Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

അവരറിഞ്ഞില്ല ഈ ക്രൂരത...... ആദ്യം മകനെ പുഴയിലേക്ക് തള്ളിയിട്ടു, അനുജനെ തള്ളിയിടുന്നതു കണ്ട് കരഞ്ഞു കൊണ്ട് കുതറിയോടാന്‍ ശ്രമിച്ച മകളെ ബലമായി പിടിച്ച് പെരിയാറിലേക്ക് തള്ളിയിട്ട ശേഷം അച്ഛനും കൂടെ ചാടി, ആലുവ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കിയത് പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനും മക്കളും, ദുരന്തവാര്‍ത്തയറിഞ്ഞ് ഞെട്ടലോടെ നാട്ടുകാര്‍

05 JUNE 2022 07:02 AM IST
മലയാളി വാര്‍ത്ത

അവരറിഞ്ഞില്ല ഈ ക്രൂരത...... ആദ്യം മകനെ പുഴയിലേക്ക് തള്ളിയിട്ടു, കുതറിയോടാന്‍ ശ്രമിച്ച മകളെ ബലമായി പിടിച്ച് പെരിയാറിലേക്ക് തള്ളിയിട്ട ശേഷം അച്ഛനും കൂടെ ചാടി, ആലുവ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കിയത് പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനും മക്കളും, ദുരന്തവാര്‍ത്തയറിഞ്ഞ് ഞെട്ടലോടെ നാട്ടുകാര്‍.

ആലുവയില്‍ അച്ഛനും രണ്ട് മക്കളും പുഴയില്‍ മുങ്ങിമരിച്ചു. പാലാരിവട്ടം സ്വദേശിയായ ഉല്ലാസ് ഹരിഹരന്‍, മക്കളായ വിഷ്ണുപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്.

 



ആലുവ മണപ്പുറം നടപ്പാലത്തില്‍ നിന്ന് പെരിയാറിലേക്ക് ചാടിയതിനെ തുടര്‍ന്നാണ് ഉല്ലാസ് ഹരിഹരന്‍ മരിച്ചത്. ചാടുന്നതിന് മുമ്പായി ഇയാള്‍ കുട്ടികളെ പെരിയാറിലേക്ക് തള്ളിയിട്ടുവെന്ന് ദൃക്‌സാക്ഷികള്‍ .മൂന്ന് പേരുടേയും മൃതദേഹം കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്.


ആദ്യം മകന്‍ ഏകനാഥിനെ ഉല്ലാസ് താഴേക്ക് തള്ളിയിട്ടതായാണ് വിവരം. പിന്നീട് വിഷ്ണുപ്രിയയെ തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും കുട്ടി കുതറിമാറാന്‍ ശ്രമിച്ചുവെന്നും ഉല്ലാസ് ബലമായി മകളെ കൂടി തള്ളിയിട്ട ശേഷം പെരിയാറിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുട്ടികളുടെ മൃതദേഹം നേരത്തെ തന്നെ കണ്ടെടുത്തുവെങ്കിലും ഉല്ലാസിന്റെ മൃതശരീരത്തിനായി ഏറെ നേരം തിരച്ചില്‍ നടത്തേണ്ടി വന്നു.

ഫയര്‍ഫോഴ്സിന്റെ സ്‌കൂബാ ഡൈവിങ് ടീമടക്കമെത്തിയാണ് വ്യപകമായ തിരച്ചില്‍ നടത്തിയത്. ഇതിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉച്ചയ്ക്ക് ശേഷമാണ് ഉല്ലാസ് കുട്ടികളേയും കൂട്ടി വീട്ടില്‍ നിന്ന് പോയതെന്നാണ് വീട്ടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരം.



പുഴയില്‍ വീണ മക്കളെ നാട്ടുകാര്‍ രക്ഷിച്ചിരുന്നെങ്കിലും ഇവര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഉല്ലാസിന്റെ മക്കളായ കൃഷ്ണപ്രിയയും ഏകനാഥുമാണ് ഇതെന്നും പൊലീസ് തിരിച്ചറിഞ്ഞു. കൃഷ്ണപ്രിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ഏകനാഥ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. ഇവരില്‍ നിന്ന് കിട്ടിയ ഫോണില്‍ നിന്ന് ബന്ധുക്കളെ വിളിച്ചപ്പോഴാണ് മരിച്ചവരെ കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് കിട്ടിയത്. ഇന്നലെ വൈകുന്നേരമാണ് ആലുവ മേല്‍പ്പാലത്തില്‍ നിന്ന് മക്കളെ പെരിയാര്‍ നദിയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും ഒപ്പം ചാടിയത്. അച്ഛനും പതിമൂന്നും പതിനാറും വയസ്സുള്ള മക്കളുമെന്നായിരുന്നു പൊലീസിന് സ്ഥലത്ത് നിന്ന് കിട്ടിയ പ്രാഥമിക വിവരം.

ആലുവ മണപ്പുറം പാലത്തില്‍ സംഭവം കണ്ടവര്‍ ഉടന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മക്കളെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടി ജില്ലാ ആശുപത്രിയിലും ആണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലും വെച്ച് മരിച്ചു. ഏറെ വൈകിയാണ് ഉല്ലാസിന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.



ഇന്നലെ വൈകുന്നേരം ആലുവ ഭാഗത്ത് നിന്ന് മണപ്പുറം ഭാഗത്തേക്ക് നടന്നെത്തിയതാണ് മൂവരും. പാലത്തിന് മുകളില്‍ വെച്ച് ആദ്യം ഏകനാഥിനെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. പിന്നാലെ സ്ഥലത്ത് നിന്ന് കരഞ്ഞ് കൊണ്ട് കുതറി ഓടാന്‍ ശ്രമിച്ച കൃഷ്ണപ്രിയയെ അച്ഛന്‍ ഉല്ലാസ് ഹരിഹരന്‍ പിടിച്ചു. പിന്നീട് കൃഷ്ണപ്രിയയെ ചേര്‍ത്ത് പിടിച്ചാണ് ഉല്ലാസ് ഹരിഹരന്‍ പുഴയിലേക്ക് ചാടിയത്. മൂവരുടെയും മൃതദേഹങ്ങള്‍ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തിന് കാരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (3 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (3 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (4 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (6 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (6 hours ago)

Malayali Vartha Recommends