Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി വീണ്ടും പോക്സോ.. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി..14 പേർക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്..വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ആർപിഎഫ് ഉദ്യോഗസ്ഥരും..


കനത്ത മഴ വീണ്ടും നാശം വിതച്ചു..മേഘവിസ്ഫോടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി...സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും..


ഖത്തറിനെ ഇസ്രായേൽ ഇനി തൊടില്ല, വീണ്ടും പറ്റിച്ച് ട്രംപ്, ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്‍കി..


കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമസിക്കുന്നത് തൊഴുത്തിൽ: ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, രാഷ്ട്രീയ പരിഹാരങ്ങൾക്കാണ് സ്ഥാനം...


ഗസ്സ സിറ്റിയിൽ കൂടുതൽ ശക്​തമായ ആക്രമണം ആരംഭിച്ച് ഇസ്രായേൽ; ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം മേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി, ഐഡിഎഫിന്റെ ഘോരയുദ്ധം...

തെളിവെടുപ്പില്‍ പോലീസ് അരിച്ചു പെറുക്കിയത് വീട്ടുപരിസരവും മാലിന്യക്കുഴിയുമുള്‍പ്പെടെ.... മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ബത്തേരിയില്‍ നടത്തിയ തെളിവെടുപ്പില്‍ ആയുധങ്ങളടക്കം കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ പോലീസിന്... കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതേക്കുറിച്ച് കൂടുതല്‍ പുറത്തുവിടാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍

19 MAY 2022 09:04 AM IST
മലയാളി വാര്‍ത്ത

More Stories...

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..

കേരളത്തെ നടുക്കി വീണ്ടും പോക്സോ.. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി..14 പേർക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്..വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ആർപിഎഫ് ഉദ്യോഗസ്ഥരും..

മുകേഷ് കോഴിയെ അട്ടത്ത് വെച്ചിട്ട് ദേശാഭിമാനിയുടെ കൊണവതികാരം ! CPMന്റെ കരണംപൊട്ടിച്ച് രാഹുല്‍ സഭയില്‍ നാറിപ്പുഴുത്ത് കൊല്ലം MLA

സങ്കടക്കാഴ്ചയായി...ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമസിക്കുന്നത് തൊഴുത്തിൽ: ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, രാഷ്ട്രീയ പരിഹാരങ്ങൾക്കാണ് സ്ഥാനം...

തെളിവെടുപ്പില്‍ പോലീസ് അരിച്ചു പെറുക്കിയത് വീട്ടുപരിസരവും മാലിന്യക്കുഴിയുമുള്‍പ്പെടെ.... മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ബത്തേരിയില്‍ നടത്തിയ തെളിവെടുപ്പില്‍ ആയുധങ്ങളടക്കം കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ പോലീസിന്... കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതേക്കുറിച്ച് കൂടുതല്‍ പുറത്തുവിടാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍.

നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫ്, അദ്ദേഹത്തിന്റെ മാനേജര്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി ഷിഹാബുദ്ദീന്‍ എന്നിവരുമായി ഇന്നലെ രാവിലെയാണ് അന്വേഷണസംഘം ബത്തേരിയില്‍ തെളിവെടുപ്പിനെത്തിയത്.



ഷൈബിനും കൂട്ടാളികളും സ്ഥിരമായി തമ്പടിച്ചിരുന്ന ബത്തേരി ടൗണിന് സമീപത്തുള്ള മന്തൊണ്ടിക്കുന്നിലെ ദേശീയപാതയോരത്തുള്ള വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ഒരുനിലവീടിന്റെ മുകള്‍ ഭാഗത്തുനിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

ഇറച്ചിവെട്ടാനുപയോഗിക്കുന്ന വലിയ കത്തിയും നാലുചെറിയ കത്തികളുമാണ് കണ്ടെടുത്തതെന്നാണ് സൂചന തെളിവെടുപ്പിനിടെ ഷിഹാബുദ്ദീനാണ് ആയുധങ്ങള്‍ പോലീസിന് കാണിച്ചുകൊടുത്തത്. ഒരുനിലവീടിന്റെ മുകള്‍ ഭാഗം ഷീറ്റിട്ട് മേയുകയും അരിക് കെട്ടിമറയ്ക്കുകയും ചെയ്തിരുന്നു. ഇവിടെനിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.

 



ഷൈബിനെയും ഇവിടെയെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചു. രാവിലെ തുടങ്ങിയ തെളിവെടുപ്പ് നാലുമണിക്കൂറോളം നീണ്ടുനിന്നു. വീട്ടുവളപ്പിലെ മാലിന്യക്കുഴിയും കാടുമൂടിക്കിടക്കുന്ന വീട്ടുപരിസരവും പോലീസ് പലതവണ പരിശോധിച്ചെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോകുന്നതിനായി പ്രതികള്‍ പദ്ധതി ആസൂത്രണംചെയ്തതും കൊലയ്ക്കുശേഷം പ്രതികള്‍ തമ്പടിച്ചിരുന്നതും ഈ വീട്ടിലാണെന്നാണ് കരുതുന്നത്.
അതേസമയം കോട്ടും സ്യൂട്ടുമണിഞ്ഞ് അംഗരക്ഷകരുടെ അകമ്പടിയോടെ ആഡംബരവാഹനങ്ങളില്‍ നാട്ടില്‍ വിലസിയിരുന്ന കോടീശ്വരനായ ഷൈബിന്‍ അഷ്‌റഫിനെ വെള്ളനിറത്തിലുള്ള മുണ്ടും ഷര്‍ട്ടും വള്ളിച്ചെരുപ്പുമെല്ലാം ധരിച്ച് ഒരു സാധാരണക്കാരനെപ്പോലെ കണ്ടതിന്റെ ആശ്ചര്യത്തിലായിരുന്നു നാട്ടുകാര്‍.


കറുത്ത തുണികൊണ്ട് തലമറച്ച്, സായുധരായ പോലീസിന്റെ സംരക്ഷണവലയത്തിലാണ് ഷൈബിനെയും അദ്ദേഹത്തിന്റെ കൂട്ടാളി ഷിഹാബുദ്ദീനെയും നിലമ്പൂര്‍ പോലീസ് ബുധനാഴ്ച ബത്തേരിയില്‍ തെളിവെടുപ്പിനായി കൊണ്ടു വന്നത്.

 



മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ചൊവ്വാഴ്ച ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍

വിട്ടതുമുതല്‍ തെളിവെടുപ്പിനായി ബത്തേരിയിലെത്തുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍, അന്വേഷണസംഘം ആദ്യം ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. നിലമ്പൂര്‍ പോലീസ് തെളിവെടുപ്പിന് വരുന്നതിനെക്കുറിച്ച് തങ്ങള്‍ക്കൊരു വിവരവും ലഭിച്ചിട്ടില്ലെന്നായിരുന്നു ബത്തേരി പോലീസിന്റെ പ്രതികരണവും. രാവിലെ ഒമ്പതുമണിയോടെ തെളിവെടുപ്പിനായി ബത്തേരിയിലെത്തുമെന്നായിരുന്നു അഭ്യൂഹങ്ങളെങ്കിലും 10.30-ഓടെയാണ് പ്രതികളുമായി അന്വേഷണസംഘം മന്തൊണ്ടിക്കുന്നിലെ വീട്ടിലെത്തിയത്.



ഷൈബിന്റെ ഉടമസ്ഥതയിലുള്ള ഈ വീട് ദേശീയപാതയോരത്താണെങ്കിലും മുന്നില്‍ വലിയ മരങ്ങളും ചുറ്റും കാടുമൂടിക്കിടക്കുന്നതിനാല്‍ പെട്ടെന്ന് ആളുകളുടെ ശ്രദ്ധയില്‍പ്പെടില്ല. ഒരുനില വീടാണെങ്കിലും മുകളിലേറ്റ് ഷീറ്റ് മേഞ്ഞ്, അരിക് മറച്ചുകെട്ടി സൗകര്യമൊരുക്കിയിട്ടുണ്ട്. നാലു മണിക്കൂര്‍നീണ്ട പോലീസിന്റെ തെളിവെടുപ്പില്‍ അധികസമയവും ചെലവഴിച്ചത് വീടിന്റെ മുകള്‍നിലയിലാണ്. 15-ലേറെ സി.സി.ടി.വി. ക്യാമറകളാണ് ഈ വീടിനുചുറ്റും സ്ഥാപിച്ചിട്ടുള്ളത്. ഷൈബിനെ തെളിവെടുപ്പിനെത്തിച്ചതറിഞ്ഞ് ഒട്ടേറെപ്പേര്‍ ഇവിടെയെത്തിയെങ്കിലും നാട്ടുകാരടക്കമുള്ളവര്‍ ഇവിടേക്ക് അധികം വന്നില്ല. വന്നവരുടെയെല്ലാം മുഖത്ത് ഭയവും ആശങ്കയും നിഴലിച്ചിരുന്നു. തെളിവെടുപ്പ് നടത്തിയ ഇടങ്ങളിലെല്ലാം ഷൈബിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന കൂട്ടാളികളെത്തിയിരുന്നതാണ് ഇതിന്റെ പ്രധാന കാരണവും.


മുമ്പ് ബത്തേരിയിലെത്തുമ്പോള്‍ ഷൈബിനും കൂട്ടാളികളായ ഗുണ്ടകളും സ്ഥിരമായി തമ്പടിച്ചിരുന്നത് മന്തൊണ്ടിക്കുന്നിലെ ഈ വീട്ടിലാണ്. ലോക്ഡൗണ്‍ കാലത്തടക്കം ഇവര്‍ ഇവിടെ തങ്ങിയിരുന്നു. ആളുകള്‍ സ്ഥിരമായി വന്നുപോകുമായിരുന്നെങ്കിലും ഷൈബിനടക്കമുള്ളവര്‍ ഇവിടത്തെ നാട്ടുകാരുമായി അത്ര അടുപ്പം പുലര്‍ത്തിയിരുന്നില്ല.



വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍മാത്രമേ നാട്ടുകാരധികവും കണ്ടിട്ടുള്ളൂ. പത്തുവര്‍ഷംമുമ്പ് ഒരു മാറ്റക്കച്ചവടത്തിലൂടെ ഷൈബിന്‍ സ്വന്തമാക്കിയ ഈ 50 സെന്റ് പുരയിടത്തിന് ഇന്ന് 8.5 കോടിയിലേറെ രൂപയുടെ മൂല്യമുണ്ട്.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുതിച്ച് സ്വർണവില  (8 minutes ago)

Kasaragod-Pocso- പ്രതികളെല്ലാം ഉന്നതർ  (16 minutes ago)

Cloudburst ഹിമാചലിൽ കനത്ത മഴ നാശം വിതച്ചു  (29 minutes ago)

ISRAEL ട്രംപിന്റെ വാക്ക് വെള്ളത്തിൽ വരച്ച വര  (33 minutes ago)

മുകേഷ് കോഴിയെ അട്ടത്ത് വെച്ചിട്ട് ദേശാഭിമാനിയുടെ കൊണവതികാരം ! CPMന്റെ കരണംപൊട്ടിച്ച് രാഹുല്‍ സഭയില്‍ നാറിപ്പുഴുത്ത് കൊല്ലം MLA  (1 hour ago)

മല്‍സ്യബന്ധനം നടത്തുന്നതിനിടെ കാലില്‍ റിങ് റോപ്പ് കുരുങ്ങി കടലിലേക്ക്....  (1 hour ago)

സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി  (1 hour ago)

കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമ  (1 hour ago)

ചുമരില്‍ തലയിടിച്ച് വീണ വയോധികന്‍ മരിച്ചു  (2 hours ago)

സ്വതന്ത്ര വ്യാപാര കരാറുകള്‍ കാര്‍ഷിക, പരമ്പരാഗത മേഖലകളെ ബാധിക്കുമെന്ന് ധനമന്ത്രി  (2 hours ago)

ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി  (2 hours ago)

രണ്ട് ഇംഗ്ലിഷ് നോവലുകൾ  (2 hours ago)

ശിശുക്കളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്രമായ പദ്ധതികളുടെ വിജയമാണ് ഈ നേട്ടത്തിന് പിന്നില്‍.... കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമാണ് സര്‍ക്കാര്‍ ചെയ  (2 hours ago)

പൈലറ്റ് പദ്ധതി ആരംഭിച്ചു  (3 hours ago)

അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി  (3 hours ago)

Malayali Vartha Recommends