വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയോട് പ്രണയം തലയ്ക്കുപിടിച്ച് പിന്നാലെ കൂടി; യുവാവിന് ആദ്യം നിറക്കൂട്ടില്‍ ജോലി നല്‍കിയത് ആ ഒരൊറ്റ കാര്യം മുൻനിർത്തി, എന്നാൽ പ്രണയം മൂത്ത റിയാസ് കാട്ടിക്കൂട്ടിയത് റിൻസിക്ക് സഹിക്കാനായില്ല! വീട്ടുകാരെ അറിയിച്ചപ്പോൾ എല്ലാം മാറിമറിഞ്ഞു, യുവതിയോടും കുടുംബത്തോടും പകമൂത്ത് റിന്‍സിയുടെ വീടിനു നേരെ ആക്രമണം! മക്കളൊടൊപ്പം സ്കൂട്ടറിൽ വന്ന യുവതിയെ തടഞ്ഞു നിർത്തി തലങ്ങും വിലങ്ങും മുപ്പത് വെട്ട് വെട്ടി! മൂന്നുവിരലുകള്‍ അറ്റുപോയി, തലയിയിൽ മാരക പരിക്ക്.....
കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ കടയിലെ മുന്‍ ജീവനക്കാരന്റെ വെട്ടേറ്റ തുണിക്കട ഉടമയായ സ്ത്രീ മരിച്ചതായി റിപ്പോർട്ട് വന്നുകഴിഞ്ഞു. വനിതാ വ്യാപാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. എറിയാട് ബ്ലോക്കിനു കിഴക്കു വശം മാങ്ങാരപമ്പില്‍ റിന്‍സി നാസര്‍ (30) ആണ് നിരവധി വെട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. തന്റെ മക്കളോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകും വഴി ഇന്നലെ രാത്രിയാണ് വെട്ടേറ്റത്.
ഇതിനുപിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. റിന്‍സിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുന്‍ ജീവനക്കാരന്‍ പുതിയ വീട്ടില്‍ റിയാസ് (25). ഇയാള്‍ ഇവരുടെ അയല്‍വാസി കൂടിയാണെന്നാണ് അറിയാൻ കഴിയുന്നത്.
കൊടുങ്ങല്ലൂർ എറിയാട് കെവിഎച്ച്‌എസ് സ്‌കൂളിനു സമീപം നിറക്കൂട്ട് എന്ന വസ്ത്ര സ്ഥാപനം നടത്തിവരികയായിരുന്നു റിന്‍സി. തന്റെ അയല്‍വാസി എന്ന നിലയിലാണ് യുവാവിനും ആദ്യം നിറക്കൂട്ടില്‍ ജോലി നല്‍കിയത്. എന്നാല്‍, കുറച്ചു കാലം കഴിഞ്ഞപ്പോഴേ യുവാവിന്റെ സ്വഭാവം മാറുകയാണ് ചെയ്തത്. പ്രണയം ആണെന്ന് പറഞ്ഞു റിന്‍സിയോട് മോശമായി പെരുമാറുകയായിരുന്നു ഇയാള്‍. ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ യുവതി സംഭവം വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഭര്‍ത്താവിനോടും വീട്ടുകാരോടും റിയാസ് ശല്യപ്പെടുത്തുന്ന വിവരം പറഞ്ഞത് യുവാവിന് പകയായി മാറുകയാണ് ചെയ്തത്. യുവതിയോടും കുടുംബത്തോടും പകമൂത്ത് റിന്‍സിയുടെ വീടിനു നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു റിയാസ്.
ഇതുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്കു മുന്‍പ് തന്നെ പൊലീസ് റിയാസിനെ താക്കീത് ചെയ്യുകയുണ്ടായി . സംഭവത്തിന് പിന്നാലെ പലപ്പോഴും കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്. ഈ പ്രശ്‌നം പിന്നീട് ഒത്തു തീര്‍പ്പിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.
ഇത്തരത്തിൽ നിരന്തരം ഭീഷണി ഉയർത്തുകയും ചെയ്തതോടെ കൊലപാതകത്തിനായി തയ്യാറാവുകയായിരുന്നു. കഴിഞ്ഞ ദിവസം നിറക്കൂട്ട് എന്ന റെഡിമെയ്ഡ് സ്ഥാപനം പൂട്ടി മക്കളോടൊപ്പം വീട്ടിലേക്ക് വരുന്ന വഴി ആളൊഴിഞ്ഞ ഭാഗത്ത് സ്‌കൂട്ടര്‍ തടഞ്ഞു നിറുത്തിയാണ് റിയാസ് ആക്രമിച്ചത് തന്നെ. മുഖത്തുള്‍പ്പടെ ശരീരത്തില്‍ ആഴത്തിലുള്ള മുപ്പതിലേറെ വെട്ടുകളേറ്റിരുന്നതായി പോലീസ് അറിയിച്ചു. മൂന്നുവിരലുകള്‍ അറ്റുപോയിരുന്നു. തലയിലും മാരകമായി പരിക്കേൽക്കുകയുണ്ടായി.
ഇതിനുപിന്നാലെ ഇതു വഴി വന്ന മദ്രസ അദ്ധ്യാപകര്‍ ബഹളം വച്ചതോടെ ആക്രമി ഓടി രക്ഷപ്പെടുകയാണ് ചെയ്തത്. അഞ്ചും പത്തും വയസുള്ള മക്കളുമായാണ് കടയില്‍ നിന്നും റിന്‍സി വീട്ടിലേക്ക് പോയിരുന്നത്. കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ഒളിവില്‍പ്പോയ പ്രതിക്കുവേണ്ടി അന്വേഷണം ഊര്ജിതമാക്കിയിരിക്കുകയാണ് പോലീസ്. റിയാസിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡയറികള്‍ അടക്കം പൊലീസ് പരിശോധിച്ചുവരുകയാണ്. ഈ ഡയറിയില്‍ യുവതിയോടുള്ള പകയെ കുറിച്ചു സൂചിപ്പിക്കുന്ന കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തിട്ടുമുണ്ട്.
അതേസമയം കൊലപാതകത്തിന് ശേഷം ഫോണ്‍ ഉപേക്ഷിച്ചാണ് യുവാവ് മുങ്ങിയത്. റിന്‍സിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്കുന്നതാണ്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്‌പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha