കാവ്യയുടെ അടവുകളെല്ലാം ചീറ്റി, ഇന്ന് തന്നെ ഹാജരായേ പറ്റൂ...,ചോദ്യം ചെയ്യൽ കാവ്യയുടെ കൊച്ചി വെണ്ണലയിലെ ഫ്ലാറ്റിൽ? അഭിഭാഷകർ പറഞ്ഞ് പഠിപ്പിച്ചത് മനപാഠമാക്കി അരച്ച് കലക്കി കുടിച്ച് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനെ നേരിടാൻ താരം, നിർണായക മണിക്കൂറുകൾ.... ചങ്കിടിപ്പിൽ താരദമ്പതികൾ...!

നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവനോട് ഇന്ന് തന്നെ ഹാജരാകമെന്നാണ് നോട്ടീസ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടിൽ വച്ച് ചോദ്യം ചെയ്യാൻ ആകില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
വീടിന് പകരം സൗകര്യപ്രദമായ സ്ഥലം പറയാൻ കാവ്യയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റേഷനിൽ വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ളൂ. സൗകര്യപ്രദമായ സ്ഥലത്ത് ചോദ്യം ചെയ്യാമെന്നാണ് ചട്ടമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പ്രൊജക്ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും ചില സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്.
പദ്മ സരോവരം വീട് ഇതിന് പറ്റിയ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. എന്നാൽ, കാവ്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചോദ്യം ചെയ്യൽ കാവ്യയുടെ കൊച്ചി വെണ്ണലയിലെ ഫ്ലാറ്റിലാകാൻ സാധ്യതയുണ്ട്. ഇക്കാര്യം കുടുംബം പരിഗണിക്കുകയാണ്.
ആലുവ പോലീസ് ക്ലബ്ബില്‍ എത്താനായിരുന്നു അന്വേഷണ സംഘം ഏറ്റവും ആദ്യം കാവ്യയോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. മാത്രമല്ല സാക്ഷിയെന്ന നിലയില്‍ എവിടെ ചോദ്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നായിരുന്നു കാവ്യയുടെ നിലപാട്. ഇതേതുടര്‍ന്ന് അന്വേഷണ സംഘം നിയമോപദേശം തേടുകയും ചെയ്തിട്ടുണ്ട്.
അതേസമയം കാവ്യയേയും സംവിധായകനായ ബാലചന്ദ്ര കുമാറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നത്.
ദിലീപിന്റെ വീട്ടില്‍ വെച്ചാണെങ്കില്‍ താന്‍ ചോദ്യം ചെയ്യലിന് ഹാജറാകില്ല എന്നായിരുന്നു ബാലചക്രുമാര്‍ നേരത്തെ പറഞ്ഞിരുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനോട് മൊഴി നല്‍കാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നെത്തേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കാവ്യയെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ് എന്നിവര്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല എന്നാണ് ലഭിക്കുന്ന വിവരം. അനൂപിനോട് രാവിലെ പത്ത് മണിക്കും സുരാജിനോട് ഉച്ചയ്ക്ക് രണ്ട് മണിക്കും ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇരുവരും സ്ഥലത്തില്ലെന്നാണ് അഭിഭാഷകര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. പലതവണ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനാല്‍ ഇന്നു പോലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവരുടെയും വീടുകളില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























