Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നതിലും കൃത്രിമം? ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജസ്റ്റിസ് ശങ്കരന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഭക്തരുടെ കണ്ണുതുറപ്പിക്കട്ടെ

07 APRIL 2022 05:53 AM IST
മലയാളി വാര്‍ത്ത

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജസ്റ്റിസ് കെ.ടി.ശങ്കരന്‍ സുപ്രീം കോടതിക്ക് നല്‍കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള അറുപതിലധികം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് ജസ്റ്റിസ് ശങ്കരന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളില്‍നിന്നും ലഭിക്കുന്ന വരുമാനത്തെക്കാള്‍ കൂടുതല്‍ തുക ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്ബളമായി നല്‍കുന്നുണ്ടെന്നും ശബരിമലയും ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടുന്ന വലിയ ക്ഷേത്രങ്ങളില്‍നിന്നുള്ള വരുമാനംകൊണ്ടാണ് ഇത് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.

ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നത് കേരളത്തിനു പുറത്തുനിന്ന് കൃത്രിമമായി നിര്‍മിച്ചുകൊണ്ടുവരുന്ന ഗുണനിലവാരമില്ലാത്ത ചന്ദനമാണോയെന്ന് പരിശോദിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. കിലോയ്ക്ക് പതിനയ്യായിരം രൂപവരെ വിലയുള്ള യഥാര്‍ത്ഥ ചന്ദനം പ്രസാദമായി നല്‍കുന്നത് സാമ്ബത്തികമായി താങ്ങാനാവില്ലെന്ന് ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ചുറ്റുവിളക്കില്‍ ഒഴിക്കുന്ന എണ്ണയും നിലവാരമില്ലാത്തതാണ്. ഗുണനിലവാരമില്ലാത്ത വിളക്കെണ്ണ ചുറ്റുവിളക്കില്‍ ഉപയോഗിക്കുന്നതിനു പിന്നില്‍ കമ്മീഷനില്‍ കണ്ണുവച്ചുള്ള വലിയ സാമ്ബത്തിക ഇടപാടുകളുണ്ട്.

ഭക്തിയോ ശ്രദ്ധയോ ഇല്ലാതെ, ആചാരങ്ങളില്‍ ശരിയായ താല്‍പര്യമില്ലാതെയാണ് ദേവസ്വം ബോര്‍ഡുകളുടെ ക്ഷേത്രഭരണം. അവിശ്വാസികളും നിരീശ്വരവാദികളുമായ രാഷ്ട്രീയ നേതാക്കളെയാണ് ദേവസ്വം മന്ത്രിമാരായി നിയോഗിക്കുന്നത്. ഈശ്വരവിശ്വാസികളല്ലെന്ന് തുറന്നുപറഞ്ഞുകൊണ്ടു തന്നെ അവര്‍ ക്ഷേത്രദര്‍ശനം നടത്തുകയും ഭക്തരെ അവഹേളിക്കുകയും ചെയ്യുന്നു.

ഹിന്ദുക്കളുടെ അല്ലാതെ മറ്റേതെങ്കിലും മതസ്ഥരുടെ ആരാധനാലയങ്ങളില്‍ ഇത്തരമൊരു വിരോധാഭാസം അരങ്ങേറുമോ? ക്ഷേത്രങ്ങളെ വെറും കറവപ്പശുക്കളായാണ് ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കുന്നവര്‍ കാണുന്നത്. തങ്ങള്‍ക്ക് കൊടിപിടിക്കുന്നവരെയും മുദ്രാവാക്യം വിളിക്കുന്നവരെയുമാണ് ക്ഷേത്ര ജീവനക്കാരായി തിരുകിക്കയറ്റുന്നത്. വേണ്ടതിലേറെയാണ് ഇവരുടെ നിയമനങ്ങള്‍.

ഇതിന്റെ തുടര്‍ച്ചയാണ് അടിക്കടി ഉണ്ടാകുന്ന ആചാരലംഘനങ്ങള്‍. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതും പ്രതിഷേധത്തെ തുടര്‍ന്ന് അത് നിര്‍ത്തിയതും വലിയ വിവാദമാവുകയുണ്ടായല്ലോ. കൃത്രിമമായ ചന്ദനവും ഗുണനിലവാരമില്ലാത്ത എണ്ണയുമൊക്കെ പൂജാദ്രവ്യങ്ങളായി ഉപയോഗിക്കുന്നവരെ ക്ഷേത്രവിരുദ്ധരായി മാത്രമേ കാണാനാവൂ.

ഇവിടെ അടിസ്ഥാനപരമായി ഉയര്‍ന്നുവരുന്ന പ്രശ്‌നം അവിശ്വാസികള്‍ ക്ഷേത്രഭരണം കയ്യാളുന്നതിലെ പൊരുത്തക്കേടാണ്. ദേവസ്വം ബോര്‍ഡുകള്‍ വഴി ക്ഷേത്രം ഭരിക്കുന്നത് ഹിന്ദുനാമധാരികളായാല്‍ പോരാ, അവര്‍ ആസ്തികരും വിശ്വാസികളുമാവണം. എങ്കില്‍ മാത്രമേ ക്ഷേത്രകാര്യങ്ങള്‍ ആത്മാര്‍ത്ഥമായി നിര്‍വഹിക്കാനാവൂ.

നിരീശ്വരവാദികള്‍ 'ആരാധന' നടത്തുന്നത് ക്ഷേത്ര സങ്കല്‍പപ്രകാരം ദേവചൈതന്യത്തിനുതന്നെ ലോപം വരുത്തും. അധികാരത്തിന്റെ ബലത്തില്‍ ഇതിന് അനുവദിക്കുന്നതും ഭക്തരുടെ വികാരങ്ങളെ ചവിട്ടിമെതിക്കുന്നതും അംഗീകരിക്കാനാവില്ല.

ക്ഷേത്ര ജീവനക്കാരുടെ യൂണിയനുകളുണ്ടാക്കി പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനു മാത്രമല്ല, തങ്ങളും ഹിന്ദു താത്പര്യം സംരക്ഷിക്കുന്നവരാണെന്ന് നിഷ്‌കളങ്കരായ ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്നതിനു കൂടിയാണ് രാഷ്ട്രീയഭരണ നേതൃത്വം ദേവസ്വം ബോര്‍ഡുകള്‍ കയ്യടക്കിവച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (6 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (7 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (7 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (8 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (8 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (8 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (9 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (10 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (11 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (11 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (18 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (18 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (19 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (19 hours ago)

Malayali Vartha Recommends