Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

കല്ലിടല്‍ പോയ പോക്ക്... ക്ലിഫ് ഹൗസിന്റെ മുന്നിലൂടെ ഒരീച്ചയ്ക്ക് പോലും മുന്നോട്ട് പോകാന്‍ കഴിയില്ല; വന്‍ സുരക്ഷയുള്ള ക്ലിഫ് ഹൗസില്‍ യുവമോര്‍ച്ചക്കാര്‍ മതില്‍ ചാടിക്കടന്ന് കല്ലിട്ടത് നാണക്കേടായി; ക്ലിഫ് ഹൗസ് കാക്കാന്‍ കമാന്‍ഡോകള്‍ വരും; മറുവശത്ത് കല്ല് പിഴുതെറിയല്‍ പൊതുമുതല്‍ നശിപ്പിക്കലിന് കേസെടുക്കാമോ എന്ന് ആശയക്കുഴപ്പം

26 MARCH 2022 09:08 AM IST
മലയാളി വാര്‍ത്ത

കെ റെയില്‍ സമരം പൊടി പൊടിക്കുന്നതിനിടെയാണ് ക്ലിഫ് ഹൗസ് ചാടിക്കടന്ന് യുവമോര്‍ച്ചക്കാര്‍ കല്ലിട്ടത്. ഇത് പോലീസിന് വലിയ നാണക്കേടായി. വന്‍ സുരക്ഷയാണ് ക്ലിഫ് ഹൗസിന് ഒരുക്കിയത്. എന്നാല്‍ ആരുടേയും കണ്ണില്‍പ്പെടാതെയാണ് ബിജെപിക്കാര്‍ ക്ലിഫ് ഹൗസ് മതില്‍ ചാടിക്കടന്ന് കല്ലിട്ടത്.

പ്രത്യേക സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന്റ മതില്‍ പട്ടാപ്പകല്‍ ചാടിക്കടന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെറിയില്‍ കല്ല് കുഴിച്ചിട്ടതോടെ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് പഴുതില്ലാ സുരക്ഷയൊരുക്കാന്‍ നടപടി തുടങ്ങി. സി.ഐ.എസ്.എഫിന്റെ മാതൃകയിലുള്ള സംസ്ഥാന സേനയായ എസ്.ഐ.എസ്.എഫിന് ക്ലിഫ് ഹൗസിന്റെ സുരക്ഷ പൂര്‍ണമായി കൈമാറും.

 


ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ മാത്രമായി എസ്.പി റാങ്കുള്ള ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിക്കും. ഇതിനായി ഡി.സി.പിയുടെ തസ്തിക സൃഷ്ടിച്ചു കഴിഞ്ഞു. രണ്ടിടത്തെയും സുരക്ഷാ ഏകോപനവും മേല്‍നോട്ടവും ഈ ഉദ്യോഗസ്ഥനായിരിക്കും. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേര്‍ന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് ഓഫീസും അനുവദിക്കും. ഇസഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്.

മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ സായുധ ബറ്റാലിയനുകള്‍, ലോക്കല്‍ പൊലീസ്, എസ്.ഐ.എസ്.എഫ്, ദ്രുതകര്‍മ്മസേന എന്നീ വിഭാഗങ്ങളിലെ അഞ്ഞൂറോളം പൊലീസുകാരാണ് ഇപ്പോഴുള്ളത്. ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് പുതിയ ഡെപ്യൂട്ടി കമ്മിഷണറായിരിക്കും. മുഖ്യമന്ത്രിയുടെ വിവിധ സുരക്ഷാവിഭാഗങ്ങള്‍ തമ്മില്‍ ഏകോപനമില്ലെന്ന് ഡി.ജി.പി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്ലിഫ് ഹൗസിന്റെ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താന്‍ സെക്യൂരിറ്റി ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കണമെന്ന പൊലീസ് മേധാവിയുടെ ശുപാര്‍ശയും ആഭ്യന്തരവകുപ്പ് അംഗീകരിച്ചിട്ടുണ്ട്.

 



ക്ലിഫ്ഹൗസിന്റെ പിറകുവശത്ത് കാമറാ നിരീക്ഷണമില്ലാത്ത മേഖലയിലെ മതില്‍ച്ചാടിക്കടന്നാണ് കല്ല് കുഴിച്ചിട്ടത്. കല്ലും മണ്‍വെട്ടിയും തലേന്നു തന്നെ ഈ ഭാഗത്ത് ഒളിച്ചുവയ്ക്കാനും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കായി. ക്ലിഫ് ഹൗസ് പരിസരമാകെ ഉടന്‍ കാമറ സ്ഥാപിക്കും.

സെക്രട്ടേറിയറ്റും ക്ലിഫ്ഹൗസും പ്രത്യേക സുരക്ഷാമേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനുമടക്കം നിയന്ത്രണമുണ്ട്. ക്ലിഫ് ഹൗസിനകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കും. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ നിന്ന് ക്ലിഫ് ഹൗസ് റോഡിലേക്ക് പോവാന്‍ കര്‍ശന പരിശോധനയുണ്ടാകും. ക്ലിഫ് ഹൗസിന് മുന്നിലെ ഗാര്‍ഡ് റൂമിന്റെ സൗകര്യങ്ങള്‍ വാച്ച് ടവറിന്റേതിനു തുല്യമാക്കി. വൈദ്യുതി മുടക്കമില്ലാതെ ലഭിക്കുന്നതിന് ഒരു ജനറേറ്റര്‍ കൂടി സജ്ജമാക്കി.

 



അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികളുടെ ഭാഗമായി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതെറിയുന്നതിനെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പുപ്രകാരം കേസെടുക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടായതോടെ ആഭ്യന്തരവകുപ്പ് നിയമവകുപ്പിനോട് ഉപദേശം തേടി. എതിര്‍പ്പ് വ്യാപകമായതോടെ കല്ലിടലില്‍ കൂടുതല്‍ ആവേശം തത്കാലം ഉണ്ടാവില്ലെന്നും സൂചനയുണ്ട്. അതേസമയം, ഇന്നലെ ഒരിടത്തും കല്ലിടല്‍ നടപടികളുണ്ടായില്ലെങ്കിലും അത് നിറുത്തിയിട്ടില്ലെന്നാണ് കെറെയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

2013ലെ ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരവും നിയമപ്രകാരം ഏറ്റെടുക്കാനായി വിജ്ഞാപനം ചെയ്ത ഭൂമിയില്‍ കല്ലിടാം. അത്തരത്തില്‍ അതിരു തിരിക്കുന്ന ഭൂമിയില്‍ കല്ല് പിഴുതെറിഞ്ഞാല്‍ പൊതുമുതല്‍ നശിപ്പിച്ചതിന് പി.ഡി.പി.പി നിയമത്തിലെ 4 (3) വകുപ്പനുസരിച്ച് കേസെടുക്കാം. എന്നാല്‍, ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനമില്ലാതെ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ കല്ലിട്ടാല്‍ അത് അതിക്രമിച്ച് കടക്കലാവും. അതാണ് പോലീസിനേയും ഉദ്യോഗസ്ഥരേയും കുഴയ്ക്കുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (10 minutes ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (18 minutes ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (2 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (2 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (3 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (3 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (4 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (4 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (5 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (5 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (5 hours ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (5 hours ago)

Malayali Vartha Recommends