കിറ്റ് കണ്ട് വോട്ട് ചെയ്തവർക്ക് കുറ്റി സർക്കാർ സമ്മാനം... പരിഹാസവുമായി കെ മുരളീധരൻ എം പി... ശബരിമല വീണ്ടും ആവർത്തിക്കും...

കെ റെയിൽ സർവേ നടപടികൾ ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യത്തിൽ, സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. കിറ്റ് കണ്ട് എൽ ഡി എഫിന് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർക്ക് സമ്മാനമായി സർവേ കുറ്റിയാണ് സർക്കാർ തിരികെ നൽകിയെന്നാണ് പരിഹാസം.
കെ റെയിലിന് അനുമതി വേഗത്തിലാക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയെ കണ്ട മുഖ്യമന്ത്രി പിണറായി വിജയനേയും മുരളീധരൻ വിമർശിച്ചു. പ്രധാനമന്ത്രിയെ രാവിലെ മുഖ്യമന്ത്രി സന്ദർശിച്ച അന്ന് വൈകിട്ടാണ് പദ്ധതിക്ക് ഒരു ലക്ഷം കോടി ചെലവുണ്ടാകുമെന്ന് രാജ്യസഭയിൽ റെയിൽവേ മന്ത്രി പറഞ്ഞത്.
64,000 കോടിയിൽ പദ്ധതി പൂർത്തിയാവില്ലെന്ന കോൺഗ്രസ് വാദം കേന്ദ്ര സർക്കാരും ശരിവയ്ക്കുകയാണ്. ഇത്രയും വലിയ തുകയ്ക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം അവരുടെ ഓഹരി കൊടുക്കില്ല. സിൽവർ ലൈൻ പദ്ധതിയിൽ നിന്നും മുഖ്യമന്ത്രി പിൻമാറണം. സർക്കാരിന് എന്തിനാണ് ഇത്രയും വാശിയെന്നും അദ്ദേഹം ചോദിച്ചു.
കല്ലിടൽ ആരാണ് നടത്തുന്നത്. സർവ്വേ കല്ലിടുന്നത് ഏറ്റെടുക്കാൻ തന്നെയാണ്. സർക്കാരിന് എന്തിനാണ് വാശി. ജനഹിതം എതിരെന്ന് കണ്ടാൽ പിൻമാറണ്ടേ. സിൽവർ ലൈൻ നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണം. ഇവിടെ വിമോചന സമരത്തിന് ആരും ശ്രമിക്കുന്നില്ല. ഇത് തന്നെയാണ് ശബരിമല വിഷയത്തിലും ഉണ്ടായത്.
വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചു. അഞ്ച് വർഷവും ഭരിച്ചോളൂ. എന്തിനാണ് ഇപ്പോൾ വിമോചന സമരം. ദേശീയ പാത വികസനം വേണ്ടെന്ന് ആരും പറഞ്ഞില്ല. അലൈൻമെന്റിലാണ് തർക്കമുണ്ടായത്. എന്നാൽ ഈ പദ്ധതി തന്നെ വേണ്ടെന്നാണ് ജനം പറയുന്നത്. ഇതിനാൽ പ്രദേശിക വികസനം പോലും തടസപ്പെടുകയാണ്.
ദേശീയപാതാ വികസനത്തിന് ആരും എതിരായിരുന്നില്ലെന്നും അലൈന്‍മെന്‍റിനെക്കുറിച്ചായിരുന്നു തകര്‍ക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗെയില്‍ പൈപ്പ് ലൈനിന്‍റെ കാര്യത്തിലും ചില തര്‍ക്കങ്ങളുണ്ടായിരുന്നു. അലൈന്‍മെന്‍റിന്‍റെ കാര്യത്തില്‍ പ്രാദേശികമായുണ്ടാകുന്ന തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കും. പക്ഷേ, ഇതങ്ങനെയല്ല. ഈ പ്രോജക്ടിന് തന്നെ ജനങ്ങള്‍ എതിരാണെന്നും അദ്ദേഹം പറഞ്ഞു.
എന്തോ മാനസിക തകരാർ വന്ന രൂപമായിട്ടാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കണ്ടാൽ തോന്നുന്നത്. പ്രധാനകർമ്മികൾ മന്ത്രം ചൊല്ലുമ്പോൾ സ്വാഹ എന്ന് പറയുന്ന സഹ കർമ്മിയുടെ റോളാണ് കോടിയേരി ബാലകൃഷ്ണന്റേത്. കേന്ദ്രസർക്കാർ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോൾ കേരളം കല്ല് കൊണ്ടടിക്കുന്നു എന്നും മുരളീധരൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha