അമ്പതോളം പേർ എനിക്കെതിരെ മുദ്രാവാക്യം വിളിച്ചു; അട്ടഹസിച്ചു കൊണ്ട് രംഗത്ത് വന്നു; ചീത്ത വിളിച്ചു; അരമണിക്കൂറോളം താണ്ഡവം നടത്തി; അവരാരും പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു നടപടി താൻ സ്വീകരിച്ചു; വന്നവരിൽ കുറച്ചു പേരെ പിരിച്ചുവിടാൻ തീരുമാനിച്ചു; അതവർക്ക് ഞെട്ടലായി; ഒരു ദിവസം ഓഫീസിലേക്ക് വന്ന താൻ കണ്ട കാഴ്ച്ച! എന്റെ ബലഹീനത ദീനാനുകമ്പയായിരുന്നു; എജിയുടെ പിടിവാശി മാറ്റിയ തൊഴിലാളി നേതാവിന്റെ നാടകീയ നീക്കത്തെ കുറിച്ച് മുൻ എ ജി ജയിംസ് കെ ജോസഫ്

എജിയുടെ പിടിവാശി മാറ്റിയ തൊഴിലാളി നേതാവിന്റെ നാടകീയ നീക്കത്തെ കുറിച്ച് വിവരിച്ചു രംഗത്തുവന്നിരിക്കുകയാണ് മുൻ എ ജി ജയിംസ് കെ ജോസഫ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; അവകാശങ്ങൾക്കുവേണ്ടിയുള്ള നിവേദനങ്ങൾ സമർപ്പിക്കുമ്പോൾ താഴ്മയായി അപേക്ഷിക്കുന്നു എന്ന വാക്കുകൾ വേണ്ട എന്നാണ് ഗവൺമെന്റ് നിർദേശം. അതൊരു നല്ല നിർദ്ദേശമാണ്.കാരണം താഴ്മയായി അപേക്ഷിക്കുന്നു എന്ന വാക്കുകൾ അധികാര വർഗ്ഗത്തിനോടുള്ള വിധേയത്വത്തിന് സൂചനയാണ്.
അമേരിക്കയിൽ പോലും പ്രസിഡണ്ടിനെ മിസ്റ്റർ പ്രസിഡന്റ് എന്നാണ് അഭിസംബോധന ചെയ്യുന്നത് ഇവിടെ മാത്രമാണ് സാർ എന്ന വിളി പരക്കെ ഉള്ളത്. അതൊരു വിധേയത്വത്തിന് പ്രകടനമാണ്. വിധേയത്വം വേണ്ട എന്ന് ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഒരു നിർദേശം വന്നത് വളരെ നല്ലൊരു കാര്യം തന്നെയാണ്. ഇതെല്ലാം മാറാൻ ഇനിയും സമയമെടുക്കും.
താൻ ചെയ്തിരുന്നത് വിധേയത്വത്തിന് ആവശ്യമില്ലാത്ത ഒരു ജോലിയായിരുന്നു. എ ജി അക്കൗണ്ട് ജനറൽ എന്ന് പറയുന്നത് ആരോടും വിധേയത്വം ആവശ്യമില്ലാത്ത ഒരു ജോലിയാണ്. എന്നാൽ താൻ ആരോടും അഹങ്കാരം കാണിച്ചിട്ടില്ല. എന്റെ സ്റ്റാഫിനെ സഹപ്രവർത്തകരായി മാത്രമേ കണ്ടിട്ടുള്ളൂ.
ഞങ്ങളുടെ പ്രവർത്തന രീതിയുടെ ഏറ്റവും നല്ല ഉദാഹരണം 'ആളില്ല കസേര' എന്ന ആക്ഷേപ ഹാസ്യം വന്നതോടെ എജി ഓഫീസിലെ ഇമേജ് തകർക്കുന്ന ഒരു കവിതയായിരുന്നു അത്. ആ കവിതയോട് ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രതികരിച്ചിരുന്നു. ഞങ്ങളുടെ ഇമേജിന് കോട്ടം സംഭവിക്കുന്നത് കൊണ്ട് എല്ലാവരും ഒന്നിച്ചു നിൽക്കണം എന്ന് താൻ പറഞ്ഞു. തകർന്നുപോയ ഇമേജ് ഒന്ന് പിടിച്ചെടുക്കാൻ ആയിട്ട് ഒന്നിച്ചു നിൽക്കാൻ എല്ലാവരോടും പറഞ്ഞു അന്ന് അവിടെയുള്ള എല്ലാവരും എന്നോടൊപ്പം നിന്ന് അതുകൊണ്ട് ആ ലക്ഷ്യം വിജയകരമായി.
എന്റെ ഈ ഒരൊറ്റ മനോഭാവം കൊണ്ടാണ് അങ്ങനെ സംഭവിച്ചത് ആരിൽനിന്നും വിധേയത്വം താൻ ആഗ്രഹിച്ചിട്ടില്ല. ആരുടെ അഹങ്കാരം സഹിക്കാനും താൻ തീരുമാനിച്ചിരുന്നില്ല. എല്ലാവരും ഒരേ പോലെ ജോലി ചെയ്യാനായിരുന്നു തന്റെ ലക്ഷ്യം. മൂവായിരത്തിലധികം ആൾക്കാർ ഉള്ള ഒരു ഓഫീസിൽ താൻ ഒറ്റയാനാണ് . അപ്പോഴായിരുന്നു എൻ ജിഒ സിഎജിക്കെതിരെയുള്ള സമരം നടത്തുന്നത്.
ശക്തമായി തന്നെ എന്റെ ഉത്തരവാദിത്വം ഞാൻ നിർവഹിച്ചു. അപ്പോൾ ഞാൻ മറ്റ് യൂണിയൻ സഹായിച്ചു എന്ന തരത്തിൽ ഒരു പ്രചരണം അവിടെ ഉണ്ടായി. ശമ്പളം കൊടുത്ത് വൈകുന്നേരം ഞാൻ റിലാക്സ് ചെയ്തിരുന്നപ്പോൾ 10 അമ്പതോളം പേർ എനിക്കെതിരെ മുദ്രാവാക്യം വിളിച്ചു. തനിക്കെതിരെ അട്ടഹസിച്ചു കൊണ്ട് രംഗത്ത് വന്നു. അരമണിക്കൂറോളം താണ്ഡവം നടത്തി. പാപ്പൻ ഉണ്ടായിരുന്നു കൂടെ. പേടിയൊന്നും ഇല്ല . പക്ഷേ കുറെ ചീത്ത വിളി കേട്ടു.
അവർ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു നടപടി താൻ സ്വീകരിച്ചു. ഈ വന്നവരിൽ കുറച്ചുപേർ ജോലി ചെയ്യുന്നവരായിരുന്നു. എ ജിക്ക് അവരിൽ ചിലരെ പിരിച്ചുവിടാൻ കഴിയുമല്ലോ.അതുകൊണ്ട് ആ അധികാരം ഉപയോഗിച്ച് ഞാനവരെ പിരിച്ചു വിടാൻ തീരുമാനിച്ചു. ഇത് അവർ ഒട്ടും പ്രതീക്ഷിച്ചില്ല. അവർക്കത് ഞെട്ടലായി പോയി.
മറ്റുള്ള മാർക്സിസ്റ്റ് നേതാക്കന്മാരെ പോലെ അല്ലായിരുന്നു പാപ്പൻ . അദ്ദേഹം ചിരിക്കുമായിരുന്നു. നയചാതുര്യം ഉണ്ടായിരുന്നു. എന്റെ തീരുമാനത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നുവെന്ന് മനസ്സിലാക്കിയ പാപ്പൻ അടവ് മാറ്റി. ഒരു ദിവസം ഓഫീസിലേക്ക് ഞാൻ വന്നപ്പോൾ ഓഫീസിലെ ഏറ്റവും അവശരായ ഒരാളെ അവിടെ കിടത്തി നിരാഹാരസമരം അവർ തുടങ്ങി.
എന്നിരുന്നാലും ആ പ്രശ്നങ്ങൾ എല്ലാം ഒരു വിധത്തിൽ പരിഹാരമായി.സമരം അവസാനിച്ചു. എന്റെ ബലഹീനത ദീനാനുകമ്പ ആയിരുന്നു. അതുവച്ച് ചിലർ എന്നെ ചൂഷണം ചെയ്തിരുന്നു.എന്നെ സംബന്ധിച്ച് ആരെയും നശിപ്പിക്കണം എന്ന ആഗ്രഹം ഇല്ലായിരുന്നു. എനിക്ക് ഒരു പാരന്റൽ ലീഡർഷിപ്പ് ഉണ്ടെന്ന് കാണിച്ചുകൊടുക്കുക എന്ന് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ . എന്തായാലും എന്റെ ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞു.
https://www.facebook.com/Malayalivartha





















