മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാന്‍ ഉറങ്ങുന്നത്! ജംഷാദ് എത്ര ഫ്രണ്ടായാലും ഒറ്റയ്‌ക്കൊക്കെ കിടന്നുറങ്ങുമ്പോള്‍ ഏതൊരാള്‍ക്കും എന്തെങ്കിലും തോന്നും, കൂടെ താമസിച്ച സുഹൃത്തിനെ കുറിച്ച് റിഫ പറഞ്ഞ വാക്കുകൾ വൈറലാകുന്നു; റിഫയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും

വ്‌ളോഗറും മോഡലുമായ റിഫ മെഹ്നുവിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടലോടെ ആയിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് റിഫയും മെഹ്നൂസും. യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കിടുന്നവരാണ് ഇവര്‍. ആത്മഹത്യ ചെയ്ത നിലയിലായിരുന്നു റിഫയേ കണ്ടെത്തിയത്.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പും റിഫ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ബുര്‍ജ് ഖലിഫയില്‍ പോയതിന്റെ വീഡിയോയും ചിത്രങ്ങളുമായിരുന്നു ഒടുവിലായി റിഫ പോസ്റ്റ് ചെയ്തത്. സഹോദരന്റെ ഫോണിലേക്ക് റിഫ അയച്ച ഓഡിയോ മെസേജ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാന്‍ ഉറങ്ങുന്നത്. ഇന്നലെ ബുര്‍ജ് ഖലീഫയിലൊക്കെ പോയി വന്ന ക്ഷീണത്തിലാണ് ഞാന്‍ ഉറങ്ങുന്നത്. ഉറങ്ങിപ്പോയപ്പോഴാണ് ഈ ചങ്ങായി ജംഷാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്നത്. ഫാന്‍ ഓഫാക്ക്ന്ന്, എന്തൊക്കെയോ കളിക്കുന്ന്, ഞാന്‍ മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് റൂമില്‍ കിടന്നുറങ്ങുന്നത്.
ജംഷാദ് എത്ര ഫ്രണ്ടായാലും ഒറ്റയ്‌ക്കൊക്കെ കിടന്നുറങ്ങുമ്പോള്‍ ഏതൊരാള്‍ക്കും എന്തെങ്കിലും തോന്നും. ഞാന്‍ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. നോക്കുമ്പോള്‍ മെഹ്നു പോയിരിക്കുന്നു, എനിക്ക് നല്ല ദേഷ്യം വന്നു. പുലര്‍ച്ച വരെ ഉറങ്ങാതിരിക്കേണ്ടി വന്നു. കാരണം ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു, എപ്പോഴാണ് മനസ് മാറുക എന്നറിയില്ല, ഇതേക്കുറിച്ചൊന്നും മെഹ്നുവിന് ചിന്ത ഇല്ലെന്നും പറയുന്ന മെഹ്നുവിന്റെ വോയ്‌സ് മെസ്സേജാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
വീഡിയോകളിലും മറ്റുമൊക്കെയായി എപ്പോഴും സന്തോഷത്തോടെ, പോസിറ്റീവായി സംസാരിച്ചിരുന്നയാളായിരുന്നു റിഫ. വിസിറ്റിംഗ് വിസയിലായാണ് ആദ്യം റിഫ വിദേശത്തേക്ക് എത്തിയത്. മകനെ നാട്ടിലേക്കാക്കി മടങ്ങിയെത്തി ഒരുമാസം പിന്നിടുന്നതിനിടയിലാണ് വിയോഗം. ആത്മഹത്യ ചെയ്യാനും മാത്രമുള്ള പ്രശ്‌നങ്ങളൊന്നും റിഫയ്ക്കും മെഹ്നുവിനും ഇടയില്‍ ഇല്ലെന്നായിരുന്നു പ്രിയപ്പെട്ടവര്‍ പറഞ്ഞത്.
റിഫയുടേയും മെഹ്നാസിന്റെ സുഹൃതത്തും കുടുംബാംഗവുമാണ് ജംഷാദ്. ഇവര്‍ക്കൊപ്പമായാണ് ജംഷാദും താമസിക്കുന്നത്. ഇവരുടെ ആല്‍ബങ്ങളും യൂട്യൂബ് വീഡിയോയുമൊക്കെ എഡിറ്റ് ചെയ്യുന്നത് ജംഷാദാണെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. റിഫയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























