രിയോടെ ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കി. ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി. മനോജ്കുമാര്‍ കുട്ടിയെ ഇന്നു വൈകിട്ട് 5നു സന്ദര്‍ശിക്കും.

 



പൊലീസ് പലരീതിയിലുള്ള അന്വേഷണം നടത്തുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ പൊലീസ് മൂന്നിടങ്ങളില്‍ ഇയാളെ പിന്തുടര്‍ന്നെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരു തവണ ഫോണിലേക്കു പൊലീസ് വിളിച്ചപ്പോള്‍ പരിധിക്കു പുറത്താണെന്ന സന്ദേശം കന്നഡ ഭാഷയിലായിരുന്നു. മൈസൂരുവില്‍ ഉണ്ടെന്ന സൂചനയെത്തുടര്‍ന്ന് അവിടെയും അന്വേഷണം നടക്കുന്നുണ്ട്.

താന്‍ എറണാകുളത്തു തന്നെയുണ്ടെന്നും നിരപരാധിത്വം തെളിയിക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയാലുടന്‍ സ്‌റ്റേഷനില്‍ ഹാജരാകുമെന്നുമുള്ള വിഡിയോ ക്ലിപ്പിങ് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ ഇടുകയും ചെയ്തു. ചാനലുകള്‍ക്കും ഇദ്ദേഹം ടെലിഫോണ്‍ അഭിമുഖംനല്‍കി. മര്‍ദനമേറ്റ കുട്ടിയുടെ അമ്മയുമായുള്ള ഫോണ്‍ സംഭാഷണം എന്ന പേരില്‍ റിക്കോര്‍ഡ് ചെയ്ത ഓഡിയോ ക്ലിപ്പും സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടു.

 



മരണമടഞ്ഞ സുഹൃത്തിന്റെ സഹോദരിയെന്ന നിലയിലാണു മര്‍ദനമേറ്റ കുട്ടിയുടെ അമ്മയുടെ ചേച്ചിയെ പരിചയമെന്ന് ഒളിവിലുള്ള ആണ്‍സുഹൃത്ത് ടിവി ചാനലുകളോടു പറഞ്ഞു. 2 വര്‍ഷമായി പരിചയമുള്ള ഇവരെ ഒരു വര്‍ഷം മുന്‍പു വിവാഹം കഴിച്ചു. കുട്ടി ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ വഴക്കു പറഞ്ഞിട്ടുണ്ടെന്നതല്ലാതെ മര്‍ദിച്ചിട്ടില്ല. കുട്ടിക്കു ബോധം വന്നാല്‍ തന്റെ നിരപരാധിത്വം തെളിയും.

സുഹൃത്തു മരിച്ചതിന്റെ നഷ്ടപരിഹാരമായി ലഭിച്ച 15 ലക്ഷത്തോളം രൂപ തട്ടിയെടുക്കാന്‍ മര്‍ദനമേറ്റ കുട്ടിയുടെ പിതാവു ശ്രമിച്ചിരുന്നതായും ഇയാള്‍ ആരോപിക്കുന്നു. സ്‌പൈഡര്‍മാന്‍ കാര്‍ട്ടൂണുകള്‍ കാണുന്ന കുട്ടി അത് അനുകരിച്ചാണു വീണതും കയ്യൊടിഞ്ഞതും. ജനലില്‍ നിന്നു ചാടി താഴെ വീഴുകയായിരുന്നു. വേദന കാട്ടാത്തതിനാലും കരയാഞ്ഞതിനാലും ഒടിവുണ്ടെന്ന് അറിഞ്ഞില്ല. കുട്ടിക്കു പൊള്ളലേറ്റതു കുന്തിരിക്കം കത്തിച്ചപ്പോള്‍ കയ്യിലും കാലിലും വീണതാണ്.

 



കുട്ടിക്കു പ്രേതബാധയുണ്ടെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ചു മാതാവ്. കഴിഞ്ഞ മൂന്നാഴ്ചയായി മകള്‍ അസാധാരണ രീതിയിലാണു പെരുമാറുന്നതെന്നും മുന്‍പു കണ്ടിട്ടുള്ള രീതിയിലല്ല സംസാരവും പെരുമാറ്റവുമെന്നും അവര്‍ പറഞ്ഞു. മനഃപൂര്‍വം ശരീരത്തില്‍ പരുക്കുണ്ടാക്കുകയാണു കുട്ടി. വഴിപാടുകളൊക്കെ നടത്തി. സാമ്പത്തിക ഇടപാടുകളെച്ചൊല്ലി ഭര്‍ത്താവുമായി വഴക്കിടാറുണ്ടായിരുന്നെന്നും ഈ പ്രശ്‌നങ്ങള്‍ മൂലമാണു വീടുവിട്ടിറങ്ങിയതെന്നും മാതാവു പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ് കോലഞ്ചേരിയില്‍ ചികിത്സയിലുള്ള മൂന്ന് വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളത് ആശ്വാസമാണ്. ശ്വാസഗതി സാധാരണ നിലയിലായെന്നു മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്തായാലും സുഹൃത്തിനെ പിടികൂടി ചോദ്യം ചെയ്യാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തർസംസ്ഥാന സർവിസുകൾ നിർത്തിവെച്ച ബസ് ഉടമകൾ  (6 minutes ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (15 minutes ago)

തിരുഃ മെഡിക്കല്‍ കോളജിൽ Drമുഹമ്മദ് ആരിഫിന്റെ അപരൻ..! തീവ്രവാദി ഇവിടെ പഠിച്ചിട്ടില്ല..! 15 വർഷത്തെ വിവരങ്ങൾ തപ്പുന്നു...!  (21 minutes ago)

പ്രവാസി മലയാളി നിര്യാതനായി  (38 minutes ago)

ആഫ്രിക്കൻ മണ്ണിൽ മിന്നും ജയമാണ് അർജന്റീനക്ക് ലഭിച്ചത്  (46 minutes ago)

അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയൻ  (1 hour ago)

ഡബിൾ മോഹനും ചൈതന്യവും: വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ...  (1 hour ago)

ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്  (1 hour ago)

മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ  (1 hour ago)

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; നാളെ ഈ ജില്ലകൾ മുൾമുനയിൽ  (1 hour ago)

ഡിസംബർ 15 മുതൽ 23 വരെ പരീക്ഷ നടത്താനാണ് നീക്കം  (1 hour ago)

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും...  (2 hours ago)

പൂർണ്ണ ഐക്യം  (2 hours ago)

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല  (2 hours ago)

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക..  (2 hours ago)

Malayali Vartha Recommends