സംഘര്‍ഷമൊന്നുമുണ്ടാകാന്‍ സാധ്യതയില്ലാത്ത മാര്‍ച്ചെന്ന് കരുതി; പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവുമുണ്ടായില്ല; പ്രതിഷേധക്കാരില്‍ ചിലര്‍ ബാരിക്കേഡ് തള്ളിമാറ്റി; പെട്ടെന്ന് കല്ല് മുഖത്തു പതിച്ചു; കല്ലേറു കൊണ്ടത് ആരെയും അറിയിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്! അത് കണ്ടപ്പോൾ ചിരി വന്നു; മുഖത്തിലൂടെ ചോരയൊഴുകുന്നതിനിടയിൽ ചിരിക്കാനുള്ള കാരണം വെളിപ്പെടുത്തി പോലീസുകാരൻ
സാമൂഹിക മാധ്യമങ്ങളിൽ കല്ലേറില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം പ്രചരിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരേ എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിലാണ് കല്ലേറു നടന്നത്. മുഖത്തുനിന്ന് ചോര ഒഴുകുമ്പോഴും ചിരിയോടെ നില്‍ക്കുന്ന പോലീസുകാരന്റെ ചിത്രം പ്രചരിക്കുകയായിരുന്നു.
പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.എസ്. അജിത്താണ് ഈ അനുഭവത്തിലൂടെ കടന്നു പോയത്. സംഘര്‍ഷമൊന്നുമുണ്ടാകാന്‍ സാധ്യതയില്ലാത്ത മാര്‍ച്ചെന്നായിരുന്നു അദ്ദേഹം കരുതിയത്. പോലീസിന്റെ പക്ഷത്ത് നിന്നും യാതൊരു പ്രകോപനവുമുണ്ടായില്ല. പ്രതിഷേധക്കാരില്‍ ചിലര്‍ ബാരിക്കേഡ് തള്ളിമാറ്റി. അപ്പോഴായിരുന്നു കല്ല് മുഖത്തു പതിച്ചത്.
കല്ലേറു കൊണ്ടപ്പോൾ ആരെയും ആദ്യമറിയിക്കാതിരിക്കാനായിരുന്നു ശ്രമിച്ചത്. പക്ഷേ മുഖത്ത് ചോര നിറയുന്നതുകണ്ടപ്പോൾ പത്രഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തി. ചോരയൊലിക്കുന്നതു കണ്ടപ്പോൾ എ.ഐ.വൈ.എഫ്. നേതാക്കളും അമ്പരന്നു . അവർ തന്നെ സഹതാപത്തോടെ നോക്കി.
എന്തിനായിരുന്നു കല്ലേറുണ്ടായതെന്ന അമ്പരപ്പിലായിരുന്നു അവരും നിന്നത്. അതു കണ്ടാണ് ഞാനും ചിരിച്ചുപോയതെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം പാലോട് സ്വദേശിയാണ് അജിത്. ചുണ്ടിനും കവിളിനും പരിക്കേറ്റ അജിത്തിന് പത്തുദിവസത്തെ വിശ്രമം വേണ്ടിവരും..
https://www.facebook.com/Malayalivartha