Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

കേരളത്തിന് ജാഗ്രത നിര്‍ദേശം വന്നു;മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ വിപത്ത്

24 FEBRUARY 2022 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുഃ മെഡിക്കല്‍ കോളജിൽ Drമുഹമ്മദ് ആരിഫിന്റെ അപരൻ..! തീവ്രവാദി ഇവിടെ പഠിച്ചിട്ടില്ല..! 15 വർഷത്തെ വിവരങ്ങൾ തപ്പുന്നു...!

വർക്കലയിൽ ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്.... ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തും

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; നാളെ ഈ ജില്ലകൾ മുൾമുനയിൽ

മണ്ഡല- മകരവിളക്ക് ഉത്സവത്തിന് ശബരിമല നട നാളെ തുറക്കും....ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും ദർശനമൊരുക്കി

കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക... കരമന സൂപ്പർ പ്രിയ അപ്പാർട്ട്മെൻ്റ് വൈശാഖ് കൊലക്കേസ്, സാക്ഷികളായ 2 പോലീസ് ഉദ്യേഗസ്ഥർക്ക് വാറണ്ട്

തുടര്‍ച്ചയായ നാലാംവര്‍ഷമാണ് അപ്രതീക്ഷിതമായ പ്രകൃതി ദുരന്തങ്ങള്‍  സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്നത്. ലോകത്താകമാനം കാലാവസ്ഥ മാറിമറിഞ്ഞു.   അസാധാരണവും അപ്രതീക്ഷിതവുമായ രീതിയില്‍ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ പഠന റിപ്പോര്‍ട്ടും പുറത്തു വന്നു.  മിന്നല്‍ പ്രളയം, അപ്രതീക്ഷിത പേമാരി, വെള്ളപ്പൊക്കം,  ഉഷ്ണക്കാറ്റ്,  കാട്ടുതീ, കടല്‍ക്കയറ്റം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. ആഗോളതലത്തിലാകെ ആശങ്കപടര്‍ത്തിയിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം  കേരളത്തെയും ബാധച്ചു.   കൊടുംചൂടില്‍ അടുത്തമൂന്നുമാസം കേരളം ചുട്ടുപൊള്ളാന്‍ പോകുന്നുവെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

പകല്‍ച്ചൂട് ഉയരുമെന്നതിനാല്‍  സൂര്യാഘാതത്തിനുള്ള സാധ്യത മാര്‍ച്ചില്‍ തന്നെയുണ്ടാകുമത്രേ. ഇപ്പോള്‍ തന്നെ അന്തരീക്ഷ ഊഷ്മാവ് ശരാശരി 34 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തി. നേരിയ വേനല്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും ചൂട് ശമിപ്പിക്കാന്‍ മതിയായേക്കില്ല. സമീപ ദിവസങ്ങളില്‍ കൂടിയ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തും. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ഒറ്റപ്പെട്ട മഴ താല്‍ക്കാലികമായി ചൂട് കുറച്ചെങ്കിലും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂട്ടി. ഈര്‍പ്പം കൂടുന്നതോടെ അന്തരീക്ഷ താപനില ഉയരും. വേനല്‍ മഴക്കുള്ള സാധ്യത മാര്‍ച്ചില്‍ ഇല്ലെന്നാണ് വിലയിരുത്തല്‍. മണ്‍സൂണിനും അതിനുശേഷം അപ്രതീക്ഷിതമായുണ്ടായ അതിശക്തമായ തുലാവര്‍ഷത്തിനും ശേഷം വരുന്ന വേനല്‍ക്കാലമാണിത്.  അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ഇത് മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങല്‍ തകരാറിലാക്കും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയുന്നതിന് തടസ്സം നേരിടും.... കൂടാതെ ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലാവുകയും ചെയ്യും. ഈ അവസ്ഥയാണ് സൂര്യാഘാതം എന്ന് പറയുക.


പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുകയാണ്.  മുമ്പും  പ്രളയങ്ങളും മണ്ണിടിച്ചിലും മറ്റ്  ദുരന്തങ്ങളും ഉണ്ടായിരുന്നു.  എന്നാല്‍, 2018 മുതലുണ്ടായ  പ്രളയവും ദുരന്തങ്ങളും അസാധാരണമായ സംഭവങ്ങളാണ്.  ദിവസങ്ങളോളം  മഴ പെയ്തതിന്റെ ഫലമായിട്ടായിരുന്നു മുമ്പൊക്കെ വെള്ളപ്പൊക്കവും കെടുതികളും. എന്നാല്‍, ഇപ്പോള്‍ പൊടുന്നനെയാണ് ദുരന്തങ്ങള്‍.  ഒരു നൂറ്റാണ്ടിനുശേഷം കേരളം കണ്ട മഹാപ്രളയമായിരുന്നു 2018ല്‍. മധ്യകേരളത്തിലെ ആറ് ജില്ലയെ പിടിച്ചുലച്ച പ്രളയത്തിന് പ്രധാന കാരണം പെട്ടെന്നുണ്ടായ അതിശക്തമായ മഴയായിരുന്നു. 2018, 2019 വര്‍ഷങ്ങളിലെ പെരുമഴയ്ക്കും കാരണം മേഘ വിസ്ഫോടനങ്ങളാണെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയും വിവിധ ഏജന്‍സികളും സംയുക്തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.  ഒരു പ്രദേശത്ത് ഏതാനും മണിക്കൂറുകള്‍ക്കകം 10 മുതല്‍ 20 സെന്റിമീറ്റര്‍വരെ മഴ പെയ്യുന്നതാണ് മിന്നല്‍ പ്രളയത്തിന് കാരണമാകുന്നത്.  ഹിമാലയന്‍ മേഖലയില്‍  ഇടയ്ക്ക് ഇത്തരത്തിലുള്ള മഴ ദുരന്തങ്ങള്‍  സൃഷ്ടിക്കാറുണ്ടെങ്കിലും കേരളത്തില്‍ ഇത് സാധാരണമായിരുന്നില്ല.


കരളത്തില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത് ജൂലൈ, ആഗസ്ത് മാസങ്ങളിലാണ്.  2018ലും 2019ലും പ്രളയമുണ്ടായത് ആഗസ്തിലായിരുന്നു.  തുലാവര്‍ഷത്തില്‍ വലിയതോതിലുള്ള വെള്ളപ്പൊക്കവും ദുരന്തങ്ങളും കുറവാണ്. എന്നാല്‍, അപൂര്‍വ സ്ഥിതിവിശേഷമാണ് ഇത്തവണ തുലാമാസാരംഭത്തില്‍ ഉണ്ടായത്.  കവളപ്പാറ,  പുത്തുമല, പെട്ടിമുടി ദുരന്തങ്ങള്‍ക്ക് സമാനമാണ് കോട്ടയം കൂട്ടിക്കല്‍, ഇടുക്കി കൊക്കയാര്‍ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായത്. വന്‍നാശം വിതച്ച പെരുമഴയ്ക്കും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായത് ലഘു മേഘവിസ്ഫോടനങ്ങളാകാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.  തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ കേരളത്തിന് വലിയൊരു മുന്നറിയിപ്പാണ്.  

കാലാവസ്ഥയെയും പാരിസ്ഥിതിക ദുരന്തസാധ്യതകളെയും പഠിച്ച്  വിലയിരുത്തി അതിനനുസരിച്ചുള്ള വികസന, രക്ഷാ പദ്ധതികള്‍ക്ക് രൂപം കൊടുക്കേണ്ടതിന്റെ മുന്നറിയിപ്പ്. കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട് എവിടെ, എന്തൊക്കെ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് അതിനെ നേരിടാന്‍ ആസൂത്രിതമായ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനുമാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തർസംസ്ഥാന സർവിസുകൾ നിർത്തിവെച്ച ബസ് ഉടമകൾ  (11 minutes ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (20 minutes ago)

തിരുഃ മെഡിക്കല്‍ കോളജിൽ Drമുഹമ്മദ് ആരിഫിന്റെ അപരൻ..! തീവ്രവാദി ഇവിടെ പഠിച്ചിട്ടില്ല..! 15 വർഷത്തെ വിവരങ്ങൾ തപ്പുന്നു...!  (26 minutes ago)

പ്രവാസി മലയാളി നിര്യാതനായി  (43 minutes ago)

ആഫ്രിക്കൻ മണ്ണിൽ മിന്നും ജയമാണ് അർജന്റീനക്ക് ലഭിച്ചത്  (51 minutes ago)

അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയൻ  (1 hour ago)

ഡബിൾ മോഹനും ചൈതന്യവും: വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ...  (1 hour ago)

ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്  (1 hour ago)

മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ  (1 hour ago)

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ; നാളെ ഈ ജില്ലകൾ മുൾമുനയിൽ  (1 hour ago)

ഡിസംബർ 15 മുതൽ 23 വരെ പരീക്ഷ നടത്താനാണ് നീക്കം  (1 hour ago)

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും...  (2 hours ago)

പൂർണ്ണ ഐക്യം  (2 hours ago)

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല  (2 hours ago)

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക..  (2 hours ago)

Malayali Vartha Recommends