Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഇരിങ്ങാലക്കുടയില്‍ കോളജിനു മുന്നില്‍ വിദ്യാര്‍ത്ഥിനിയുടെ കയ്യില്‍ കയറിപ്പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച അക്രമികള്‍ രക്ഷിക്കാനെത്തിയ സഹപാഠിയെ കുത്തിവീഴ്ത്തിയ സംഭവത്തില്‍ നാട്ടുകാര്‍ പിടികൂടുമ്പോള്‍ ഒന്നാം പ്രതിയായ സാഫിര്‍ ഒന്നും കൂസാതെ ചോരയില്‍ കുതിര്‍ന്ന കൈ കൊണ്ടു വിജയ ചിഹ്നം കാണിച്ചു, ജീപ്പില്‍ കയറ്റുമ്പോള്‍ ഫോണിലൂടെ പറഞ്ഞത് 'ഞാന്‍ 2 ദിവസത്തിനകം ഇറങ്ങുമെടാ'... പ്രതികള്‍ ലഹരിയിലാണോയെന്ന സംശയം

18 MARCH 2022 06:59 AM IST
മലയാളി വാര്‍ത്ത

ഇരിങ്ങാലക്കുടയില്‍ കോളജിനു മുന്നില്‍ വിദ്യാര്‍ത്ഥിനിയുടെ കയ്യില്‍ കയറിപ്പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച അക്രമികള്‍ രക്ഷിക്കാനെത്തിയ സഹപാഠിയെ കുത്തിവീഴ്ത്തിയ സംഭവത്തില്‍ നാട്ടുകാര്‍ പിടികൂടുമ്പോള്‍ ഒന്നാം പ്രതിയായ സാഫിര്‍ ഒന്നും കൂസാതെ ചോരയില്‍ കുതിര്‍ന്ന കൈ കൊണ്ടു വിജയ ചിഹ്നം കാണിച്ചു, ജീപ്പില്‍ കയറ്റുമ്പോള്‍ ഫോണിലൂടെ പറഞ്ഞത് 'ഞാന്‍ 2 ദിവസത്തിനകം ഇറങ്ങുമെടാ'... സംഭവം നടക്കുമ്പോള്‍ പ്രതികള്‍ ലഹരിയിലാണോയെന്ന സംശയം .
കോളജിനു മുന്നില്‍ വിദ്യാര്‍ത്ഥിനിയുടെ കയ്യില്‍ കയറിപ്പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച അക്രമികള്‍ രക്ഷിക്കാനെത്തിയ സഹപാഠിയെ കുത്തിവീഴ്ത്തിയ സംഭവം കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയെ ഞെട്ടിച്ചിരിക്കുകയാണ്. ഠാണാബസ് സ്റ്റാന്‍ഡ് മെയിന്‍ റോഡിലെ സ്വകാര്യ കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും ചേലൂര്‍ കോണേങ്ങാടന്‍ തോമസിന്റെ മകനുമായ ടെല്‍സണെയാണ് (19) രണ്ടംഗ അക്രമി സംഘം കുത്തിപ്പരുക്കേല്‍പിച്ചത്.

വയറ്റിലും നെഞ്ചിലുമായി 3 കുത്തേറ്റ ടെല്‍സണു സാരമായി പരുക്കേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ച ടെല്‍സണ്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.ഈ സംഭവത്തില്‍ അറസ്റ്റിലായത് രണ്ട് പേരായിരുന്നു. കാറളം നെടുമങ്ങാട് വീട്ടില്‍ സാഫീര്‍ (21), ആലുവ നെടുമാലി വീട്ടില്‍ രാഹുല്‍ (23) എന്നിവരാണ്. ഇവര്‍. ഇവരെ കാട്ടുകാര്‍ പിടികൂടിയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്.



ഇവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുമ്പോള്‍ പ്രതികളുടെ പെരുമാറ്റവും വിചിത്രമായിരുന്നു. ഒന്നും കൂസാതെ ചോരയില്‍ കുതിര്‍ന്ന കൈ കൊണ്ടു വിജയ ചിഹ്നം കാണിച്ചു നല്‍ക്കുകയായിരുന്നു പ്രതികളില്‍ ഒരാളായ സാഫിര്‍.കേസിലെ ഒന്നാം പ്രതിയാണ് സാഫിര്‍.

 

ഇയാള്‍ക്കെതിരെ സ്‌ഫോടകവസ്തു കൈവശം വച്ചതിന് ഇരിങ്ങാലക്കുട പൊലീസ് സ്‌റ്റേഷനില്‍ നേരത്തേ കേസുണ്ടെന്നു പൊലീസ് പറഞ്ഞു. പ്ലസ്ടുവിനു വിദ്യാര്‍ത്ഥിനിയുടെ സഹപാഠിയായിരുന്നു സാഫീര്‍ ഇപ്പോള്‍ ആലുവയില്‍ ലോട്ടറി കച്ചവടം നടത്തുകയാണ്.


ബസ് ഇറങ്ങി കോളജിലേക്ക് വരികയായിരുന്നു വിദ്യാര്‍ത്ഥിനിയെ തടഞ്ഞു നിര്‍ത്തി ക്ഷോഭിച്ചു സംസാരിക്കുകയും കയ്യില്‍ കയറി പിടിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ടെല്‍സണ്‍ പ്രതികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ സാഫീര്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്തു കുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടു വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഓടിയെത്തിയതോടെ ബൈക്കില്‍ കയറി പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു യുവാവ് ബൈക്ക് ചവിട്ടി വീഴ്ത്തിയതോടെ തെറിച്ചുവീണ പ്രതികളെ ഓട്ടോ െ്രെഡവര്‍മാരുടെ സഹായത്തോടെ പിടികൂടി പൊലീസിനു കൈമാറി.

വിദ്യാര്‍ത്ഥിയെ കുത്തിയ ശേഷം ബൈക്കില്‍ പാഞ്ഞ പ്രതിയെ ബൈക്കില്‍ നിന്ന് ഒരാള്‍ ചവിട്ടി വീഴ്ത്തുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. വീഴ്ചയില്‍ കൈക്കു പരുക്കേല്‍ക്കുകയും ചെയ്തു. പോക്കറ്റില്‍ കരുതിയിരുന്ന സ്റ്റീല്‍ കത്തി കൊണ്ടു കുത്തിയ ശേഷം ബൈക്കില്‍ സാവധാനം കത്തി തൂക്കിയിട്ട്, കൂസലില്ലാതെയാണ് പോകാന്‍ ശ്രമിച്ചത്. എതിരെ വന്ന വാഹനത്തില്‍ ബൈക്ക് തട്ടുകയും ചെയ്തു. പ്രതികള്‍ ലഹരിയിലാണോയെന്ന സംശയം പൊലീസിനും നാട്ടുകാര്‍ക്കുമുണ്ടായി. കൂടുതല്‍ അക്രമം കാണിക്കുമോയെന്ന ആശങ്കയിലായിരുന്നു നാട്ടുകാര്‍.

ആലുവയില്‍ ലോട്ടറി വില്‍പന നടത്തുന്ന സാഫിര്‍ ആക്രമണം നടത്താന്‍ കരുതിക്കൂട്ടി എത്തിയതാണെന്നു പൊലീസ് പറഞ്ഞു. പ്ലസ്ടുവിനു പഠിക്കുമ്പോള്‍ പരിചയമുണ്ടായിരുന്ന പെണ്‍കുട്ടിയോടു സംസാരിക്കാനുണ്ടെന്നു പറഞ്ഞു ബലമായി പിടിച്ചുവലിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. വീഴ്ചയില്‍ സാഫീറിന്റെ കൈക്കു പരുക്കേറ്റു.

സംഭവത്തിന് ശേഷം നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിക്കുന്ന പ്രവര്‍ത്തിയായിരുന്നു സാഫിറില്‍ നിന്നും ഉണ്ടായത്. ചോരയില്‍ കുതിര്‍ന്ന കൈ കൊണ്ടു വിജയ ചിഹ്നം കാണിച്ചു കൂസലില്ലാതെ പ്രതി വിഡിയോയ്ക്കു പോസ് ചെയ്യുന്നതു കണ്ട പൊലീസും നാട്ടുകാരും അമ്പരന്നു. ഉടന്‍ കൂടുതല്‍ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (4 minutes ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (10 minutes ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (22 minutes ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (42 minutes ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (2 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (3 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (3 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (3 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (3 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (4 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (5 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (5 hours ago)

Malayali Vartha Recommends