കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിയെടുത്താല്‍ കൂലി കൊടുക്കണണം; മറ്റു ന്യായമൊന്നും പറയേണ്ടതില്ല; ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ എഐടിയുസി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിയെടുത്താല്‍ കൂലി കൊടുക്കണണം. മറ്റു ന്യായമൊന്നും പറയേണ്ടതില്ലെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു. എഐടിയുസി ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ വിമർശനവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. തൊഴിലാളികള്‍ പണിയെടുത്ത് ഏപ്രില്‍ മാസം അടച്ച 172 കോടി രൂപ എവിടെപ്പോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയണം. പണി എടുത്താല്‍ കൂലി വാങ്ങാന്‍ തൊഴിലാളികള്‍ക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിക്ക് ജനങ്ങളെ പറ്റിക്കാം. തൊഴിലാളികളെ പറ്റിക്കാന്‍ കഴിയില്ല. കെഎസ്ടിഇയു (എഐടിയുസി) വര്‍ക്കിംഗ് പ്രസിഡന്റ് എം. ശിവകുമാറാണ് ഈ കാര്യങ്ങൾ പറഞ്ഞത്. തൊഴിലാളികള്‍ പണിമുടക്കിയ സാമ്യം 3 ദിവസത്തെ വരുമാന നഷ്ടം ഉണ്ടായെന്ന് മന്ത്രി പ്രചരിപ്പിച്ചിരുന്നു. മെയ് മാസത്തെ കളക്ഷനും ഓടിയ കിലോമീറ്ററും എത്രയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ മാസത്തെ കെഎസ്ആര്‍ടിസി വരുമാനത്തിന്റെ കണക്ക് ഉള്‍പ്പടെ നിരത്തി എം ശിവകുമാര്‍ മന്ത്രിക്കെതിരെ രംഗത്തെത്തുകയായിരുന്നു.
മന്ത്രിക്ക് പറഞ്ഞ വാക്കുപാലിക്കാന്‍ കഴിയില്ല. എന്നാൽ ഈ പണി മതിയാക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് നാണക്കേടായി ഇനിയും തുടരുകയാണെന്നും അത് തീരുമാനിക്കാനുള്ള ആര്‍ജ്ജവമെങ്കിലും കാണിക്കാന്‍ മന്ത്രിക്ക് കഴിയണമെന്നും കെഎസ്ടിഇയു വ്യക്തമാക്കി. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്‍മാര്‍ എന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും കെഎസ്ടിഇയു പറഞ്ഞു.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിന് എതിരെ ഗതാഗത മന്ത്രി ആന്റണി രാജു വിമർശനമുയർത്തിയിരുന്നു. കെഎസ്ആര്‍ടിസി ശമ്പള കാര്യത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കി. പത്താം തിയതി ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരത്തിന് മുന്നേയായിരുന്നു. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതെയായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha