ഫോണുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടതിന്റെ പിറ്റേ ദിവസം തന്നെ പ്രതികൾ വിവരങ്ങൾ നശിപ്പിച്ചു; ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ സുപ്രധാന വിവരങ്ങൾ ലഭിച്ചു; കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ

കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ദിലീപിന്റേയും കൂട്ടുപ്രതികളുടേയും ഫോണിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന് അറിയിച്ചിരുന്നു. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നതിനിടയിലാണ് ദിലീപും കൂട്ടുപ്രതികളും തെളിവ് നശിപ്പിച്ചുവെന്ന് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ പറഞ്ഞത്.
ഫോണുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടതിന്റെ പിറ്റേ ദിവസം തന്നെ പ്രതികൾ വിവരങ്ങൾ നശിപ്പിച്ചുവെന്നും . ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ സുപ്രധാന വിവരങ്ങൾ ലഭിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
എന്നാൽ ഇത് കൊണ്ട് ഒന്നും പിന്മാറാൻ ക്രൈം ബ്രാഞ്ച് തയ്യാറല്ല എന്ന് തെളിയിക്കുകയാണ് പുതിയ നീക്കങ്ങൾ . ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളായ നടൻ ദിലീപ്, സഹോദരൻ പി.അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ.സുരാജ് എന്നിവർ കൈമാറിയ മൊബൈൽ ഫോണിൽ നിന്നു നഷ്ടപ്പെട്ട ഡേറ്റ തിരിച്ചെടുക്കാൻ ക്രൈംബ്രാഞ്ച് ഇതാ വീണ്ടും ശ്രമം തുടങ്ങിയിരിക്കുകയാണ്.
ഫോണുകൾ ഹൈക്കോടതിയിൽ സമർപ്പിച്ചതിന്റെ തൊട്ടു മുൻപുള്ള ദിവസം ഫോണിലെ വിവരങ്ങൾ മായ്ച്ചതായി തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയുണ്ടായി. കോടതിയുടെ അനുവാദത്തോടെ കൂടുതൽ സൈബർ ഫൊറൻസിക് പരിശോധന നടത്താനുള്ള സാധ്യത ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളുണ്ടാവുമെന്ന‌് ക്രൈംബ്രാഞ്ച് കരുതുന്ന ഫോൺ പ്രതികൾ ഇതുവരെ കൈമാറിയിട്ടില്ല എന്നതാണ് ഇപ്പോഴും വലിയൊരു വെല്ലുവിളിയായി മുന്നിൽ നിൽക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ്, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരുടെ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ഏഴ് ഫോണുകൾ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ആറെണ്ണം മാത്രമായിരുന്നു ദിലീപ് ഹാജരാക്കിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം . നേരത്തേ ഫോണുകൾ അന്വേഷണ സംഘത്തിന് നൽകുന്നതിന് മുൻപ് മുംബൈയിൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി ദിലീപ് വ്യക്തമാക്കി.
ആറ് ഫോണുകൾ പരിശോധിച്ചത് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ വെച്ചായിരുന്നു . പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചത് ശാസ്ത്രിയ പരിശോധനയിൽ കണ്ടെത്തിയത് ദിലീപിന്റേയും കൂട്ടുപ്രതികളുടേയും ഫോണുകളിൽ നിന്ന് സുപ്രധാന വിവരങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് .പ്രതികൾക്ക് കോടതി നിർദ്ദേശം നൽകിയത് ജനവരി 29 ന് ഫോണുകൾ ഹാജരാക്കാനാണ് .
എന്നാൽ 30 ന് പ്രതികൾ ഫോണിലെ സുപ്രധാന വിവരങ്ങൾ നശിപ്പിച്ചു.പ്രോസിക്യൂഷൻ കോടതിയിൽ ഫോൺ പരിശോധനയിൽ സുപ്രധാന വിവരങ്ങൾ കണ്ടെടുക്കാൻ സാധിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഫോണിലെ വിവരങ്ങൾ നശിപ്പിച്ച പശ്ചാത്തലത്തിൽ പ്രതികളെ വിശ്വാസത്തിൽ എടുക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കുകയും ചെയ്തു.
മാർച്ച് 1 വരെയാണ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് വിചാരണ കോടതി സമയം അനുവദിച്ചത്. ആ സമയ പരിധിക്കുള്ളിൽ നിലവിലെ സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
കേസിന്റെ തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷൻ കേസിൽ ഇതുവരെ നാൽപതോളം പേരുടെ മൊഴിയെടുത്തുവെന്നും ഹൈക്കോടതിയിൽ വ്യക്തമാക്കി. ശബ്ദ സാമ്പിൾ പരിശോധനയടക്കം പൂർത്തീകരിക്കേണ്ടതുണ്ടെന്നും കൂടുതൽ അന്വേഷണം അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് അപേക്ഷകളില്‍ കോടതി തീരുമാനം വൈകിയതാണ് അന്വേഷണത്തെ ബാധിച്ചത്.
വധഗൂഢാലോചന കേസിലെ ശാസ്ത്രീയ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടി ആക്രമിക്കപ്പെട്ട കേസിലും ചില കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം തുടരന്വേഷണം മുന്നോട്ട് പോകണമെന്ന ശക്തമായ നിലപാട് ആക്രമിക്കപ്പെട്ട നടി കോടതിയിൽ ആവർത്തിക്കുകയുണ്ടായി.
സത്യത്തിലേക്കെത്താന്‍ തുടരന്വേഷണം അനിവാര്യമാണെന്നായിരുന്നു നടി ഹൈക്കോടതിയിൽ പറഞ്ഞത്. എന്നാൽ കേസിൽ തുടരന്വേഷണം നീട്ടാനാകില്ലെന്ന പ്രതികരമാണ് ഹൈക്കോടതി നടത്തിയത്. അതിനോടൊപ്പം തന്നെ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും.
നിലവിൽ പുരോഗമിക്കുന്ന വിചാരണ നടപടിക്രമങ്ങൾ നീട്ടികൊണ്ടുപോകാനാണ് തുടരന്വേഷണം വേണമെന്ന ആവശ്യമുയർത്തിയിരിക്കുന്നതെന്നാണ് ദിലീപിന്റെ നിലപാട്. തുടരന്വേഷണത്തിന്റെ പേരിൽ നടപടിക്രമങ്ങൾ അനന്തമായി നീട്ടുന്നതിൽ നേരത്തെ കോടതി വിയോജിപ്പ് രേഖപ്പെടുത്തി . പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കോടതി നിലപാട് നിർണായകമാവുകയും ചെയ്യും .
https://www.facebook.com/Malayalivartha

























