Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

കല്ലിടല്‍ പോയ പോക്ക്... ക്ലിഫ് ഹൗസിന്റെ മുന്നിലൂടെ ഒരീച്ചയ്ക്ക് പോലും മുന്നോട്ട് പോകാന്‍ കഴിയില്ല; വന്‍ സുരക്ഷയുള്ള ക്ലിഫ് ഹൗസില്‍ യുവമോര്‍ച്ചക്കാര്‍ മതില്‍ ചാടിക്കടന്ന് കല്ലിട്ടത് നാണക്കേടായി; ക്ലിഫ് ഹൗസ് കാക്കാന്‍ കമാന്‍ഡോകള്‍ വരും; മറുവശത്ത് കല്ല് പിഴുതെറിയല്‍ പൊതുമുതല്‍ നശിപ്പിക്കലിന് കേസെടുക്കാമോ എന്ന് ആശയക്കുഴപ്പം

26 MARCH 2022 09:08 AM IST
മലയാളി വാര്‍ത്ത

കെ റെയില്‍ സമരം പൊടി പൊടിക്കുന്നതിനിടെയാണ് ക്ലിഫ് ഹൗസ് ചാടിക്കടന്ന് യുവമോര്‍ച്ചക്കാര്‍ കല്ലിട്ടത്. ഇത് പോലീസിന് വലിയ നാണക്കേടായി. വന്‍ സുരക്ഷയാണ് ക്ലിഫ് ഹൗസിന് ഒരുക്കിയത്. എന്നാല്‍ ആരുടേയും കണ്ണില്‍പ്പെടാതെയാണ് ബിജെപിക്കാര്‍ ക്ലിഫ് ഹൗസ് മതില്‍ ചാടിക്കടന്ന് കല്ലിട്ടത്.

പ്രത്യേക സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന്റ മതില്‍ പട്ടാപ്പകല്‍ ചാടിക്കടന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെറിയില്‍ കല്ല് കുഴിച്ചിട്ടതോടെ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് പഴുതില്ലാ സുരക്ഷയൊരുക്കാന്‍ നടപടി തുടങ്ങി. സി.ഐ.എസ്.എഫിന്റെ മാതൃകയിലുള്ള സംസ്ഥാന സേനയായ എസ്.ഐ.എസ്.എഫിന് ക്ലിഫ് ഹൗസിന്റെ സുരക്ഷ പൂര്‍ണമായി കൈമാറും.

 


ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ മാത്രമായി എസ്.പി റാങ്കുള്ള ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിക്കും. ഇതിനായി ഡി.സി.പിയുടെ തസ്തിക സൃഷ്ടിച്ചു കഴിഞ്ഞു. രണ്ടിടത്തെയും സുരക്ഷാ ഏകോപനവും മേല്‍നോട്ടവും ഈ ഉദ്യോഗസ്ഥനായിരിക്കും. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേര്‍ന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് ഓഫീസും അനുവദിക്കും. ഇസഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്.

മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ സായുധ ബറ്റാലിയനുകള്‍, ലോക്കല്‍ പൊലീസ്, എസ്.ഐ.എസ്.എഫ്, ദ്രുതകര്‍മ്മസേന എന്നീ വിഭാഗങ്ങളിലെ അഞ്ഞൂറോളം പൊലീസുകാരാണ് ഇപ്പോഴുള്ളത്. ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് പുതിയ ഡെപ്യൂട്ടി കമ്മിഷണറായിരിക്കും. മുഖ്യമന്ത്രിയുടെ വിവിധ സുരക്ഷാവിഭാഗങ്ങള്‍ തമ്മില്‍ ഏകോപനമില്ലെന്ന് ഡി.ജി.പി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്ലിഫ് ഹൗസിന്റെ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താന്‍ സെക്യൂരിറ്റി ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കണമെന്ന പൊലീസ് മേധാവിയുടെ ശുപാര്‍ശയും ആഭ്യന്തരവകുപ്പ് അംഗീകരിച്ചിട്ടുണ്ട്.

 



ക്ലിഫ്ഹൗസിന്റെ പിറകുവശത്ത് കാമറാ നിരീക്ഷണമില്ലാത്ത മേഖലയിലെ മതില്‍ച്ചാടിക്കടന്നാണ് കല്ല് കുഴിച്ചിട്ടത്. കല്ലും മണ്‍വെട്ടിയും തലേന്നു തന്നെ ഈ ഭാഗത്ത് ഒളിച്ചുവയ്ക്കാനും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കായി. ക്ലിഫ് ഹൗസ് പരിസരമാകെ ഉടന്‍ കാമറ സ്ഥാപിക്കും.

സെക്രട്ടേറിയറ്റും ക്ലിഫ്ഹൗസും പ്രത്യേക സുരക്ഷാമേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനുമടക്കം നിയന്ത്രണമുണ്ട്. ക്ലിഫ് ഹൗസിനകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കും. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ നിന്ന് ക്ലിഫ് ഹൗസ് റോഡിലേക്ക് പോവാന്‍ കര്‍ശന പരിശോധനയുണ്ടാകും. ക്ലിഫ് ഹൗസിന് മുന്നിലെ ഗാര്‍ഡ് റൂമിന്റെ സൗകര്യങ്ങള്‍ വാച്ച് ടവറിന്റേതിനു തുല്യമാക്കി. വൈദ്യുതി മുടക്കമില്ലാതെ ലഭിക്കുന്നതിന് ഒരു ജനറേറ്റര്‍ കൂടി സജ്ജമാക്കി.

 



അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികളുടെ ഭാഗമായി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതെറിയുന്നതിനെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പുപ്രകാരം കേസെടുക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടായതോടെ ആഭ്യന്തരവകുപ്പ് നിയമവകുപ്പിനോട് ഉപദേശം തേടി. എതിര്‍പ്പ് വ്യാപകമായതോടെ കല്ലിടലില്‍ കൂടുതല്‍ ആവേശം തത്കാലം ഉണ്ടാവില്ലെന്നും സൂചനയുണ്ട്. അതേസമയം, ഇന്നലെ ഒരിടത്തും കല്ലിടല്‍ നടപടികളുണ്ടായില്ലെങ്കിലും അത് നിറുത്തിയിട്ടില്ലെന്നാണ് കെറെയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

2013ലെ ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരവും നിയമപ്രകാരം ഏറ്റെടുക്കാനായി വിജ്ഞാപനം ചെയ്ത ഭൂമിയില്‍ കല്ലിടാം. അത്തരത്തില്‍ അതിരു തിരിക്കുന്ന ഭൂമിയില്‍ കല്ല് പിഴുതെറിഞ്ഞാല്‍ പൊതുമുതല്‍ നശിപ്പിച്ചതിന് പി.ഡി.പി.പി നിയമത്തിലെ 4 (3) വകുപ്പനുസരിച്ച് കേസെടുക്കാം. എന്നാല്‍, ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനമില്ലാതെ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ കല്ലിട്ടാല്‍ അത് അതിക്രമിച്ച് കടക്കലാവും. അതാണ് പോലീസിനേയും ഉദ്യോഗസ്ഥരേയും കുഴയ്ക്കുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (7 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (8 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (8 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (8 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (8 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (9 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (9 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (10 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (11 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (11 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (12 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (19 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (19 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (19 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (20 hours ago)

Malayali Vartha Recommends